'കാഫിർ സ്ക്രീൻഷോട്ട്': സത്യം അടുത്ത യുഡിഎഫ് സർക്കാർ പുറത്തുകൊണ്ടുവരും; അന്വേഷണം അവസാനിപ്പിച്ച പൊലിസ് നടപടിക്കെതിരെ ഷാഫി പറമ്പിൽ
കോഴിക്കോട്: വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം നിർത്തിവെച്ച പൊലിസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. കുറ്റവാളികളെ കണ്ടെത്തുന്നത് വരെ കേസ് നടപടികൾ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ പ്രതികളെ പിടികൂടാൻ പൊലിസ് മടിച്ചാൽ, വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ സത്യം പുറത്തുകൊണ്ടുവരുമെന്നും ഷാഫി പറഞ്ഞു.
പ്രതികളെ കണ്ടെത്താനായില്ലെന്ന വിചിത്രമായ വാദമുയർത്തി കേസ് ഫയൽ മടക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഈ നീതിനിഷേധം അംഗീകരിക്കില്ലെന്ന് ഷാഫി പറഞ്ഞു.
ഇടത് സൈബർ ഗ്രൂപ്പുകളിൽ നിന്നാണ് സ്ക്രീൻഷോട്ട് ഉത്ഭവിച്ചതെന്ന് പൊലിസ് നേരത്തെ ഹൈക്കോടതിയിൽ സമ്മതിച്ചിരുന്നു. കൂടാതെ, ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്‌ണനാണ് ഇത് ആദ്യം ഷെയർ ചെയ്തതെന്നും കണ്ടെത്തി. പിന്നീട്, റിബേഷിന്റെ ഫോൺ പരിശോധനാ ഫലം ലഭിച്ചില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് പൊലിസ് കേസ് അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."