HOME
DETAILS

സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠം: പന്ന്യന്‍ രവീന്ദ്രന്‍

  
backup
October 31, 2016 | 2:35 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1


വാടാനപ്പള്ളി: സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തളിക്കുളത്ത് കമ്മ്യൂണിസ്റ്റ് കൂട്ടായ്മ പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 പാവപ്പെട്ടവരെ മറന്നാല്‍ ജനം എതിരാകുമെന്നതിന് ദൃഷ്ടാന്തമാണ് ബംഗാള്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം അടവുകള്‍ പയറ്റുകയാണ് അതിന് യു.ഡി.എഫിന്റെ പിന്തുണയുണ്ട്. ഭക്ഷ്യ സുരക്ഷാ പദ്ധതി അവര്‍ നടപ്പാക്കാതിരുന്നു. എന്നാല്‍ എല്ലാ പാവങ്ങള്‍ക്കും റേഷന്‍ കിട്ടണമെന്നാണ് എല്‍.ഡി.എഫിന്റെ നിലപാട്. അതിന് പ്രയോറിട്ടിയും നോണ്‍ പ്രയോറിട്ടിയും ആവശ്യമില്ല. രണ്ടര വര്‍ഷം കൊണ്ട് 63 രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്.
ചായക്കടക്കാരന്റെ മകന്‍ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുകയാണ്. ഭരണഘടന താഴെവച്ച് ആര്‍.എസ്.എസ് തീരുമാനം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ കൂടെ കെ.പി.എം.എസ് കൂടിയത് നക്കാപിച്ചക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍ രമേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, കെ.പി സന്ദീപ്, ടി.കെ കുട്ടന്‍, ഇ.എ സുഗതകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സി.എന്‍ ജയദേവന്‍.എം.പി ഉദ്ഘാടനം ചെയ്തു. പത്രങ്ങള്‍ അവരുടെ കാഴ്ചപ്പാടിനുസരിച്ച് വാര്‍ത്തകള്‍ എഴുതുകയാണെന്ന് ജയദേവന്‍ പറഞ്ഞു. കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരല്ല ഇന്ന് കമ്മ്യൂണിസ്റ്റുകള്‍. ഇത് ഇ.പി ജയരാജന്‍ പറഞ്ഞതു കൊണ്ടാണ് പത്രങ്ങള്‍ക്ക് വാര്‍ത്തയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എ സുഗതകുമാര്‍ അധ്യക്ഷനായി. കെ.എം ജയദേവന്‍, കെ.വി രാഹുലന്‍, കെ.എസ് മുരളീധരന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡോക്ടർ' പദവി എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം: അനുമതി നൽകി ഹൈക്കോടതി

Kerala
  •  8 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

Kerala
  •  8 hours ago
No Image

വയനാട് ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ; നടപടി ഭൂമി തരംമാറ്റലിലെ വീഴ്ചയെ തുടർന്ന്

Kerala
  •  8 hours ago
No Image

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിർണ്ണായക ചുവടുവയ്പ്പുമായി യുഎഇ; അബുദബിയിലെ ത്രികക്ഷി ചർച്ച സമാപിച്ചു

uae
  •  8 hours ago
No Image

തിരുച്ചി-ചെന്നൈ ദേശീയപാതയിൽ പൊലിസിന് നേരെ ബോംബേറ്; ലക്ഷ്യം കുപ്രസിദ്ധ ഗുണ്ടാനേതാവ്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

National
  •  8 hours ago
No Image

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച; അബുദബിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  9 hours ago
No Image

അടിയന്തര ചികിത്സ നൽകിയില്ല: ശ്വാസതടസ്സവുമായി എത്തിയ യുവാവ് മരിച്ചു; സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  9 hours ago
No Image

'ചെറിയ ആക്രമണം ഉണ്ടായാൽ പോലും യുദ്ധമായി കണക്കാക്കും, സര്‍വസന്നാഹവും ഉപയോഗിച്ച് തിരിച്ചടിക്കും'; യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

International
  •  9 hours ago
No Image

ഇന്ത്യയിൽ 72,000 രൂപ ലഭിക്കുന്നതോ അതോ ദുബൈയിൽ 8,000 ദിർഹം ലഭിക്കുന്നതോ മെച്ചം? പ്രവാസലോകത്ത് ചർച്ചയായി യുവാവിന്റെ ചോദ്യം

uae
  •  10 hours ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാവീഴ്ച: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ ഇനിയും കണ്ടെത്താനായില്ല?; നാല് പൊലിസുകാർക്കെതിരെ നടപടി

Kerala
  •  10 hours ago