HOME
DETAILS

അനന്തോത്ത് ഭൂമി അളവ് നാലാം തവണയും പരാജയപ്പെട്ടു

  
backup
June 02, 2016 | 8:09 PM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2

മാനന്തവാടി: മൈനര്‍ സ്വത്ത് കേസുമായി ബന്ധപ്പെട്ട് വിവാദമായ അനന്തോത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമം നാലാം തവണയും പരാജയപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആമിനും സര്‍വേയര്‍മാരും സ്ഥലത്തെത്തിയെങ്കിലും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആമിനും സംഘവും മടങ്ങുകയായിരുന്നു. രാവിലെ 10ഓടെയാണ് ബത്തേരി സബ് കോടതി എം.കെ ലക്ഷ്മണന്‍, ബത്തേരി താലൂക്ക് സര്‍വേയര്‍മാരായ പി.കെ അനില്‍ കുമാര്‍, വൈ ഷാഫി എന്നിവര്‍ മാനന്തവാടി സി.ഐ ഓഫിസിലെത്തിയത്. അളക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്നറിഞ്ഞ് രാവിലെ 10 മുതല്‍ തന്നെ പട്ടര്‍കുന്ന്, ഒണ്ടയങ്ങാടി എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ തടിച്ച് കൂടിയിരുന്നു. തുടര്‍ന്ന് പൊലിസ് സംഘം വന്‍ സുരക്ഷയോടെ പയ്യമ്പള്ളി വില്ലേജ് ഓഫിസിലെത്തി രേഖകള്‍ പരിശോധിച്ച ശേഷം വില്ലേജ് ഓഫിസര്‍ കെ.എം നിസാറിനൊപ്പം വിന്‍സെന്റ് ഗിരിയിലെത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഒണ്ടയങ്ങാടിയില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ആളുകള്‍ വിന്‍സെന്റ്ഗിരിയിലെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അര മണിക്കൂറോളം അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-മൈസൂര്‍ റോഡില്‍ ഗതാഗതം തടസപെട്ടു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.വി സഹദേവന്‍, ഇ.ജെ ബാബു, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.എം വര്‍ക്കി, ജോണി മറ്റത്തിലാനി എന്നിവര്‍ ആമിനുമായി ചര്‍ച്ച നടത്തി. തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ ആമിനും സംഘവും സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആമിന്‍ പറഞ്ഞു.
മാനന്തവാടി സി.ഐ സജീവിന്റെ നേതൃത്വത്തില്‍ എ.ആര്‍ ക്യാംപില്‍ നിന്നുള്‍പ്പടെ 150ഓളം പൊലിസുകാരാണ് ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി എത്തിയത്. അഞ്ച് വില്ലേജുകളിലായി 160 ഹെക്ടറിലായി 500ഓളം അവകാശികളാണ് ഭൂമിയില്‍ വര്‍ഷങ്ങളായി കൃഷി ഇറക്കിയും വീട് നിര്‍മിച്ചും കഴിഞ്ഞ് വരുന്നത്. മുന്‍പ് മൂന്ന് തവണ ഭൂമി അളക്കാന്‍ ആമിനും സംഘവും എത്തിയിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
അതേ സമയം ഭൂമിയുടെ അവകാശികളായവരില്‍ കുറച്ച് പേര്‍ വിധിക്കെതിരേ കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചില കഥകൾ അവസാനിക്കില്ല, അവ വീണ്ടും തുടങ്ങുന്നു; ഡൽഹി ക്യാപിറ്റൽസിലേക്ക് പൃഥ്വി ഷായുടെ വികാരനിർഭരമായ മടങ്ങിവരവ്; In-Depth Story

Cricket
  •  7 days ago
No Image

സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

തട്ടിപ്പ് നടന്നോ എന്നറിയണമെങ്കില്‍ അന്വേഷണം വേണം; മഞ്ഞുമ്മല്‍ ബോയ്‌സ് തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് സുപ്രിംകോടതി

Kerala
  •  7 days ago
No Image

ഭർത്താവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയെ പീഡിപ്പിച്ചു, ; ആൾദൈവത്തിനെതിരെ വീണ്ടും ബലാത്സംഗക്കേസ്

crime
  •  7 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആശങ്കാജനകം; ഇന്ത്യ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളി; പ്രധാനമന്ത്രി 

National
  •  7 days ago
No Image

രണ്ട് ഭാര്യമാരിലായി 18 മക്കളുള്ള കാമുകനെ കൊന്ന് ചാക്കിൽ കെട്ടി കനാലിലെറിഞ്ഞു; കാമുകിയും സഹോദരനും പിടിയിൽ

National
  •  7 days ago
No Image

ലോകം നേരിടുന്നത് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി; സ്ഥിതി 1970 കളിലേതിനേക്കാള്‍ ഗുരുതരമെന്ന് ഐ.ഇ.എ മേധാവി

International
  •  7 days ago
No Image

മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻസി മാറ്റത്തിന് മുറവിളി; സൂര്യകുമാറിന് വേണ്ടി ഹാർദിക് വഴിമാറണമെന്ന് മുൻ താരം

Cricket
  •  7 days ago
No Image

ഗാര്‍ഹിക സിലിണ്ടറിന്റെ തൂക്കം കുറക്കാന്‍ നീക്കം; 14.2 കിലോ 10 കിലോയിലേക്ക് 

National
  •  7 days ago
No Image

Israel Proclaimed the End; But Hezbullah Resurrected: The Behind-the-Scenes Stories of Reconstruction

International
  •  7 days ago