ബൈക്ക് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലി തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു: അഹമ്മദാബാദിൽ വ്യാപക അക്രമം, 17 പേർ അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ബൈക്ക് ഓവർടേക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. ധന്ധുക സ്വദേശിയായ ധർമേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് മേഖലയിൽ വ്യാപകമായ അക്രമവും തീവെപ്പും അരങ്ങേറി. സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികൾ ഉൾപ്പെടെ 17 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
റോഡിൽ വെച്ച് ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ധർമേഷും രണ്ട് യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ യുവാക്കൾ ധർമേഷിനെ മാരകമായി കുത്തിപ്പരുക്കേൽപ്പിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതക വാർത്ത പുറത്തുവന്നതോടെ ജനക്കൂട്ടം പ്രകോപിതരായി തെരുവിലിറങ്ങി വ്യാപകമായി അക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു. നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും ജനക്കൂട്ടം തീയിട്ടു. അക്രമം ഭയന്ന് നിരവധിയാളുകാളാണ് വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്. സ്ഥിതിഗതികൾ വഷളായതോടെ ജില്ലാ പൊലിസ് സൂപ്രണ്ട് ഓം പ്രകാശ് ജാട്ടിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള സമീർ, റിസ്‌വാൻ എന്നിവരെ പൊലിസ് പിടികൂടി. ഇതിനുപുറമെ, സംഘർഷമുണ്ടാക്കിയതിനും പൊതുമുതൽ നശിപ്പിച്ചതിനും 15 പേരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിലവിൽ പൊലിസ് കാവൽ ശക്തമാക്കിയിരിക്കുകയാണ്.
A trivial dispute over overtaking a motorcycle escalated into a fatal clash in Ahmedabad, resulting in the death of a young man from stab wounds. The incident triggered widespread violence and tension in the area, leading the police to take swift action and arrest 17 individuals involved in the unrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."