HOME
DETAILS

ആ ചിത്രം അതിശയത്തോടെ ലോകം കണ്ടു; കാത്തിരിക്കുന്നു 'ഡോക്ടര്‍ ജഹാന്‍താബി'നായി

  
backup
March 27, 2018 | 12:57 AM

%e0%b4%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b6%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95


കാബൂള്‍: അഫ്ഗാനിസ്താന്‍ കര്‍ഷകയായ ജഹാന്‍താബ് അഹ്മദി നിലത്തിരിക്കുന്നു. മടിയില്‍ കൈക്കുഞ്ഞുമുണ്ട്. ജഹാന്‍താബ് വെറുതെയിരിക്കുകയല്ല. സര്‍വകലാശാല പ്രവേശന പരീക്ഷയില്‍ മുഴുകിയിരിക്കുകയാണ് അവര്‍. പരീക്ഷയില്‍ വിജയം നേടി തന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാനാകുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്.
മധ്യ അഫ്ഗാനിലെ നസീര്‍ ഖുസ്‌റോ സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയാണു രംഗം. പരീക്ഷാഹാളില്‍ നിരീക്ഷകന്റെ ചുമതലയുണ്ടായിരുന്ന പ്രൊഫസറെടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ അഫ്ഗാന്‍ മാത്രമല്ല, ലോകമാധ്യമങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ ദൈകുന്ദി പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍നിന്നാണ് ജഹാന്‍താബ് വരുന്നത്. തീര്‍ത്തും ദാരിദ്ര്യത്തില്‍ കഴിയുന്ന അവര്‍ക്ക് ഇപ്പോള്‍ മൂന്നുമക്കളുമുണ്ട്. പ്രതികൂലമായ സാമൂഹിക സാഹചര്യം കാരണം ഇടക്കു മുടങ്ങിപ്പോയ പഠനം തുടരാനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ 25കാരി. ഡോക്ടറായി സ്വന്തം സമുദായത്തിലെയും സമൂഹത്തിലെയും സ്ത്രീകള്‍ക്കു സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അവര്‍ പറയുന്നു.
രണ്ടു മണിക്കൂര്‍ മലമ്പാതകള്‍ കാല്‍നടയായി താണ്ടിയും ഒന്‍പതു മണിക്കൂര്‍ പൊതുവാഹനത്തില്‍ സഞ്ചരിച്ചും ഏറെ ത്യാഗം സഹിച്ചാണ് അവര്‍ സര്‍വകലാശാലാ പ്രവേശന പരീക്ഷ എഴുതാന്‍ പ്രവിശ്യാ തലസ്ഥാനമായ നീലിയിലെത്തിയത്. ഈ ത്യാഗത്തിനു ഫലവുമുണ്ടായി. പരീക്ഷയില്‍ ജഹന്‍താബ് വിജയം നേടിയിട്ടുണ്ട്. ചിത്രം പുറത്തുവന്നതോടെ അവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ജഹാന്‍താബിന്റെ പഠന-ജീവിത ചെലവുകള്‍ക്കായി അഫ്ഗാന്‍ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ 'ഗോ ഫണ്ട് മീ' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കാംപയിനിനു തന്നെ തുടക്കമിട്ടിട്ടുണ്ട്. ഇതിനകം തന്നെ 14,000 ഡോളര്‍ കാംപയിനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സമാഹരിച്ചതായി സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്‌സ്

Kerala
  •  a day ago
No Image

ഡീലിൽ വീണ്ടും ആരോപണ പ്രത്യാരോപണം

Kerala
  •  a day ago
No Image

സ്‌നേഹസഞ്ചാരത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട് കെ.എസ്.ആര്‍.ടി.സി

Kerala
  •  a day ago
No Image

ഷാർജയിൽ വാദിയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി പൊലിസ്

uae
  •  a day ago
No Image

ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ഐആർജിസി ആക്രമണം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ദുബൈ സർക്കാർ

uae
  •  a day ago
No Image

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Kerala
  •  a day ago
No Image

ചരക്ക് നീക്കത്തില്‍ റെക്കോഡിട്ട് റെയില്‍വേ;പാളങ്ങളിലൂടെ കുതിച്ചത് 1,670 ദശലക്ഷം ടണ്‍

National
  •  a day ago
No Image

ഊട്ടി ട്രെയിനിന് കാട്ടാനകളുടെ 'റെഡ് സിഗ്നൽ'

National
  •  a day ago
No Image

ഹോർമുസ് കടലിടുക്കിൽ 'പച്ചക്കൊടി'; ഉപരോധങ്ങൾക്കിടയിലും റഷ്യക്ക് കോളടിച്ചു! പുടിന്റെ മാസ്റ്റർ പ്ലാൻ വിജയിക്കുന്നു

International
  •  a day ago
No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  a day ago