HOME
DETAILS

സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠം: പന്ന്യന്‍ രവീന്ദ്രന്‍

  
backup
October 31, 2016 | 2:35 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1


വാടാനപ്പള്ളി: സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തളിക്കുളത്ത് കമ്മ്യൂണിസ്റ്റ് കൂട്ടായ്മ പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 പാവപ്പെട്ടവരെ മറന്നാല്‍ ജനം എതിരാകുമെന്നതിന് ദൃഷ്ടാന്തമാണ് ബംഗാള്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം അടവുകള്‍ പയറ്റുകയാണ് അതിന് യു.ഡി.എഫിന്റെ പിന്തുണയുണ്ട്. ഭക്ഷ്യ സുരക്ഷാ പദ്ധതി അവര്‍ നടപ്പാക്കാതിരുന്നു. എന്നാല്‍ എല്ലാ പാവങ്ങള്‍ക്കും റേഷന്‍ കിട്ടണമെന്നാണ് എല്‍.ഡി.എഫിന്റെ നിലപാട്. അതിന് പ്രയോറിട്ടിയും നോണ്‍ പ്രയോറിട്ടിയും ആവശ്യമില്ല. രണ്ടര വര്‍ഷം കൊണ്ട് 63 രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്.
ചായക്കടക്കാരന്റെ മകന്‍ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുകയാണ്. ഭരണഘടന താഴെവച്ച് ആര്‍.എസ്.എസ് തീരുമാനം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ കൂടെ കെ.പി.എം.എസ് കൂടിയത് നക്കാപിച്ചക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍ രമേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, കെ.പി സന്ദീപ്, ടി.കെ കുട്ടന്‍, ഇ.എ സുഗതകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സി.എന്‍ ജയദേവന്‍.എം.പി ഉദ്ഘാടനം ചെയ്തു. പത്രങ്ങള്‍ അവരുടെ കാഴ്ചപ്പാടിനുസരിച്ച് വാര്‍ത്തകള്‍ എഴുതുകയാണെന്ന് ജയദേവന്‍ പറഞ്ഞു. കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരല്ല ഇന്ന് കമ്മ്യൂണിസ്റ്റുകള്‍. ഇത് ഇ.പി ജയരാജന്‍ പറഞ്ഞതു കൊണ്ടാണ് പത്രങ്ങള്‍ക്ക് വാര്‍ത്തയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എ സുഗതകുമാര്‍ അധ്യക്ഷനായി. കെ.എം ജയദേവന്‍, കെ.വി രാഹുലന്‍, കെ.എസ് മുരളീധരന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  7 hours ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  8 hours ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  8 hours ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  8 hours ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  8 hours ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  8 hours ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  8 hours ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  9 hours ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  9 hours ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  9 hours ago