HOME
DETAILS

അനന്തോത്ത് ഭൂമി അളവ് നാലാം തവണയും പരാജയപ്പെട്ടു

  
backup
June 02, 2016 | 8:09 PM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2

മാനന്തവാടി: മൈനര്‍ സ്വത്ത് കേസുമായി ബന്ധപ്പെട്ട് വിവാദമായ അനന്തോത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമം നാലാം തവണയും പരാജയപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആമിനും സര്‍വേയര്‍മാരും സ്ഥലത്തെത്തിയെങ്കിലും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആമിനും സംഘവും മടങ്ങുകയായിരുന്നു. രാവിലെ 10ഓടെയാണ് ബത്തേരി സബ് കോടതി എം.കെ ലക്ഷ്മണന്‍, ബത്തേരി താലൂക്ക് സര്‍വേയര്‍മാരായ പി.കെ അനില്‍ കുമാര്‍, വൈ ഷാഫി എന്നിവര്‍ മാനന്തവാടി സി.ഐ ഓഫിസിലെത്തിയത്. അളക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്നറിഞ്ഞ് രാവിലെ 10 മുതല്‍ തന്നെ പട്ടര്‍കുന്ന്, ഒണ്ടയങ്ങാടി എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ തടിച്ച് കൂടിയിരുന്നു. തുടര്‍ന്ന് പൊലിസ് സംഘം വന്‍ സുരക്ഷയോടെ പയ്യമ്പള്ളി വില്ലേജ് ഓഫിസിലെത്തി രേഖകള്‍ പരിശോധിച്ച ശേഷം വില്ലേജ് ഓഫിസര്‍ കെ.എം നിസാറിനൊപ്പം വിന്‍സെന്റ് ഗിരിയിലെത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഒണ്ടയങ്ങാടിയില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ആളുകള്‍ വിന്‍സെന്റ്ഗിരിയിലെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അര മണിക്കൂറോളം അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-മൈസൂര്‍ റോഡില്‍ ഗതാഗതം തടസപെട്ടു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.വി സഹദേവന്‍, ഇ.ജെ ബാബു, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.എം വര്‍ക്കി, ജോണി മറ്റത്തിലാനി എന്നിവര്‍ ആമിനുമായി ചര്‍ച്ച നടത്തി. തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ ആമിനും സംഘവും സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആമിന്‍ പറഞ്ഞു.
മാനന്തവാടി സി.ഐ സജീവിന്റെ നേതൃത്വത്തില്‍ എ.ആര്‍ ക്യാംപില്‍ നിന്നുള്‍പ്പടെ 150ഓളം പൊലിസുകാരാണ് ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി എത്തിയത്. അഞ്ച് വില്ലേജുകളിലായി 160 ഹെക്ടറിലായി 500ഓളം അവകാശികളാണ് ഭൂമിയില്‍ വര്‍ഷങ്ങളായി കൃഷി ഇറക്കിയും വീട് നിര്‍മിച്ചും കഴിഞ്ഞ് വരുന്നത്. മുന്‍പ് മൂന്ന് തവണ ഭൂമി അളക്കാന്‍ ആമിനും സംഘവും എത്തിയിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
അതേ സമയം ഭൂമിയുടെ അവകാശികളായവരില്‍ കുറച്ച് പേര്‍ വിധിക്കെതിരേ കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  3 hours ago
No Image

യുഎഇ പതാക ദിനം; ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  3 hours ago
No Image

ആഭരണങ്ങൾ കാണാനില്ല, വാതിൽ പുറത്ത് നിന്ന് പൂട്ടി; അടൂരിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സംശയം

crime
  •  3 hours ago
No Image

കെ.എസ് ശബരീനാഥന്‍ കവടിയാറില്‍ മത്സരിക്കും: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Kerala
  •  4 hours ago
No Image

ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് വീഴ്ച്ച; പി.എം ശ്രീയില്‍ വീഴ്ച്ച സമ്മതിച്ച് സി.പി.എം

Kerala
  •  4 hours ago
No Image

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിൽ; ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനം

Kerala
  •  4 hours ago
No Image

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലിസ്; പരിശോധനകൾ ശക്തമാക്കും

uae
  •  4 hours ago
No Image

ശബരിമല തീര്‍ഥാടനം: 10 ജില്ലകളിലെ 82 റോഡുകള്‍ക്ക് 377.8 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  5 hours ago
No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  6 hours ago