HOME
DETAILS

സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠം: പന്ന്യന്‍ രവീന്ദ്രന്‍

  
backup
October 31, 2016 | 2:35 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1


വാടാനപ്പള്ളി: സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തളിക്കുളത്ത് കമ്മ്യൂണിസ്റ്റ് കൂട്ടായ്മ പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 പാവപ്പെട്ടവരെ മറന്നാല്‍ ജനം എതിരാകുമെന്നതിന് ദൃഷ്ടാന്തമാണ് ബംഗാള്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം അടവുകള്‍ പയറ്റുകയാണ് അതിന് യു.ഡി.എഫിന്റെ പിന്തുണയുണ്ട്. ഭക്ഷ്യ സുരക്ഷാ പദ്ധതി അവര്‍ നടപ്പാക്കാതിരുന്നു. എന്നാല്‍ എല്ലാ പാവങ്ങള്‍ക്കും റേഷന്‍ കിട്ടണമെന്നാണ് എല്‍.ഡി.എഫിന്റെ നിലപാട്. അതിന് പ്രയോറിട്ടിയും നോണ്‍ പ്രയോറിട്ടിയും ആവശ്യമില്ല. രണ്ടര വര്‍ഷം കൊണ്ട് 63 രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്.
ചായക്കടക്കാരന്റെ മകന്‍ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുകയാണ്. ഭരണഘടന താഴെവച്ച് ആര്‍.എസ്.എസ് തീരുമാനം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ കൂടെ കെ.പി.എം.എസ് കൂടിയത് നക്കാപിച്ചക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍ രമേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, കെ.പി സന്ദീപ്, ടി.കെ കുട്ടന്‍, ഇ.എ സുഗതകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സി.എന്‍ ജയദേവന്‍.എം.പി ഉദ്ഘാടനം ചെയ്തു. പത്രങ്ങള്‍ അവരുടെ കാഴ്ചപ്പാടിനുസരിച്ച് വാര്‍ത്തകള്‍ എഴുതുകയാണെന്ന് ജയദേവന്‍ പറഞ്ഞു. കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരല്ല ഇന്ന് കമ്മ്യൂണിസ്റ്റുകള്‍. ഇത് ഇ.പി ജയരാജന്‍ പറഞ്ഞതു കൊണ്ടാണ് പത്രങ്ങള്‍ക്ക് വാര്‍ത്തയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എ സുഗതകുമാര്‍ അധ്യക്ഷനായി. കെ.എം ജയദേവന്‍, കെ.വി രാഹുലന്‍, കെ.എസ് മുരളീധരന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർന്നടിഞ്ഞ് ലിവർപൂൾ; ആർനെ സ്ലോട്ട് പുറത്തേക്കോ? സിറ്റിക്കെതിരായ തോൽവിയിൽ ആരാധകർ കടുത്ത അമർഷത്തിൽ

Football
  •  a day ago
No Image

വറ്റി വരണ്ട് അരുവികൾ; കശ്മീർ വില്ലോയുടെ വിധി ഇനി എന്ത്? കാലാവസ്ഥാ വ്യതിയാനത്തിൽ തകരുന്ന ഒരു പാരമ്പര്യം

Cricket
  •  a day ago
No Image

ടി-20യിൽ 400 അടിക്കാൻ സഞ്ജു; ചരിത്ര നേട്ടത്തിനരികെ ചേട്ടൻ

Cricket
  •  a day ago
No Image

വ്യോമാക്രമണത്തെ ചെറുത്തു; അബൂദബി ബൊറൂജ് പെട്രോകെമിക്കല്‍സില്‍ തീപിടിത്തം, പ്രവര്‍ത്തനം നിര്‍ത്തിവച്ചു; ആശങ്ക വേണ്ടതില്ലെന്ന് അധികൃതര്‍

uae
  •  a day ago
No Image

ഡ്രോണ്‍ പരിശോധനയിലും ഫലമുണ്ടായില്ല:ശരണ്യയെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ആറ് പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയായി

Kerala
  •  a day ago
No Image

ചെന്നൈയുടെ രക്ഷകൻ തിരിച്ചെത്തുന്നു; ഇനി കളി കാര്യമാവും! 

Cricket
  •  a day ago
No Image

ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നുവീണു, പിന്നാലെ തീപിടിച്ചു; പൈലറ്റടക്കം 4 പേര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

'അവനെ രക്ഷിപ്പെടുത്തി': ഇറാന്‍ വെടിവെച്ചിട്ട യുഎസ് വിമാനത്തിലെ ജീവനക്കാരനെ കണ്ടെത്തിയെന്ന് ട്രംപ്

National
  •  a day ago
No Image

വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീലിയൻ സൂപ്പർതാരം; ഞെട്ടലിൽ ഫുട്ബോൾ ലോകം

Football
  •  a day ago