HOME
DETAILS

ആസ്വാദകരുടെ മനംനിറച്ചു നൃത്തവേദികള്‍

  
backup
January 17, 2017 | 11:57 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a6%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8

കണ്ണൂര്‍: നിറഞ്ഞു കവിയുന്ന സദസ്...ആസ്വാദകരെ ആനന്ദഭരിതമാക്കുന്ന വേദികള്‍...കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നു പ്രേക്ഷകര്‍ ആനന്ദ ലഹരിയില്‍ ആറാടി.

നൃത്തച്ചുവടുകളുടെ താളലയം കൊണ്ടു സമ്പന്നമായിരുന്നു മിക്ക വേദികളും. പ്രധാനവേദിയായ നിളയും ചന്ദ്രഗിരിയും കബനിയും പമ്പയുമെല്ലാം ആസ്വാദകരെ നിരാശപ്പെടുത്താതെ നിറഞ്ഞാടി. രാവിലെ നിളയൊഴുകിയതു ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടിയോടെയായിരുന്നു.

ഉച്ചയ്ക്കു ശേഷം ഈ വേദിയിലെ മലബാറിന്റെ തനതുകലയായ ഒപ്പനയുമായി മൊഞ്ചത്തിമാരുമെത്തിയതോടെ അരങ്ങ് കൊഴുത്തു. വേദിക്കു മുന്നിലെത്തിയവര്‍ മണിക്കൂറുകളോളം മനംമറന്നിരുന്നു.
രണ്ടാം വേദിയായ കലക്ട്രേറ്റ് മൈതാനിയിലെ ചന്ദ്രഗിരിയില്‍ മുഴങ്ങിയതു ഹൈസ്‌കൂള്‍ വിഭാഗം കേരളനടനത്തിന്റെ താളം. വൈകുന്നേരത്തോടെ തിരുവാതിരച്ചുവടുകളുമായി അംഗനമാരുമെത്തി.

ശ്രീപാര്‍വതിയുടെയും പരമശിവന്റെയുമെല്ലാം സ്തുതികളുമായി അംഗനമാര്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരില്‍ ആസ്വാദനം ഒരു വേള ഭക്തിയുടെ തലത്തിലേക്കുയര്‍ന്നു.
ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടമായിരുന്നു കബനിയുടെ ഇന്നത്തെ ആകര്‍ഷണം.


ലാസ്യഭാവം വിടാതെയെത്തിയ നര്‍ത്തകിമാര്‍ മോഹിനിയാട്ടത്തിന്റെ തനതുശൈലി കൈവിടാതിരിക്കാന്‍ ശ്രദ്ധിച്ചു.
മോഹിനിയാട്ടത്തിനു ശേഷം പഞ്ചവാദ്യമാണ് ഈ അരങ്ങിലെത്തിയതെങ്കിലും താളലയം കൊണ്ട് വേദിയെ സമ്പന്നമാക്കാന്‍ ഈയിനത്തിനും കഴിഞ്ഞു. വൃന്ദവാദ്യത്തോടെയായിരുന്നു പമ്പ ഉണര്‍ന്നതെങ്കിലും പിന്നീട് ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം വേദിയെ ഭാവരാഗതാള ലയത്തിലേക്കുയര്‍ത്തി.

വേദി അഞ്ചായ വളപട്ടണത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടംതുള്ളലും തുടര്‍ന്നു ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍കൂത്തും അരങ്ങേറി.

ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെയെത്തിയ ഈ ഇനങ്ങളും കൂടിയായപ്പോള്‍ അഞ്ചു വേദികളിലുമുയര്‍ന്നതു നൃത്തച്ചുവടിന്റെ താളം. ഒരു വേദിയില്‍പ്പോലും കാണികള്‍ക്കു നിരാശപ്പെടേണ്ടി വന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

International
  •  3 days ago
No Image

സൗരയൂഥത്തിന് അപ്പുറം ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം; ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങളെ കണ്ടെത്തി

International
  •  3 days ago
No Image

സ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ

Kerala
  •  3 days ago
No Image

വോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

Kerala
  •  3 days ago
No Image

ഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്‍

National
  •  3 days ago
No Image

ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്‍' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി

Kerala
  •  3 days ago
No Image

അതിര്‍ത്തിയില്‍ ഇനി 'പാമ്പും മുതലയും കാവല്‍'; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

National
  •  3 days ago
No Image

ബംഗാളിലെ വോട്ടര്‍പട്ടികയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തായവരിൽ കാര്‍ഗില്‍ ഹീറോയും

National
  •  3 days ago
No Image

തൊഴില്‍ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; ഒമാനിലെ ഏജന്റിന്റെ കെണിയില്‍ക്കുടുങ്ങി ഹൈദരാബാദ് സ്വദേശിനി

oman
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബഹ്‌റൈന്‍; എല്‍.എം.ആര്‍.എ ഫീസിളവ് നിര്‍ദ്ദേശം വാണിജ്യ മേഖലയ്ക്ക് ഉണര്‍വ്

bahrain
  •  3 days ago