HOME
DETAILS

ആസ്വാദകരുടെ മനംനിറച്ചു നൃത്തവേദികള്‍

  
Web Desk
January 17 2017 | 11:01 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a6%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8

കണ്ണൂര്‍: നിറഞ്ഞു കവിയുന്ന സദസ്...ആസ്വാദകരെ ആനന്ദഭരിതമാക്കുന്ന വേദികള്‍...കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നു പ്രേക്ഷകര്‍ ആനന്ദ ലഹരിയില്‍ ആറാടി.

നൃത്തച്ചുവടുകളുടെ താളലയം കൊണ്ടു സമ്പന്നമായിരുന്നു മിക്ക വേദികളും. പ്രധാനവേദിയായ നിളയും ചന്ദ്രഗിരിയും കബനിയും പമ്പയുമെല്ലാം ആസ്വാദകരെ നിരാശപ്പെടുത്താതെ നിറഞ്ഞാടി. രാവിലെ നിളയൊഴുകിയതു ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടിയോടെയായിരുന്നു.

ഉച്ചയ്ക്കു ശേഷം ഈ വേദിയിലെ മലബാറിന്റെ തനതുകലയായ ഒപ്പനയുമായി മൊഞ്ചത്തിമാരുമെത്തിയതോടെ അരങ്ങ് കൊഴുത്തു. വേദിക്കു മുന്നിലെത്തിയവര്‍ മണിക്കൂറുകളോളം മനംമറന്നിരുന്നു.
രണ്ടാം വേദിയായ കലക്ട്രേറ്റ് മൈതാനിയിലെ ചന്ദ്രഗിരിയില്‍ മുഴങ്ങിയതു ഹൈസ്‌കൂള്‍ വിഭാഗം കേരളനടനത്തിന്റെ താളം. വൈകുന്നേരത്തോടെ തിരുവാതിരച്ചുവടുകളുമായി അംഗനമാരുമെത്തി.

ശ്രീപാര്‍വതിയുടെയും പരമശിവന്റെയുമെല്ലാം സ്തുതികളുമായി അംഗനമാര്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരില്‍ ആസ്വാദനം ഒരു വേള ഭക്തിയുടെ തലത്തിലേക്കുയര്‍ന്നു.
ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടമായിരുന്നു കബനിയുടെ ഇന്നത്തെ ആകര്‍ഷണം.


ലാസ്യഭാവം വിടാതെയെത്തിയ നര്‍ത്തകിമാര്‍ മോഹിനിയാട്ടത്തിന്റെ തനതുശൈലി കൈവിടാതിരിക്കാന്‍ ശ്രദ്ധിച്ചു.
മോഹിനിയാട്ടത്തിനു ശേഷം പഞ്ചവാദ്യമാണ് ഈ അരങ്ങിലെത്തിയതെങ്കിലും താളലയം കൊണ്ട് വേദിയെ സമ്പന്നമാക്കാന്‍ ഈയിനത്തിനും കഴിഞ്ഞു. വൃന്ദവാദ്യത്തോടെയായിരുന്നു പമ്പ ഉണര്‍ന്നതെങ്കിലും പിന്നീട് ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം വേദിയെ ഭാവരാഗതാള ലയത്തിലേക്കുയര്‍ത്തി.

വേദി അഞ്ചായ വളപട്ടണത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടംതുള്ളലും തുടര്‍ന്നു ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍കൂത്തും അരങ്ങേറി.

ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെയെത്തിയ ഈ ഇനങ്ങളും കൂടിയായപ്പോള്‍ അഞ്ചു വേദികളിലുമുയര്‍ന്നതു നൃത്തച്ചുവടിന്റെ താളം. ഒരു വേദിയില്‍പ്പോലും കാണികള്‍ക്കു നിരാശപ്പെടേണ്ടി വന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

Kerala
  •  19 minutes ago
No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  an hour ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  an hour ago
No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  an hour ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  an hour ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  an hour ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 hours ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 hours ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 hours ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 hours ago