HOME
DETAILS

ആസ്വാദകരുടെ മനംനിറച്ചു നൃത്തവേദികള്‍

  
backup
January 17, 2017 | 11:57 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a6%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%a8%e0%b4%82%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8

കണ്ണൂര്‍: നിറഞ്ഞു കവിയുന്ന സദസ്...ആസ്വാദകരെ ആനന്ദഭരിതമാക്കുന്ന വേദികള്‍...കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നു പ്രേക്ഷകര്‍ ആനന്ദ ലഹരിയില്‍ ആറാടി.

നൃത്തച്ചുവടുകളുടെ താളലയം കൊണ്ടു സമ്പന്നമായിരുന്നു മിക്ക വേദികളും. പ്രധാനവേദിയായ നിളയും ചന്ദ്രഗിരിയും കബനിയും പമ്പയുമെല്ലാം ആസ്വാദകരെ നിരാശപ്പെടുത്താതെ നിറഞ്ഞാടി. രാവിലെ നിളയൊഴുകിയതു ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടിയോടെയായിരുന്നു.

ഉച്ചയ്ക്കു ശേഷം ഈ വേദിയിലെ മലബാറിന്റെ തനതുകലയായ ഒപ്പനയുമായി മൊഞ്ചത്തിമാരുമെത്തിയതോടെ അരങ്ങ് കൊഴുത്തു. വേദിക്കു മുന്നിലെത്തിയവര്‍ മണിക്കൂറുകളോളം മനംമറന്നിരുന്നു.
രണ്ടാം വേദിയായ കലക്ട്രേറ്റ് മൈതാനിയിലെ ചന്ദ്രഗിരിയില്‍ മുഴങ്ങിയതു ഹൈസ്‌കൂള്‍ വിഭാഗം കേരളനടനത്തിന്റെ താളം. വൈകുന്നേരത്തോടെ തിരുവാതിരച്ചുവടുകളുമായി അംഗനമാരുമെത്തി.

ശ്രീപാര്‍വതിയുടെയും പരമശിവന്റെയുമെല്ലാം സ്തുതികളുമായി അംഗനമാര്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരില്‍ ആസ്വാദനം ഒരു വേള ഭക്തിയുടെ തലത്തിലേക്കുയര്‍ന്നു.
ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടമായിരുന്നു കബനിയുടെ ഇന്നത്തെ ആകര്‍ഷണം.


ലാസ്യഭാവം വിടാതെയെത്തിയ നര്‍ത്തകിമാര്‍ മോഹിനിയാട്ടത്തിന്റെ തനതുശൈലി കൈവിടാതിരിക്കാന്‍ ശ്രദ്ധിച്ചു.
മോഹിനിയാട്ടത്തിനു ശേഷം പഞ്ചവാദ്യമാണ് ഈ അരങ്ങിലെത്തിയതെങ്കിലും താളലയം കൊണ്ട് വേദിയെ സമ്പന്നമാക്കാന്‍ ഈയിനത്തിനും കഴിഞ്ഞു. വൃന്ദവാദ്യത്തോടെയായിരുന്നു പമ്പ ഉണര്‍ന്നതെങ്കിലും പിന്നീട് ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം വേദിയെ ഭാവരാഗതാള ലയത്തിലേക്കുയര്‍ത്തി.

വേദി അഞ്ചായ വളപട്ടണത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഓട്ടംതുള്ളലും തുടര്‍ന്നു ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍കൂത്തും അരങ്ങേറി.

ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെയെത്തിയ ഈ ഇനങ്ങളും കൂടിയായപ്പോള്‍ അഞ്ചു വേദികളിലുമുയര്‍ന്നതു നൃത്തച്ചുവടിന്റെ താളം. ഒരു വേദിയില്‍പ്പോലും കാണികള്‍ക്കു നിരാശപ്പെടേണ്ടി വന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എസ്.കെയ്ക്ക് കനത്ത പ്രഹരം; ഇന്ത്യൻ നായകൻ പുറത്ത്, പതറി മഞ്ഞപ്പട

Cricket
  •  7 days ago
No Image

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  7 days ago
No Image

തോക്കുചൂണ്ടി ക്യാപ്റ്റൻ തിരഞ്ഞെടുപ്പ്? കാനഡ ക്രിക്കറ്റിൽ ബിഷ്ണോയി ഗ്യാങ്ങിന്റെ കളി? ലോകകപ്പിൽ ഒത്തുകളി നടന്നതായി സൂചന; അന്വേഷണവുമായി ഐസിസി

Cricket
  •  7 days ago
No Image

തൃശൂരിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം: നിരവധി പേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  7 days ago
No Image

'തനിനിറം പുറത്ത്';ഡല്‍ഹിയില്‍ വെളുത്തിട്ട്, തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഇരുണ്ട നിറം, വസ്ത്രത്തിലും മാറ്റം; മോദിയുടെ മേക്കപ്പിനെ ചൊല്ലി വിവാദം

National
  •  7 days ago
No Image

മുൻഭാര്യയോടുള്ള പക; കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ ലണ്ടനിൽ നിന്ന് ആർസെനിക് വിഷം അയച്ചു: ഫാർമസിസ്റ്റ് അറസ്റ്റിൽ

International
  •  7 days ago
No Image

'ഈ കളിചിരികള്‍ സ്വന്തം ഭരണകാലത്തെ രക്തക്കറകള്‍ കഴുകിക്കളയട്ടെ' ഒബാമയുടെ നഴ്‌സറി സന്ദര്‍ശനത്തില്‍ സിറിയ ഉള്‍പെടെ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ 

International
  •  7 days ago
No Image

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

"ഭീഷണികളുടെ നിഴലിൽ" അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഇസ്‌ലാമാബാദിലെ മധ്യസ്ഥ ചർച്ചകളിൽ നിന്ന് പിന്മാറാൻ സാധ്യത

International
  •  7 days ago
No Image

'മീൻ കഴിക്കാൻ ബിജെപി സർക്കാർ അനുവദിക്കില്ലെന്ന് മമത, മീൻ കിട്ടാനില്ലെന്ന് മോദി'; പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മീനാണ് താരം  

National
  •  7 days ago