HOME
DETAILS

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

  
Web Desk
February 18, 2026 | 11:24 AM

kerala-bar-timings-unified-not-extended-excise-minister-mb-rajesh

കണ്ണൂര്‍: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണ് ചെയ്തതെന്നും എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. നിലവില്‍ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ അനുവദിച്ച സമയം രാവിലെ പത്തുമുതല്‍ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഈ സമയക്രമം ആണുള്ളതെന്നും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബാര്‍ ഫീസ് വാങ്ങി കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നുവെന്ന പരാതി കുറേക്കാലമായി ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബാറുകളുടെയും ലൈസന്‍സ് ഫീസ് 35 ലക്ഷംരൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിന്റെ തൊട്ടടുത്തും ബാര്‍ ഉണ്ടാകും. അപ്പോള്‍ ഒരു വിവേചനം നിലനില്‍ക്കുന്നുണ്ട്. സമയം സംബന്ധിച്ചും നേരത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നിലനില്‍ക്കുന്ന സമയം മറ്റുള്ളവര്‍ക്കുകൂടി ബാധകമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി 12 വരെയാണ്. കേരളം ഇപ്പോള്‍ ആക്കിയിരിക്കുന്നത് രാവിലെ 10 തൊട്ട് രാത്രി 12 വരെ ആണ്. ബെംഗളൂരു നഗരത്തില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 മണിവരെയാണ്. അവിടെ ലൈസന്‍സ് ഫീസും വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു. 

മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയം, നിരോധനമല്ല. മദ്യം ലഭിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട എന്ന വെച്ചാല്‍ മതി. മദ്യനിരോധനം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. നിരോധനം എന്നത് ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 

ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ കുട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ ഉണ്ടായിരുന്ന സമയം, രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കി മാറ്റുകയായിരുന്നു. ബാര്‍ ഉടമകളുടെ ദീര്‍ഘകാല ആവശ്യം നിയമസഭാതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ സാധിച്ചു നല്‍ക്കുകയായിരുന്നു. 


കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ 11 തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സമയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്ന് ആവര്‍ത്തിച്ച സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടി നല്‍കിയതിന് പിന്നില്‍ ബാറുടമകളുടെ കയ്യില്‍ നിന്ന് ലഭിക്കാനിടയുള്ള സാമ്പത്തികം കണ്ടെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.

2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ ബാറുകളുടെ സമയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതിവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 

 

Kerala Excise Minister M. B. Rajesh clarified that the state government has not extended bar working hours but merely unified them across Kerala. He stated that bars in designated tourism destinations were already permitted to operate from 10 am to 12 midnight, and the same timing has now been made applicable statewide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  2 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  3 hours ago
No Image

കെ-ടെറ്റ് ഇല്ലാത്തവരെയും സ്ഥിരപ്പെടുത്താം, ശമ്പളം തടയില്ല; സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  3 hours ago
No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  4 hours ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  4 hours ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  5 hours ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  5 hours ago