HOME
DETAILS

ആ ചിത്രം അതിശയത്തോടെ ലോകം കണ്ടു; കാത്തിരിക്കുന്നു 'ഡോക്ടര്‍ ജഹാന്‍താബി'നായി

  
backup
March 27, 2018 | 12:57 AM

%e0%b4%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b6%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95


കാബൂള്‍: അഫ്ഗാനിസ്താന്‍ കര്‍ഷകയായ ജഹാന്‍താബ് അഹ്മദി നിലത്തിരിക്കുന്നു. മടിയില്‍ കൈക്കുഞ്ഞുമുണ്ട്. ജഹാന്‍താബ് വെറുതെയിരിക്കുകയല്ല. സര്‍വകലാശാല പ്രവേശന പരീക്ഷയില്‍ മുഴുകിയിരിക്കുകയാണ് അവര്‍. പരീക്ഷയില്‍ വിജയം നേടി തന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാനാകുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്.
മധ്യ അഫ്ഗാനിലെ നസീര്‍ ഖുസ്‌റോ സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയാണു രംഗം. പരീക്ഷാഹാളില്‍ നിരീക്ഷകന്റെ ചുമതലയുണ്ടായിരുന്ന പ്രൊഫസറെടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ അഫ്ഗാന്‍ മാത്രമല്ല, ലോകമാധ്യമങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ ദൈകുന്ദി പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍നിന്നാണ് ജഹാന്‍താബ് വരുന്നത്. തീര്‍ത്തും ദാരിദ്ര്യത്തില്‍ കഴിയുന്ന അവര്‍ക്ക് ഇപ്പോള്‍ മൂന്നുമക്കളുമുണ്ട്. പ്രതികൂലമായ സാമൂഹിക സാഹചര്യം കാരണം ഇടക്കു മുടങ്ങിപ്പോയ പഠനം തുടരാനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ 25കാരി. ഡോക്ടറായി സ്വന്തം സമുദായത്തിലെയും സമൂഹത്തിലെയും സ്ത്രീകള്‍ക്കു സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അവര്‍ പറയുന്നു.
രണ്ടു മണിക്കൂര്‍ മലമ്പാതകള്‍ കാല്‍നടയായി താണ്ടിയും ഒന്‍പതു മണിക്കൂര്‍ പൊതുവാഹനത്തില്‍ സഞ്ചരിച്ചും ഏറെ ത്യാഗം സഹിച്ചാണ് അവര്‍ സര്‍വകലാശാലാ പ്രവേശന പരീക്ഷ എഴുതാന്‍ പ്രവിശ്യാ തലസ്ഥാനമായ നീലിയിലെത്തിയത്. ഈ ത്യാഗത്തിനു ഫലവുമുണ്ടായി. പരീക്ഷയില്‍ ജഹന്‍താബ് വിജയം നേടിയിട്ടുണ്ട്. ചിത്രം പുറത്തുവന്നതോടെ അവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ജഹാന്‍താബിന്റെ പഠന-ജീവിത ചെലവുകള്‍ക്കായി അഫ്ഗാന്‍ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ 'ഗോ ഫണ്ട് മീ' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കാംപയിനിനു തന്നെ തുടക്കമിട്ടിട്ടുണ്ട്. ഇതിനകം തന്നെ 14,000 ഡോളര്‍ കാംപയിനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സമാഹരിച്ചതായി സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  2 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  2 days ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  2 days ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  2 days ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  2 days ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  2 days ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  2 days ago
No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  2 days ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  2 days ago
No Image

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; പത്തുപേര്‍ക്ക് പരിക്ക് 

Kerala
  •  2 days ago