മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ
മുംബൈ: ഭക്ഷണത്തിൽ വിഷം കലർത്തി മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെത്തുടർന്ന്, അധ്യാപികയായ ഭാര്യയെ കൊട്ടേഷൻ സംഘത്തെ വിട്ട് കാറിടിപ്പിച്ചു കൊലപ്പെടുത്തി ഭർത്താവ്. മഹാരാഷ്ട്രയിലെ ബുൽദാനയിലാണ് സിനിമയെ വെല്ലുന്ന ക്രൂരമായ കൊലപാതകം നടന്നത്. പ്രകാശ് ഗവാണ്ടെ എന്നയാളാണ് തന്റെ ഭാര്യ വൃഷാലിയെ കൊലപ്പെടുത്താൻ ക്രിമിനൽ സംഘത്തിന് ഒരു ലക്ഷം രൂപ കൊട്ടേഷൻ നൽകിയത്.
മാർച്ച് 2-നാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വൃഷാലിയെ വെളുത്ത ടാറ്റ കാർ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ വൃഷാലി മരിച്ചു. കാർ നിർത്താതെ പോയതോടെ ഇതൊരു സാധാരണ അപകടമരണമാണെന്നാണ് നാട്ടുകാരും പൊലിസും ആദ്യം കരുതിയത്. എന്നാൽ അപകടത്തിന് പിന്നിലെ അസ്വാഭാവികതയെക്കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഭാര്യയെ ഒഴിവാക്കാൻ പ്രകാശ് നേരത്തെയും പലവട്ടം ശ്രമിച്ചിരുന്നതായി പൊലിസ് കണ്ടെത്തി. മൂന്ന് തവണ ഇവരുടെ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയെങ്കിലും വൃഷാലി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവരെ നേരിട്ട് ആക്രമിക്കാൻ പ്രകാശ് പദ്ധതിയിട്ടത്. ഇതിനായി മങ്കേഷ് ചുൽക്കർ എന്നയാൾക്ക് ഒരു ലക്ഷം രൂപ കൊട്ടേഷൻ നൽകി. മങ്കേഷ് ഏർപ്പെടുത്തിയ മനീഷ് സൂര്യവംശി എന്ന ഡ്രൈവറാണ് വാഹനം ഇടിപ്പിച്ച് കൊലപാതകം നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി കാർ ഉടമ മനീഷ് സൂര്യവംശിയെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പുറത്തായത്. ഭർത്താവ് പ്രകാശ് ഗവാണ്ടെ, ഇടനിലക്കാരൻ മങ്കേഷ് ചുൽക്കർ, ഡ്രൈവർ മനീഷ് സൂര്യവംശി എന്നീ മൂന്ന് പേരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
in a chilling incident from buldhana, maharashtra, a man named prakash gawande has been arrested for the murder of his wife, vrushali. according to police, prakash had previously tried to kill his wife by poisoning her food on three separate occasions, but she survived each time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."