HOME
DETAILS

സായി കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല

  
backup
January 14 2017 | 23:01 PM

%e0%b4%b8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d



ആലപ്പുഴ:സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി രൂപീകരിച്ച പാര്‍ലമെന്ററി സംഘം കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തി. അഞ്ചുദിവസത്തെ കേരള- ലക്ഷദ്വീപ് പര്യടനത്തിന്റെ ഭാഗമായാണ് ആലപ്പുഴയിലെത്തിയത്. ജോലിയിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും പീഡനങ്ങളും പഠിക്കുന്നതിനാണ് സംഘം സായി കേന്ദ്രത്തിലും എത്തിയത്. കേരളത്തില്‍നിന്നുള്ള ഒരാള്‍ പോലും സംഘത്തിലില്ലായിരുന്നു.  
സായി കേന്ദ്രത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയെന്ന ലക്ഷ്യത്തോടെ സംഘം കേന്ദ്രം സന്ദര്‍ശിക്കുന്ന വിവരം സെന്റര്‍ നടത്തിപ്പുകാര്‍  ആരെയും അറിയിച്ചിരുന്നില്ല.
വാദ്യഘോഷങ്ങളോടെ സംഘത്തെ സ്വീകരിച്ച സംഘാടകര്‍ പെട്ടന്ന് ഇവരെ ഹൗസ് ബോട്ടിലേക്ക് മാറ്റി. കായല്‍ കാഴ്ച കണ്ട് ആസ്വദിച്ച സംഘം ഒന്നും മിണ്ടാതെ സ്ഥലം വിടുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ക്ക് ശ്വാസം നേരെയായത്.
ദേശീയ ഗെയിംസ് നടത്തിപ്പില്‍ വിജിലന്‍സ് കണ്ടെത്തിയ12 കോടിയുടെ തിരിമറിയും സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയും സംഘം പരിശോധിക്കുമോയെന്ന ആശങ്കയിലായിരുന്നു അധികൃതര്‍. ഇരകള്‍ക്കാകട്ടെ സായി വാഗ്ദാനം ചെയ്ത യാതൊരു സഹായവും നല്‍കിയുമില്ല.
ഇതെല്ലാം സംഘാടകരെ മുള്‍മുനയിലാക്കിയിരുന്നു. ഇതോടെ നാളുകളായി ഈ കേന്ദ്രത്തിലേക്ക് സന്ദര്‍ശകരെയും അനുവദിച്ചിരുന്നില്ല. സന്ദര്‍ശകരെന്ന പേരില്‍ വിജിലന്‍സ് സെന്ററില്‍ എത്താന്‍ ഇടയുണ്ടെന്ന് അധികൃതര്‍ ഭയന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തലവേദന സൃഷ്ടിച്ചത്. വനിതാ തുഴച്ചില്‍ താരങ്ങള്‍ താമസിച്ച് പരിശീലനം നേടുന്ന കേന്ദ്രത്തില്‍ കേന്ദ്ര സംഘം എത്തിയെങ്കിലും താരങ്ങളെ കാണാന്‍ അനുവദിച്ചില്ല.
പീഡനത്തെ തുടര്‍ന്ന് മരിച്ച അപര്‍ണയുടെ മാതാവ് ഗീത സംഘത്തെ കണ്ട് പരാതി ബോധിപ്പിക്കാന്‍ എത്തിയെങ്കിലും വഴിപാടായി. മകള്‍ ഹോസ്റ്റലില്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ അടങ്ങിയ ബാഗ് തിരിച്ച് നല്‍കണമെന്ന് ഗീത ആവശ്യപ്പെട്ടിട്ടും മടക്കി നല്‍കിയതുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  5 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  6 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  7 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  7 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  8 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  8 hours ago