HOME
DETAILS

നാലാം വർഷം എന്തുചെയ്യും? ബിരുദം നാലു വർഷത്തിലേക്ക് മാറ്റിയപ്പോൾ അവസാന വർഷത്തെ പഠനം എങ്ങനെയെന്നതിൽ ഇനിയും വ്യക്തതയില്ല 

  
സലാം കല്ലായി
March 02, 2026 | 1:49 AM

What to do in the fourth year It is still unclear how the final year of studies will be when the degree is changed to four years

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്‌സ് (ഫോർ ഇയർ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം -എഫ്.വൈ.യു.ജി.പി ) ആരംഭിച്ചെങ്കിലും  നാലാം വർഷം കോഴ്സ് എങ്ങനെയെന്നതിൽ ഇനിയും  വ്യക്തതയായില്ല. കേരളത്തിന് പുറത്ത് എഫ്.വൈ.യു.ജി  കോഴ്‌സ് വിദ്യാർഥികൾ മൂന്നു വർഷം പൂർത്തിയാക്കിയപ്പോൾ കേരളത്തിൽ രണ്ടു വർഷം പിന്നിടുകയാണ്. 
മൂന്നു വർഷമായിരുന്ന ഡിഗ്രി കോഴ്‌സാണ് നാലു വർഷത്തേക്ക് നീട്ടിയത്. മൂന്നു വർഷം പൂർത്തിയാകുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും നാലാം വർഷം എന്താണ്  ചെയ്യേണ്ടതെന്നതിലാണ്  ഉത്തരമില്ലാത്തത്. ഗവേഷണം എന്നാണ് യു.ജി.സി പറയുന്നതെങ്കിലും, അത് എങ്ങനെയെന്നും  എവിടെ എന്നതിലുമാണ് ഒരു നിശ്ചയവുമില്ലാത്തത്. 

കോഴ്‌സ് ഒരു വർഷം കൂടി വർധിപ്പിക്കുമ്പോൾ അതിനനുസരിച്ച് അധ്യാപകരുടെ എണ്ണവും ക്ലാസ് മുറിയും ലബോറട്ടറിയടക്കം അടിസ്ഥാന സൗകര്യങ്ങളും വർധിക്കേണ്ടതുണ്ട്. യു.ജി.സിയും സർവകലാശാലകളും ഇതേക്കുറിച്ച് മൗനമാണ്. യു.ജി.സി.യുടെ നാലുവർഷ ബിരുദ  കരിക്കുലവും ക്രെഡിറ്റ് ചട്ടക്കൂടും വന്നത് 2022ലാണ്. 2023-24ൽ തന്നെ ഡൽഹി, അലിഗഡ്, അംബേദ്കർ യൂനിവേഴ്‌സിറ്റികൾ നാലുവർഷ ഡിഗ്രി കോഴ്‌സ് തുടങ്ങി. ഇവരാണ് ഇപ്പോൾ നാലാം വർഷത്തിലേക്ക് കടക്കുന്നത്. 2023-24 ഓടെ 105 യൂനിവേഴ്‌സിറ്റികൾ എഫ്.വൈ.യു.ജി.പിയിലേക്ക് കടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 2024-25 കാലഘട്ടത്തിലാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സ് തുടങ്ങിയത്. 

ഡൽഹി യൂനിവേഴ്‌സിറ്റിയിൽ മാത്രം 23,337 വിദ്യാർഥികൾ മൂന്നു വർഷം പൂർത്തിയാക്കിയിട്ടുണ്ട്. അവരിൽ 13,000 പേരും ഗവേഷണം തെരഞ്ഞെടുത്തപ്പോൾ മറ്റുള്ളവർ വിവിധ തൊഴിൽ നൈപുണിയും മറ്റുമാണ് തെരഞ്ഞെടുത്തത്. ഇത് വിദ്യാർഥികൾ എവിടെനിന്നാണ് നേടേണ്ടത്, ഇത് പരിശോധിക്കേണ്ടത് ആരാണ് എന്നതിലൊക്കെയാണ് ഇനിയും കൃത്യതയില്ലാത്തത്. കേരളത്തിലെ ഒരു കോളജിലും ഒരു വർഷം കൂടി ഡിഗ്രി വിദ്യാർഥികളെ 'പോറ്റാനുള്ള' സംവിധാനം നിലവിൽ ഇല്ല. ഇപ്പോൾ തന്നെ കോളജുകളിലെ അധ്യാപക നിയമനം പോലും എഫ്.വൈ.യു.ജി.പിയുമായി ബന്ധപ്പെട്ടുള്ള ജോലി ഭാരത്തിലെ അവ്യക്തത കാരണം മുടങ്ങിക്കിടക്കുകയാണ്. നാലാം വർഷത്തെ കാര്യം കോളജുകൾ നോക്കേണ്ടതില്ലെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പെന്ന്  അധ്യാപകർ പറയുന്നു. ഗവേഷണമോ മറ്റു തൊഴിൽ നൈപുണിയോ നേടേണ്ടത് കോളജിൽ നിന്നല്ല. കുട്ടികളുടെ ഹാജർ പരിശോധിക്കേണ്ടതുമില്ല എന്നാണ് പറയുന്നത്. 

എഫ്.വൈ.യു.ജി.പിയിൽ മൂന്നു വർഷത്തെ വെക്കേഷൻ കാലത്തിനിടിയിൽ ഒരു മാസം ഇന്റേൺഷിപ്പുണ്ട്. കേരളത്തിൽ ഇതേക്കുറിച്ച്  മാർഗനിർദേശം വന്നത് കഴിഞ്ഞ ദിവസം മാത്രമാണ്. ഇൗ  ഇന്റേൺഷിപ്പ് സ്വകാര്യസ്ഥാപനങ്ങളിലും മറ്റുമാണ്  ചെയ്യേണ്ടത്. ഇത്തരത്തിൽ ഇന്റേൺഷിപ്പിന്  വിദ്യാർഥികൾ  15,000 രൂപ വരെ മുടക്കേണ്ടിവരുമെന്നും പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  13 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  13 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  13 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  13 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  13 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  13 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  13 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  13 days ago