മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ച ശേഷം ഏറ്റവും ഒടുവിൽ മതിയോ?; എയിംസിന് അടിക്കേണ്ട ചായം വരെ നിശ്ചയിച്ചിരുന്നു; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി
ന്യൂഡൽഹി: കേരളത്തിലെ എയിംസ് (AIIMS) വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്. എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ അദ്ദേഹം ജനങ്ങളെ വേഷം കെട്ടിക്കുകയാണെന്നും ബ്രിട്ടാസ് പരിഹസിച്ചു. കേന്ദ്രമന്ത്രിയെ ഓർത്ത് തനിക്ക് അനുതാപമുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യരംഗത്ത് മികച്ചുനിൽക്കുന്ന കേരളത്തോട് കേന്ദ്രം മര്യാദ കാട്ടണം. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ പരിഗണന കേരളത്തിന് എന്തുകൊണ്ട് നൽകുന്നില്ല? എന്നും ബ്രിട്ടാസ് ചോദിച്ചു. ബജറ്റിന് മുൻപ് തൃശൂരിലോ ആലപ്പുഴയിലോ എയിംസ് വരുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബജറ്റിൽ തഴയപ്പെട്ടപ്പോൾ രക്ഷപ്പെടാൻ വേണ്ടിയാണ് ഇപ്പോൾ മുൻ നിലപാടുകൾ മാറ്റുന്നത്. സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് സുരേഷ് ഗോപി ഇപ്പോൾ പറയുന്നത് ഒഴികഴിവുകൾ മാത്രമാണ്. അർഹമായ സമയത്ത് സംസ്ഥാനത്തെ പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണം എന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ പാർലമെന്റ് നടത്തുന്ന രീതിയെയും ബ്രിട്ടാസ് വിമർശിച്ചു. സഭയിൽ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല. ഇന്ത്യ-യുഎസ് കരാർ, എപ്‌സ്റ്റീൻ തുടങ്ങിയ വാക്കുകൾ പോലും സഭയിൽ ഉപയോഗിക്കാൻ പാടില്ലെന്ന നിലപാടിലാണ് കേന്ദ്രം. പ്രതിപക്ഷവുമായി ഒരു തരത്തിലുള്ള സഹകരണത്തിനും സർക്കാർ തയ്യാറാകുന്നില്ലെന്നും, ഇത്തവണത്തെ ബജറ്റ് ഒന്നിനും കൊള്ളാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡിൽ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ മുഹമ്മദ് ദീപക്കിന് ലഭിക്കുന്ന ജനപിന്തുണയെ ബ്രിട്ടാസ് സ്വാഗതം ചെയ്തു. വെറുപ്പിന്റെ രാഷ്ട്രീയത്തിനിടയിൽ ദീപക്കിന് ലഭിക്കുന്ന ഈ സഹായങ്ങൾ ഒരു പ്രകാശകിരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
The debate centered around the long-standing demand for an AIIMS (All India Institute of Medical Sciences) in Kerala. Brittas mocked Suresh Gopi’s previous assurances that the project was guaranteed for the state. He used biting sarcasm to point out that while Suresh Gopi had acted as if the project was so finalized that even the color of the paint for the building had been chosen, the actual Union Budget once again failed to allocate funds or a formal approval for the institute.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."