HOME
DETAILS

ഭൂമിയിടപാട്: ക്രമക്കേട് സമ്മതിച്ച് കര്‍ദിനാള്‍ ആലഞ്ചേരി

  
backup
January 31, 2018 | 10:11 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9f%e0%b5%8d

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന സ്ഥലമിടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സ്ഥലമിടപാട് സംബന്ധിച്ച് അന്വേഷിക്കാന്‍ അതിരൂപത നിയോഗിച്ച കമ്മിഷന് എഴുതി നല്‍കിയ മറുപടിയിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രമക്കേടു സംഭവിച്ചതായി ഏറ്റു പറഞ്ഞിരിക്കുന്നത്.
സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അന്വേഷണകമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ രൂക്ഷ വിമര്‍ശനമാണുള്ളത്. മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ എന്നിവര്‍ക്കും കടുത്ത വിമര്‍ശനമുണ്ട്. അഞ്ചിടത്തെ സ്ഥലങ്ങള്‍ 36 കഷ്ണങ്ങളായി വിറ്റതില്‍ ഒപ്പിട്ടിരിക്കുന്നത് മേജര്‍ ആര്‍ച്ച് ബിഷപ്പാണ്. അതിനാല്‍ അദ്ദേഹം നേരിട്ട് ഇടപെട്ടുവെന്ന് വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യ വില്‍പ്പന നടന്നത് ആലോചനാ സമിതിയില്‍ ആലോചിക്കുകപോലും ചെയ്യാതെയാണ്. അങ്കമാലി മറ്റൂരില്‍ മെഡിക്കല്‍ കോളജിന് സ്ഥലം വാങ്ങുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അദ്ദേഹമാണ്. 36 സ്ഥലങ്ങള്‍ വില്‍ക്കുന്നതിലൂടെ 27.17 കോടി രൂപ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍, ആധാരപ്രകാരം 13,51,44,260 രൂപയെയുള്ളൂ. അതില്‍ത്തന്നെ കൈയില്‍ കിട്ടിയത് 9,13,36,600 രൂപ മാത്രം. പണം പൂര്‍ണമായി ലഭിക്കാതെ മേജര്‍ ആര്‍ച്ച് ബിഷപ് ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തത് സങ്കടകരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലം വാങ്ങുന്ന കാര്യം മേജര്‍ ആര്‍ച്ച് ബിഷപ്, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോഷി പുതുവ എന്നിവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. കൂരിയയിലോ സഹായ മെത്രാന്‍മാരുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല.
അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫിസ് (ഐകോ) വഴി 10 കോടി വായ്പയെടുത്തത് ഐകോ പ്രസിഡന്റുകൂടിയായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പോലും അറിയാതെയാണ്.
മേജര്‍ ആര്‍ച്ച് ബിഷപ് സീറോ മലബാര്‍ സഭയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള പല നിയമങ്ങളും അദ്ദേഹം തന്നെ പലതവണ തെറ്റിച്ചതായി കാണാമെന്നും സ്ഥലമിടപാടുകാരന്‍ സാജുവിനെ ഫിനാന്‍സ് ഓഫിസര്‍ക്ക് പരിചയപ്പെടുത്തിയത് മാര്‍ ആലഞ്ചേരിയാണെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന വൈദിക സമ്മളനത്തിനു പിന്നാലെയാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇതിനിടെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹരജിയില്‍ സാക്ഷിപ്പട്ടികയിലുള്ള വൈദികരും മെത്രാന്‍മാരും ഇന്നലെ മൊഴി നല്‍കാന്‍ എത്തിയില്ല. മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ കേസ് വേറൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഇവര്‍ അഭിഭാഷകര്‍ മുഖേന കോടതിയില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  16 hours ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  17 hours ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  17 hours ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  17 hours ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  18 hours ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  18 hours ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  18 hours ago
No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  18 hours ago
No Image

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  18 hours ago
No Image

ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു

uae
  •  18 hours ago