ജോലിയിൽ ശകാരിച്ചതിന് പ്രതികാരം? ഡോക്ടറുടെ മുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാർക്കെതിരെ കേസ്
കാസർകോട്: ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാർക്കെതിരെ പൊലിസ് കേസെടുത്തു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ടി.കെ ഷർമിനയുടെ പരാതിയിൽ ആശുപത്രി ജീവനക്കാരനായ ജയകൃഷ്ണൻ, ലാബ് ടെക്നീഷ്യൻ അഞ്ജലി എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലിസ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറുടെ മുറിയിലെ മേശയിലും കസേരയിലുമാണ് പ്രതികൾ നായ്ക്കുരണപ്പൊടി വിതറിയത്. മുറിയിൽ പ്രവേശിച്ച ഡോക്ടർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊടി കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ജീവനക്കാരുടെ പങ്ക് വെളിപ്പെട്ടത്.
ജോലിയിലുണ്ടായ വീഴ്ചയ്ക്ക് ഡോക്ടർ ഇവരെ രണ്ടുപേരെയും ശാസിച്ചിരുന്നു. ശകാരിച്ചതിലുള്ള വൈരാഗ്യം തീർക്കാനാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഡോക്ടർ ഉടൻ തന്നെ പൊലിസിനെ സമീപിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ തെളിവായി ശേഖരിച്ച പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Two employees of a private hospital in Mavungal, Kasaragod, were booked by the Hosdurg police for sprinkling cowhage (itching) powder in a doctor’s consultation room. The accused, identified as Jayakrishnan and Anjali, allegedly committed the act to seek revenge after the doctor, T.K. Sharmina, reprimanded them for their poor performance at work.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."