HOME
DETAILS

കരിപ്പൂര്‍; ഐക്യസമരത്തിന്റെ കാഹളമുയര്‍ത്തി സംവാദം

  
backup
February 18 2017 | 21:02 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമാനം നല്‍കി സുപ്രഭാതം സംവാദം.'വിശാലമായ ആകാശവും കരുത്തുള്ള ചിറകും, നാമെന്തു ചെയ്യണം' എന്ന ശീര്‍ഷകത്തിലെ സംവാദമാണ് വിമാനത്താവളത്തിനായി ഐക്യത്തോടെയുള്ള നിയമ, രാഷ്ട്രീയ പോരാട്ടത്തിനുള്ള ആഹ്വാനമായി മാറിയത്.
ഹജ്ജ് സബ്‌സിഡി, എംബാര്‍ക്കേഷന്‍ പോയന്റ് പുനസ്ഥാപിക്കല്‍, ഹജ്ജ് വിമാനചാര്‍ജ് വര്‍ധന തുടങ്ങിയ വിഷയങ്ങളിലായിരുന്നു സംവാദം. ഹജ്ജ് എംബാര്‍ക്കേഷന്‍ യൂനിറ്റ് സംസ്ഥാനത്ത് എവിടെ വേണമെന്ന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ള ഹജ്ജ് കമ്മിറ്റിയെ ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമായി.
നിയമനടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഹജ്ജ് അപേക്ഷയില്‍ എംപാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിനെയാണ് കാണിച്ചിട്ടുള്ളത്. കരിപ്പൂരിന്റെ 15 ശതമാനത്തോളം പോലും സൗകര്യങ്ങളില്ലാത്ത മംഗലാപുരം, ഔറംഗാബാദ്, ഗോവ,റാഞ്ചി, വരാണസി, ജയ്പൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളുണ്ട്. ഇത്തരത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ നിയമപരമായ നീക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹജ്ജ് സബ്‌സിഡി പൂര്‍ണമായും ഇല്ലാതാവുന്ന വിഷയവുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സബ്‌സിഡി നല്‍കുന്നുവെന്ന പേരില്‍ വ്യാപകപ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ചാല്‍ സബ്‌സിഡി നാമമാത്ര മാത്രമാണെന്ന് വ്യക്തമാകുമെന്ന് രേഖകകള്‍ ഉയര്‍ത്തിക്കാട്ടി വിമര്‍ശനമുയര്‍ന്നു. ടിക്കറ്റ് ചാര്‍ജിലെ കൊള്ളക്ക് പ്രധാന കാരണം വിമാനങ്ങള്‍ വാടകക്കെടുക്കുന്ന എയര്‍ ഇന്ത്യയുടെ സമീപനം മൂലമാണെന്നും പരിഹാരമായി മലേഷ്യയിലെ തബാംഗ് ഹജ്ജ്, ഇന്തോനേഷ്യയിലെ ഹജ്ജ് മാതൃക തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കാന്‍ കഴിയണമെന്ന പരിഹാരങ്ങളും ഉയര്‍ന്നുവന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂ‍ർ സ്വദേശിക്ക് 33 വർഷം തടവ്

Kerala
  •  13 days ago
No Image

SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  13 days ago
No Image

ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍‌ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി

Kerala
  •  13 days ago
No Image

വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്

International
  •  13 days ago
No Image

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ

Kerala
  •  13 days ago
No Image

മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്‍റെ ക്വട്ടേഷന്‍; ആറാം പ്രതി അറസ്റ്റിലായത് നേപ്പാളിൽ നിന്ന്

Kerala
  •  13 days ago
No Image

വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്

Kuwait
  •  13 days ago
No Image

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  13 days ago
No Image

സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍; പകരം പുതിയ കുറിപ്പ്

Kerala
  •  13 days ago
No Image

വേണ്ടത് വെറും 12 സിക്‌സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്

Cricket
  •  13 days ago