HOME
DETAILS

അനന്തോത്ത് ഭൂമി അളവ് നാലാം തവണയും പരാജയപ്പെട്ടു

  
backup
June 02, 2016 | 8:09 PM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2

മാനന്തവാടി: മൈനര്‍ സ്വത്ത് കേസുമായി ബന്ധപ്പെട്ട് വിവാദമായ അനന്തോത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമം നാലാം തവണയും പരാജയപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആമിനും സര്‍വേയര്‍മാരും സ്ഥലത്തെത്തിയെങ്കിലും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആമിനും സംഘവും മടങ്ങുകയായിരുന്നു. രാവിലെ 10ഓടെയാണ് ബത്തേരി സബ് കോടതി എം.കെ ലക്ഷ്മണന്‍, ബത്തേരി താലൂക്ക് സര്‍വേയര്‍മാരായ പി.കെ അനില്‍ കുമാര്‍, വൈ ഷാഫി എന്നിവര്‍ മാനന്തവാടി സി.ഐ ഓഫിസിലെത്തിയത്. അളക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്നറിഞ്ഞ് രാവിലെ 10 മുതല്‍ തന്നെ പട്ടര്‍കുന്ന്, ഒണ്ടയങ്ങാടി എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ തടിച്ച് കൂടിയിരുന്നു. തുടര്‍ന്ന് പൊലിസ് സംഘം വന്‍ സുരക്ഷയോടെ പയ്യമ്പള്ളി വില്ലേജ് ഓഫിസിലെത്തി രേഖകള്‍ പരിശോധിച്ച ശേഷം വില്ലേജ് ഓഫിസര്‍ കെ.എം നിസാറിനൊപ്പം വിന്‍സെന്റ് ഗിരിയിലെത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഒണ്ടയങ്ങാടിയില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ആളുകള്‍ വിന്‍സെന്റ്ഗിരിയിലെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അര മണിക്കൂറോളം അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-മൈസൂര്‍ റോഡില്‍ ഗതാഗതം തടസപെട്ടു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.വി സഹദേവന്‍, ഇ.ജെ ബാബു, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.എം വര്‍ക്കി, ജോണി മറ്റത്തിലാനി എന്നിവര്‍ ആമിനുമായി ചര്‍ച്ച നടത്തി. തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ ആമിനും സംഘവും സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആമിന്‍ പറഞ്ഞു.
മാനന്തവാടി സി.ഐ സജീവിന്റെ നേതൃത്വത്തില്‍ എ.ആര്‍ ക്യാംപില്‍ നിന്നുള്‍പ്പടെ 150ഓളം പൊലിസുകാരാണ് ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി എത്തിയത്. അഞ്ച് വില്ലേജുകളിലായി 160 ഹെക്ടറിലായി 500ഓളം അവകാശികളാണ് ഭൂമിയില്‍ വര്‍ഷങ്ങളായി കൃഷി ഇറക്കിയും വീട് നിര്‍മിച്ചും കഴിഞ്ഞ് വരുന്നത്. മുന്‍പ് മൂന്ന് തവണ ഭൂമി അളക്കാന്‍ ആമിനും സംഘവും എത്തിയിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
അതേ സമയം ഭൂമിയുടെ അവകാശികളായവരില്‍ കുറച്ച് പേര്‍ വിധിക്കെതിരേ കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  a day ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  a day ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  a day ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  a day ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  a day ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  a day ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  a day ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  a day ago