HOME
DETAILS

ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് മുന്നേറാനിരുന്ന ബി.ജെ.പിക്ക് തിരിച്ചടി

  
backup
February 22, 2016 | 1:36 PM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ 40 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ബി.ജെ.പിക്ക് ലഭിച്ചത് അപ്രതീക്ഷിതമായ തിരിച്ചടി. സഖ്യനീക്കം തള്ളിക്കളഞ്ഞ് ആരുമായും ചേരാന്‍ തയാറെന്നു വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആര്‍.എസ്.എസിനും പ്രത്യേകിച്ച് ഒന്നും ചെയ്യനാകാത്ത അവസ്ഥയാണ്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കേരള യാത്രയുടെ അവസാനത്തോടെയാണ് ബി.ജെ.പിയില്‍ പ്രതിസന്ധി ഉരുണ്ടുകൂടിത്തുടങ്ങിയത്. തിരുവനന്തപുരത്ത് പൂജപ്പുര മൈതാനത്ത് കേരള യാത്ര അവസാനിച്ചപ്പോള്‍തന്നെ പ്രതീക്ഷിച്ച ആളെക്കൂട്ടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. കേരള യാത്രക്കു ശേഷം വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ഭാരതീയ ധര്‍മജന സേനയുമായി സീറ്റ് ചര്‍ച്ചകള്‍ നടത്താമെന്നാണ് പാര്‍ട്ടി അധ്യക്ഷനായ കുമ്മനം രാജശേഖരന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യാത്ര കഴിഞ്ഞപ്പോള്‍ രാഷ്ട്രീയ രംഗം മാറിമറിഞ്ഞു. ആരുമായും സഖ്യത്തിനു തയാറാണെന്നും എല്‍.ഡി.എഫും യു.ഡി.എഫുമായി ചര്‍ച്ച നടത്തിയെന്നുമുള്ള വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ ബി.ജി.പിക്ക് ശക്തമായ തിരിച്ചടിയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള താല്‍പര്യം കുമ്മനം പരസ്യമായി പ്രകടിപ്പിച്ചത്. പക്ഷേ മാണിയില്‍നിന്നും അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായിട്ടുമില്ല. മകനെ കേന്ദ്ര മന്ത്രിയാക്കണമെന്ന ആവശ്യമാണ് വെള്ളാപ്പള്ളിക്കും മാണിക്കുമുള്ളത്. പക്ഷേ ഇത്തവണ മാണി അനുകൂലമായ പ്രതികരണവും നടത്തിയിട്ടില്ല. ഇതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്നതെങ്ങനെയെന്ന ആലോചനയിലാണ് ബി.ജെ.പി. ഇനി വെള്ളാപ്പള്ളിയെ അനുനയിപ്പിച്ച് കൂടെനിര്‍ത്തുകയെന്ന അവസാന അടവാണ് അവര്‍ ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനാണ് സാധ്യത. അതിനുവേണ്ടിതന്നെയാണ് വിലപേശല്‍ ശക്തമാക്കുന്നതിന് മുഖ്യമന്ത്രിയെവരെ പുകഴ്ത്തിക്കൊണ്ടും അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടും വെള്ളാപ്പള്ളി നില്‍ക്കുന്നത്. തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമെന്നും ഭരണത്തില്‍ വരുമെന്നും അവകാശപ്പെട്ടുനിന്ന ബി.ജെ.പിയാകട്ടെ കുമ്മനത്തിന്റെ യാത്ര നിറംകെട്ട് അവസാനിച്ചതോടെ നിശബ്ദരായിരിക്കുകയാണ്. യാത്രാ സമാപനത്തിന് ആളു കുറഞ്ഞതില്‍ കേന്ദ്ര നേതൃത്വം വിശദീകരണവും ചോദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ മലക്കംമറിച്ചിലും. സഖ്യമില്ലാതെ കേരളത്തില്‍ മത്സരിക്കുന്നത് നിയമസഭയില്‍ അക്കൗണ്ട് തുറക്കുതിനുപോലും തടസമാകുമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനും അഭിപ്രായഭിന്നതയില്ല. അതുകൊണ്ടുതന്നെ ഏതുവിധേനയും വെള്ളാപ്പള്ളിയേയും സംഘത്തേയും സഖ്യത്തിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ബി.ജെ.പി. അതിനായുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നേതൃതലത്തില്‍ നടക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പി.ആര്‍ തന്ത്രവുമായി സര്‍ക്കാര്‍; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശം

Kerala
  •  10 minutes ago
No Image

ന്യൂനമർദം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  16 minutes ago
No Image

16 വയസില്‍ താഴെയുള്ള കുട്ടികളുടെ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

National
  •  18 minutes ago
No Image

ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ഭീഷണി അവനായിരിക്കും: മുൻ ഇന്ത്യൻ താരം

Cricket
  •  39 minutes ago
No Image

ഒരു വര്‍ഷത്തിലേറെ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു;  ഒഡിഷയില്‍ നാല് അധ്യാപകരും പ്യൂണും അറസ്റ്റില്‍

National
  •  an hour ago
No Image

ടി-20 ലോകകപ്പിൽ സെമിയിലെത്തുക ആ ടീമുകളായിരിക്കും: പ്രവചനവുമായി ദിനേശ് കാർത്തിക്

Cricket
  •  an hour ago
No Image

വീണ്ടും സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ് 2 ദൗത്യം ഇനിയും വൈകാന്‍ സാധ്യത

Science
  •  an hour ago
No Image

1000ത്തിന് മുമ്പേ 500; ലോക ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി റൊണാൾഡോ

Football
  •  2 hours ago
No Image

ഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; മൂന്നംഗ സംഘം ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ജീവനക്കാരനെ മര്‍ദ്ദിച്ചു

Kerala
  •  2 hours ago
No Image

അസം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഭൂപന്‍ ബോറ ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  2 hours ago

No Image

ട്രെയിനുകളിലെ 'സ്ഥിരം മോഷ്ടാവ്' പിടിയില്‍; കൈക്കലാക്കിയത് ഐഫോണും ലാപ്‌ടോപ്പുകളും

Kerala
  •  5 hours ago
No Image

ആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ് 

National
  •  5 hours ago
No Image

അഫ്ഗാനിസ്ഥാനിൽ കയറി പാകിസ്ഥാന്റെ മിന്നലാക്രമണം; നിരവധി ഭീകരരെ വധിച്ചതായി പാകിസ്ഥാൻ, ചാവേർ ആക്രമണങ്ങൾക്ക് തിരിച്ചടി

International
  •  6 hours ago
No Image

'സഊദിവരെ നീളുന്ന ഭൂപ്രദേശം പിടിച്ചെടുത്താലും കുഴപ്പമില്ല'; സയണിസ്റ്റ് അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്‍; കടുത്ത പ്രതികരണവുമായി അറബ്, മുസ്‌ലിം രാജ്യങ്ങള്‍ 

International
  •  6 hours ago