സഊദിയിൽ ബിനാമി വേട്ട തുടരുന്നു; മാർച്ചിൽ നടന്നത് രണ്ടായിരത്തിലധികം റെയ്ഡുകൾ, 71 സ്ഥാപനങ്ങൾക്കെതിരേ നടപടി
റിയാദ്: രാജ്യത്ത് ബിനാമി ബിസിനസുകൾ കണ്ടെത്താനായി നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. മാർച്ചിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,611 പരിശോധനകളാണ് അധികൃതർ നടത്തിയത്. 71 ബിനാമി ഇടപാടുകളാണ് ഈ പരിശോധനകളിൽ സംശയാസ്പദമായി കണ്ടെത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും കൂടുതൽ അന്വേഷണങ്ങൾക്കും ശിക്ഷാനടപടികൾക്കുമായി അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റെയ്ഡുകൾ.
സ്വർണ്ണം, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, സുഗന്ധവ്യഞ്ജനങ്ങൾ, പെർഫ്യൂമുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, മിഠായികൾ, പഴം, പച്ചക്കറി വ്യാപാരം, ഹാൻഡ് ബാഗ് വിൽപന കേന്ദ്രങ്ങൾ എന്നീ മേഖലകളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്. ബിനാമി ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവർക്ക് അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും, നിയമവിരുദ്ധമായി സമ്പാദിച്ച പണം കണ്ടുകെട്ടുക, ബിസിനസ് ലൈസൻസും കൊമേഴ്‌സ്യൽ രജിസ്ട്രേഷനും റദ്ദാക്കി സ്ഥാപനം കണ്ടുകെട്ടുക, നാടുകടത്തുക തുടങ്ങിയ ശിക്ഷകൾ ലഭിച്ചേക്കാം.
"Saudi authorities conducted 2,611 anti-concealment inspections in March 2026, detecting 71 suspected cases across sectors like jewelry, spices, and retail. Violators face up to 5 years in prison and a 5 million SAR fine."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."