HOME
DETAILS

സി.ജെ. റോയിയുടെ മരണം: 'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല'; വെളിപ്പെടുത്തലുമായി കോൺഫിഡന്റ് ഗ്രൂപ്പ്

  
February 09, 2026 | 12:57 PM

cj roy death news confident group press meet ta joseph interview confident group financial status income tax raid confident group kochi business news

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കമ്പനി ആദ്യമായി ഔദ്യോഗിക വാർത്താസമ്മേളനം നടത്തി. ആദായനികുതി വകുപ്പ് (IT) ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിരുന്നില്ലെന്നും അവർ കമ്പനിയുടെ ശത്രുക്കളല്ലെന്നും എം.ഡി ടി.എ. ജോസഫ് വ്യക്തമാക്കി.

ഐടി റെയ്ഡിനെക്കുറിച്ച് എംഡി പറഞ്ഞത്:

റോയിയുടെ മരണത്തിന് കാരണം ഐടി ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന രീതിയിൽ വന്ന വാർത്തകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.

സൗഹൃദപരമായ പരിശോധന:

 ജിഎസ്ടി പരിശോധനകൾ പോലെ സാധാരണമായ ഒരു നടപടി മാത്രമാണ് ആദായനികുതി വകുപ്പും നടത്തിയത്. ഉദ്യോഗസ്ഥർ ആരെയും അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല.പരിശോധനകളോട് കമ്പനി പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്. ആരെങ്കിലും മോശമായി പെരുമാറിയിരുന്നെങ്കിൽ അത് കണ്ടുനിൽക്കുന്നയാളല്ല റോയിയോ താനോ എന്ന് ടി.എ. ജോസഫ് പറഞ്ഞു.റോയിയുടെ മരണവുമായി ബന്ധപ്പെട്ട പൊലിസ് അന്വേഷണത്തിൽ കമ്പനി തൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജവാർത്തകൾക്കെതിരെ രൂക്ഷവിമർശനം

മരണശേഷം സി.ജെ. റോയിയുടെ കുടുംബത്തെയും കമ്പനിയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബർമാർക്കെതിരെ എംഡി കടുത്ത ഭാഷയിൽ പ്രതികരിച്ചു. "മരിച്ചയാളെ പോലും വേട്ടയാടുന്നത് മ്ലേച്ഛമായ പ്രവർത്തിയാണ്. തെറ്റായ കാര്യങ്ങൾ ആഘോഷിക്കുന്നത് നിർത്തണം," അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യധാര മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

കമ്പനിയുടെ സാമ്പത്തിക ഭദ്രത

ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ആശങ്ക വേണ്ടെന്ന് എംഡി ഉറപ്പുനൽകി.കോൺഫിഡന്റ് ഗ്രൂപ്പിന് നിലവിൽ വായ്പകളോ ബാധ്യതകളോ ഇല്ല. കമ്പനി ആർക്കും പണം നൽകാനില്ല, മറിച്ച് ഇങ്ങോട്ടാണ് പണം ലഭിക്കാനുള്ളത്.കമ്പനിയിൽ പുറത്തുനിന്നുള്ള നിക്ഷേപകർ ആരുമില്ല. ആരെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് ഇരട്ടിയായി തിരിച്ചുനൽകാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

 കേരളത്തിലെയും ബെംഗളൂരുവിലെയും എല്ലാ പ്രോജക്റ്റുകളും പുനരാരംഭിച്ചു. റോയിയുടെ മകൻ രോഹിത് റോയിയും ടി.എ. ജോസഫും ചേർന്ന് കമ്പനിയെ മുന്നോട്ട് നയിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം: വീടുകൾക്ക് തീയിട്ടു; ഉഖ്രുലിൽ കർഫ്യൂ

National
  •  2 hours ago
No Image

ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ സ്വര്‍ണവും വെള്ളിയും വിലക്കയറ്റത്തില്‍

oman
  •  2 hours ago
No Image

ഇൻസ്റ്റഗ്രാം താരം ചിന്നു പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  2 hours ago
No Image

ദുബൈയിൽ റമദാനിലെ സ്കൂൾ സമയം കുറച്ചു; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ

uae
  •  3 hours ago
No Image

200 ഒമാനി കമ്പനികള്‍ ആഗോള വിപണിയില്‍; 500 മില്യണ്‍ ഒമാനി റിയാല്‍ കയറ്റുമതി

oman
  •  3 hours ago
No Image

മുസ്‌ലിംകളാണ് ഏറ്റവും നല്ലവർ, അറബ് ലോകം നൽകുന്നത് വലിയ ബഹുമാനം: വെളിപ്പെടുത്തലുമായി രവി പിള്ള

Kerala
  •  3 hours ago
No Image

എമിറേറ്റ്‌സ് യാത്രക്കാർക്ക് ഇനി കൂടുതൽ ലാഭിക്കാം; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കാൻ ഈ തന്ത്രം പരീ​ക്ഷിച്ചു നോക്കൂ

uae
  •  3 hours ago
No Image

രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു; സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; പവന്‍ വില ഇങ്ങനെ

Kerala
  •  3 hours ago
No Image

സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിച്ചു, 3 ശതമാനം വര്‍ധന; ഫെബ്രുവരിയിലെ ശമ്പളത്തില്‍ ഒരു ഗഡു

Kerala
  •  4 hours ago
No Image

ജീവിക്കാന്‍ അനുവദിക്കുന്നില്ല; രണ്ടാം ഭാര്യക്കും അമ്മയ്ക്കുമെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

Kerala
  •  4 hours ago


No Image

ഫോണ്‍ കേടായിട്ട് രണ്ട് ദിവസം, നന്നാക്കാനായില്ല; തിരുവല്ലയില്‍ നഴ്‌സിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  5 hours ago
No Image

'ഇനി സത്യത്തിന്റെ സമയം'  എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങള്‍ സുതാര്യതയോടെ പുറത്തെത്തിക്കണം; ആവശ്യമുന്നയിച്ച് അതിജീവിതകള്‍, തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ഥന

International
  •  5 hours ago
No Image

ചൂട് കൂടും... സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണം

Kerala
  •  6 hours ago
No Image

'ശഹാദ ചൊല്ലി, പേര് മാറ്റി, ഇനി ഞാൻ മുസ്‌ലിം' ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ; പ്രഖ്യാപനം ലൈവ് സ്ട്രീമിങ്ങിനിടെ

International
  •  6 hours ago