HOME
DETAILS

ആസ്വാദകരുടെ മനംനിറച്ചു നൃത്തവേദികള്‍

  
backup
January 17, 2017 | 11:57 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a6%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8

കണ്ണൂര്‍: നിറഞ്ഞു കവിയുന്ന സദസ്...ആസ്വാദകരെ ആനന്ദഭരിതമാക്കുന്ന വേദികള്‍...കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നു പ്രേക്ഷകര്‍ ആനന്ദ ലഹരിയില്‍ ആറാടി.

നൃത്തച്ചുവടുകളുടെ താളലയം കൊണ്ടു സമ്പന്നമായിരുന്നു മിക്ക വേദികളും. പ്രധാനവേദിയായ നിളയും ചന്ദ്രഗിരിയും കബനിയും പമ്പയുമെല്ലാം ആസ്വാദകരെ നിരാശപ്പെടുത്താതെ നിറഞ്ഞാടി. രാവിലെ നിളയൊഴുകിയതു ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടിയോടെയായിരുന്നു.

ഉച്ചയ്ക്കു ശേഷം ഈ വേദിയിലെ മലബാറിന്റെ തനതുകലയായ ഒപ്പനയുമായി മൊഞ്ചത്തിമാരുമെത്തിയതോടെ അരങ്ങ് കൊഴുത്തു. വേദിക്കു മുന്നിലെത്തിയവര്‍ മണിക്കൂറുകളോളം മനംമറന്നിരുന്നു.
രണ്ടാം വേദിയായ കലക്ട്രേറ്റ് മൈതാനിയിലെ ചന്ദ്രഗിരിയില്‍ മുഴങ്ങിയതു ഹൈസ്‌കൂള്‍ വിഭാഗം കേരളനടനത്തിന്റെ താളം. വൈകുന്നേരത്തോടെ തിരുവാതിരച്ചുവടുകളുമായി അംഗനമാരുമെത്തി.

ശ്രീപാര്‍വതിയുടെയും പരമശിവന്റെയുമെല്ലാം സ്തുതികളുമായി അംഗനമാര്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരില്‍ ആസ്വാദനം ഒരു വേള ഭക്തിയുടെ തലത്തിലേക്കുയര്‍ന്നു.
ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടമായിരുന്നു കബനിയുടെ ഇന്നത്തെ ആകര്‍ഷണം.


ലാസ്യഭാവം വിടാതെയെത്തിയ നര്‍ത്തകിമാര്‍ മോഹിനിയാട്ടത്തിന്റെ തനതുശൈലി കൈവിടാതിരിക്കാന്‍ ശ്രദ്ധിച്ചു.
മോഹിനിയാട്ടത്തിനു ശേഷം പഞ്ചവാദ്യമാണ് ഈ അരങ്ങിലെത്തിയതെങ്കിലും താളലയം കൊണ്ട് വേദിയെ സമ്പന്നമാക്കാന്‍ ഈയിനത്തിനും കഴിഞ്ഞു. വൃന്ദവാദ്യത്തോടെയായിരുന്നു പമ്പ ഉണര്‍ന്നതെങ്കിലും പിന്നീട് ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം വേദിയെ ഭാവരാഗതാള ലയത്തിലേക്കുയര്‍ത്തി.

വേദി അഞ്ചായ വളപട്ടണത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടംതുള്ളലും തുടര്‍ന്നു ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍കൂത്തും അരങ്ങേറി.

ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെയെത്തിയ ഈ ഇനങ്ങളും കൂടിയായപ്പോള്‍ അഞ്ചു വേദികളിലുമുയര്‍ന്നതു നൃത്തച്ചുവടിന്റെ താളം. ഒരു വേദിയില്‍പ്പോലും കാണികള്‍ക്കു നിരാശപ്പെടേണ്ടി വന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  a month ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  a month ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  a month ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  a month ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  a month ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  a month ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago