HOME
DETAILS

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

  
Web Desk
February 03, 2026 | 5:27 PM

attempt to kill siblings by ramming car in mavour accused arrested

കോഴിക്കോട്: കൂളിമാട് മുന്നൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഒടുവിൽ പൊലിസ് പിടിയിൽ. കൂളിമാട് മുന്നൂർ സ്വദേശി ഇർഫാനെയാണ് മാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ മാവൂർ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയൽവാസികളായ തസ്നീം, തൻസീൽ എന്നിവരെയാണ് ഇർഫാൻ കാറിടിച്ച് വീഴ്ത്തിയത്. സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ വീട്ടിൽക്കയറി ക്രൂരമായി മർദിച്ചത്. മർദനമേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സഹോദരനെ മർദിച്ച വിവരം അറിഞ്ഞ തസ്നീമും തൻസീലും വടികളുമായി ബൈക്കിൽ ഇർഫാനെ തേടിയിറങ്ങുകയും റോഡിൽ വെച്ച് ഇർഫാനെ തടയാൻ ശ്രമിച്ചു. എന്നാൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിലേക്ക് ഇർഫാൻ തന്റെ കാർ ഇടിച്ചു കയറ്റുകയായിരുന്നു.

അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് ഇർഫാൻ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ സഹോദരങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക തർക്കം കൂടാതെ മറ്റ് വ്യക്തിവൈരാഗ്യങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരുന്നോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

 

 

 

 

Police have arrested Irfan, a resident of Munnoor, for attempting to murder two siblings by ramming his car into their bike at Koolimadu, Mavoor. The incident followed a financial dispute where Irfan had earlier assaulted the siblings' brother. When the duo confronted him on a motorcycle, Irfan hit them with his vehicle and fled the scene. After a lookout notice was issued, the Mavoor police tracked him down and took him into custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  12 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  12 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  12 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  12 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  12 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 days ago