HOME
DETAILS

സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠം: പന്ന്യന്‍ രവീന്ദ്രന്‍

  
backup
October 31, 2016 | 2:35 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1


വാടാനപ്പള്ളി: സിംഗൂര്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാഠമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. തളിക്കുളത്ത് കമ്മ്യൂണിസ്റ്റ് കൂട്ടായ്മ പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 പാവപ്പെട്ടവരെ മറന്നാല്‍ ജനം എതിരാകുമെന്നതിന് ദൃഷ്ടാന്തമാണ് ബംഗാള്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം അടവുകള്‍ പയറ്റുകയാണ് അതിന് യു.ഡി.എഫിന്റെ പിന്തുണയുണ്ട്. ഭക്ഷ്യ സുരക്ഷാ പദ്ധതി അവര്‍ നടപ്പാക്കാതിരുന്നു. എന്നാല്‍ എല്ലാ പാവങ്ങള്‍ക്കും റേഷന്‍ കിട്ടണമെന്നാണ് എല്‍.ഡി.എഫിന്റെ നിലപാട്. അതിന് പ്രയോറിട്ടിയും നോണ്‍ പ്രയോറിട്ടിയും ആവശ്യമില്ല. രണ്ടര വര്‍ഷം കൊണ്ട് 63 രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്.
ചായക്കടക്കാരന്റെ മകന്‍ കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുകയാണ്. ഭരണഘടന താഴെവച്ച് ആര്‍.എസ്.എസ് തീരുമാനം നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ കൂടെ കെ.പി.എം.എസ് കൂടിയത് നക്കാപിച്ചക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍ രമേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, കെ.പി സന്ദീപ്, ടി.കെ കുട്ടന്‍, ഇ.എ സുഗതകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സി.എന്‍ ജയദേവന്‍.എം.പി ഉദ്ഘാടനം ചെയ്തു. പത്രങ്ങള്‍ അവരുടെ കാഴ്ചപ്പാടിനുസരിച്ച് വാര്‍ത്തകള്‍ എഴുതുകയാണെന്ന് ജയദേവന്‍ പറഞ്ഞു. കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവരല്ല ഇന്ന് കമ്മ്യൂണിസ്റ്റുകള്‍. ഇത് ഇ.പി ജയരാജന്‍ പറഞ്ഞതു കൊണ്ടാണ് പത്രങ്ങള്‍ക്ക് വാര്‍ത്തയായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എ സുഗതകുമാര്‍ അധ്യക്ഷനായി. കെ.എം ജയദേവന്‍, കെ.വി രാഹുലന്‍, കെ.എസ് മുരളീധരന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  3 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  3 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  3 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  3 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  3 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  3 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  3 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  3 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  3 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  3 days ago