പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീട് ആക്രമിക്കുകയും കാർ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. സിപിഎം പ്രവർത്തകരായ സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. മുൻ സിപിഎം പ്രവർത്തകനായ ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് പുലർച്ചെയാണ് പയ്യന്നൂരിനെ സംഭവം അരങ്ങേറിയത്. പുരുഷോത്തമന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അക്രമികൾ തീവെച്ച് നശിപ്പിക്കുകയായിരുന്നു. കൂടാതെ വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുതകർക്കുകയും ചെയ്തു. പുലർച്ചെ ആക്രമണത്തിന്റെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കാർ ആളിക്കത്തുന്നത് കണ്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന് അനുകൂലമായി ടി. പുരുഷോത്തമൻ നിലപാടെടുത്തതാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അദ്ദേഹം വി. കുഞ്ഞികൃഷ്ണനൊപ്പമാണ് നിലയുറപ്പിച്ചത്.
ജനൽ ചില്ലുകൾ തകരുന്ന ശബ്ദം കേട്ടാണ് ഓടിയിറങ്ങിയത്. അപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു, സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് അന്നുതന്നെ സംശയമുണ്ടായിരുന്നു എന്ന് ടി. പുരുഷോത്തമൻ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലിസ് അന്വേഷിച്ചുവരികയാണ്. പയ്യന്നൂരിലെ പാർട്ടിയിലെ വിഭാഗീയതയും തർക്കങ്ങളുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Two CPM workers have been arrested in connection with the arson attack on a car belonging to a supporter of veteran leader V. Kunhikrishnan in Payyannur. The incident is linked to ongoing internal rifts within the party’s local unit, following Kunhikrishnan's previous stance against financial irregularities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."