HOME
DETAILS

ആ ചിത്രം അതിശയത്തോടെ ലോകം കണ്ടു; കാത്തിരിക്കുന്നു 'ഡോക്ടര്‍ ജഹാന്‍താബി'നായി

  
backup
March 27, 2018 | 12:57 AM

%e0%b4%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b6%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95


കാബൂള്‍: അഫ്ഗാനിസ്താന്‍ കര്‍ഷകയായ ജഹാന്‍താബ് അഹ്മദി നിലത്തിരിക്കുന്നു. മടിയില്‍ കൈക്കുഞ്ഞുമുണ്ട്. ജഹാന്‍താബ് വെറുതെയിരിക്കുകയല്ല. സര്‍വകലാശാല പ്രവേശന പരീക്ഷയില്‍ മുഴുകിയിരിക്കുകയാണ് അവര്‍. പരീക്ഷയില്‍ വിജയം നേടി തന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാനാകുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്.
മധ്യ അഫ്ഗാനിലെ നസീര്‍ ഖുസ്‌റോ സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയാണു രംഗം. പരീക്ഷാഹാളില്‍ നിരീക്ഷകന്റെ ചുമതലയുണ്ടായിരുന്ന പ്രൊഫസറെടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ അഫ്ഗാന്‍ മാത്രമല്ല, ലോകമാധ്യമങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ ദൈകുന്ദി പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍നിന്നാണ് ജഹാന്‍താബ് വരുന്നത്. തീര്‍ത്തും ദാരിദ്ര്യത്തില്‍ കഴിയുന്ന അവര്‍ക്ക് ഇപ്പോള്‍ മൂന്നുമക്കളുമുണ്ട്. പ്രതികൂലമായ സാമൂഹിക സാഹചര്യം കാരണം ഇടക്കു മുടങ്ങിപ്പോയ പഠനം തുടരാനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ 25കാരി. ഡോക്ടറായി സ്വന്തം സമുദായത്തിലെയും സമൂഹത്തിലെയും സ്ത്രീകള്‍ക്കു സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അവര്‍ പറയുന്നു.
രണ്ടു മണിക്കൂര്‍ മലമ്പാതകള്‍ കാല്‍നടയായി താണ്ടിയും ഒന്‍പതു മണിക്കൂര്‍ പൊതുവാഹനത്തില്‍ സഞ്ചരിച്ചും ഏറെ ത്യാഗം സഹിച്ചാണ് അവര്‍ സര്‍വകലാശാലാ പ്രവേശന പരീക്ഷ എഴുതാന്‍ പ്രവിശ്യാ തലസ്ഥാനമായ നീലിയിലെത്തിയത്. ഈ ത്യാഗത്തിനു ഫലവുമുണ്ടായി. പരീക്ഷയില്‍ ജഹന്‍താബ് വിജയം നേടിയിട്ടുണ്ട്. ചിത്രം പുറത്തുവന്നതോടെ അവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ജഹാന്‍താബിന്റെ പഠന-ജീവിത ചെലവുകള്‍ക്കായി അഫ്ഗാന്‍ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ 'ഗോ ഫണ്ട് മീ' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കാംപയിനിനു തന്നെ തുടക്കമിട്ടിട്ടുണ്ട്. ഇതിനകം തന്നെ 14,000 ഡോളര്‍ കാംപയിനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സമാഹരിച്ചതായി സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം 

National
  •  12 days ago
No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  12 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  12 days ago
No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  12 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  12 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  12 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  12 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  12 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  12 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  12 days ago