തുർക്കിയിലെ ഇസ്റാഈൽ കോൺസുലേറ്റിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ ഇസ്റാഈൽ കോൺസുലേറ്റിന് സമീപം വൻ വെടിവെപ്പ്. ആക്രമണം നടത്തിയ മൂന്ന് പേരെ തുർക്കി സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് എത്തിയ ആക്രമണകാരികൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലിസ് സംഘം ശക്തമായി തിരിച്ചടിച്ചു. ആക്രമണകാരികളെ സംഭവസ്ഥലത്ത് വെച്ച് തന്നെ സുരക്ഷാ സേന വധിച്ചു. പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മൂന്ന് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചതായി തുർക്കി നീതിന്യായ മന്ത്രി അക്കിൻ ഗുർലെക് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമോ സംഘടനകളോ ഏതാണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തും ഇസ്താംബൂളിലെ മറ്റ് തന്ത്രപ്രധാനമായ ഇടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഗസ്സയിലെ ഇസ്റാഈൽ വംശഹത്യയെത്തുടർന്ന് തുർക്കിയും ഇസ്റാഈലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി ഈ കോൺസുലേറ്റ് അടഞ്ഞുകിടക്കുകയാണ്. നിലവിൽ ഇവിടെ ഇസ്റാഈൽ നയതന്ത്രജ്ഞരാരും താമസിക്കുന്നില്ല.
2023 ഒക്ടോബർ 7-ന് ഗസ്സയിൽ ആരംഭിച്ച സൈനിക നീക്കത്തിനെതിരെ തുർക്കി അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനമാണ് ഉന്നയിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് ഇസ്റാഈലിലെ തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കാനും കോൺസുലേറ്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താനും തുർക്കി തീരുമാനിച്ചത്.
on tuesday morning, an armed attack took place near the israeli consulate in istanbul's besiktas district. three assailants opened fire in the high-security area, leading to a swift response from turkish security forces.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."