ഗൾഫ് സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഇറാന്റെ കടന്നുകയറ്റത്തെ അപലപിച്ച് സഊദി-കുവൈത്ത് കിരീടാവകാശികൾ
ജിദ്ദ: ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ഏകോപനം ശക്തമാക്കാൻ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-സബാഹും ഫോണിലൂടെ ചർച്ചകൾ നടത്തി. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ഇരു നേതാക്കളും ശക്തമായി അപലപിച്ചു.
ഇറാന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇരുവരും വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഏത് ആക്രമണവും കുവൈത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-സബാഹ് പറഞ്ഞു. ജി.സി.സി രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊണ്ടാൽ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"Saudi Crown Prince Mohammed bin Salman and Kuwaiti Crown Prince Sheikh Sabah Al-Khaled condemned Iranian attacks on Gulf states during a phone call. They emphasized the need for unified coordination, with Kuwait declaring that any attack on Gulf nations is considered an attack on Kuwait itself."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."