HOME
DETAILS

ഭൂമിയിടപാട്: ക്രമക്കേട് സമ്മതിച്ച് കര്‍ദിനാള്‍ ആലഞ്ചേരി

  
backup
January 31 2018 | 22:01 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9f%e0%b5%8d

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന സ്ഥലമിടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സ്ഥലമിടപാട് സംബന്ധിച്ച് അന്വേഷിക്കാന്‍ അതിരൂപത നിയോഗിച്ച കമ്മിഷന് എഴുതി നല്‍കിയ മറുപടിയിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രമക്കേടു സംഭവിച്ചതായി ഏറ്റു പറഞ്ഞിരിക്കുന്നത്.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അന്വേഷണകമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ രൂക്ഷ വിമര്‍ശനമാണുള്ളത്. മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ എന്നിവര്‍ക്കും കടുത്ത വിമര്‍ശനമുണ്ട്. അഞ്ചിടത്തെ സ്ഥലങ്ങള്‍ 36 കഷ്ണങ്ങളായി വിറ്റതില്‍ ഒപ്പിട്ടിരിക്കുന്നത് മേജര്‍ ആര്‍ച്ച് ബിഷപ്പാണ്. അതിനാല്‍ അദ്ദേഹം നേരിട്ട് ഇടപെട്ടുവെന്ന് വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ വില്‍പ്പന നടന്നത് ആലോചനാ സമിതിയില്‍ ആലോചിക്കുകപോലും ചെയ്യാതെയാണ്. അങ്കമാലി മറ്റൂരില്‍ മെഡിക്കല്‍ കോളജിന് സ്ഥലം വാങ്ങുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അദ്ദേഹമാണ്. 36 സ്ഥലങ്ങള്‍ വില്‍ക്കുന്നതിലൂടെ 27.17 കോടി രൂപ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍, ആധാരപ്രകാരം 13,51,44,260 രൂപയെയുള്ളൂ. അതില്‍ത്തന്നെ കൈയില്‍ കിട്ടിയത് 9,13,36,600 രൂപ മാത്രം. പണം പൂര്‍ണമായി ലഭിക്കാതെ മേജര്‍ ആര്‍ച്ച് ബിഷപ് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തത് സങ്കടകരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലം വാങ്ങുന്ന കാര്യം മേജര്‍ ആര്‍ച്ച് ബിഷപ്, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോഷി പുതുവ എന്നിവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. കൂരിയയിലോ സഹായ മെത്രാന്‍മാരുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.
അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫിസ് (ഐകോ) വഴി 10 കോടി വായ്പയെടുത്തത് ഐകോ പ്രസിഡന്റുകൂടിയായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പോലും അറിയാതെയാണ്.
മേജര്‍ ആര്‍ച്ച് ബിഷപ് സീറോ മലബാര്‍ സഭയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള പല നിയമങ്ങളും അദ്ദേഹം തന്നെ പലതവണ തെറ്റിച്ചതായി കാണാമെന്നും സ്ഥലമിടപാടുകാരന്‍ സാജുവിനെ ഫിനാന്‍സ് ഓഫിസര്‍ക്ക് പരിചയപ്പെടുത്തിയത് മാര്‍ ആലഞ്ചേരിയാണെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന വൈദിക സമ്മളനത്തിനു പിന്നാലെയാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇതിനിടെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹരജിയില്‍ സാക്ഷിപ്പട്ടികയിലുള്ള വൈദികരും മെത്രാന്‍മാരും ഇന്നലെ മൊഴി നല്‍കാന്‍ എത്തിയില്ല. മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ കേസ് വേറൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഇവര്‍ അഭിഭാഷകര്‍ മുഖേന കോടതിയില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം

Saudi-arabia
  •  3 days ago
No Image

ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം?, ഇന്ത്യയിൽ നിന്നോ ദുബൈയിൽ നിന്നോ?

uae
  •  3 days ago
No Image

അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്

International
  •  3 days ago
No Image

അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ

International
  •  3 days ago
No Image

ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം

National
  •  3 days ago
No Image

മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്

Kerala
  •  3 days ago
No Image

ട്രക്ക് ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി: വീണ്ടും വാർത്തയിൽ ഇടപിടിച്ച് വിവാദ മുൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ

crime
  •  3 days ago
No Image

വില കുത്തനെ ഉയര്‍ന്നിട്ടും യുഎഇയില്‍ സ്വര്‍ണ വില്‍പ്പന തകൃതി; കാരണം ഇത്

uae
  •  3 days ago
No Image

ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരംത്തിൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ്, 25,000 കോടി പാകിസ്താനിലേക്ക് പോയെന്ന് സഞ്ജയ് റാവുത്തിന്റെ ആരോപണം

National
  •  3 days ago