HOME
DETAILS

ആദിവാസി അധ്യാപികയുടെ സേവനവുമായി കൊളവയല്‍ സ്‌കൂള്‍

  
backup
June 03, 2016 | 7:49 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5

കല്‍പ്പറ്റ: വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയാനായി കൊളവയല്‍ സെന്റ് ജോര്‍ജ് എ.എല്‍.പി സ്‌കൂള്‍ ഈ അധ്യായന വര്‍ഷം വിവിധ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മുട്ടില്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള ഈ വിദ്യാലയത്തില്‍ നിലവിലുള്ള വിദ്യാര്‍ഥികളില്‍ 50 ശതമാനവും പണിയ വിഭാഗത്തില്‍പെട്ടവരാണ്.
വിദ്യാഭ്യാസപരമായി ഏറ്റവും കൂടുതല്‍ പിന്നോക്ക അവസ്ഥയിലുള്ള ഇവരുടെ ഇടയിലാണ് ജില്ലയിലുടനീളം കൊഴിഞ്ഞു പോക്ക് വ്യാപകമായി നടക്കുന്നത്. ഇതിനെ ക്രിയാത്മകമായി പ്രതിരോധിക്കാനാണ് അധ്യാപകരും പി.ടി.എയും ഈ വര്‍ഷം നൂതന പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. തങ്ങള്‍ ശീലിച്ചു വന്നതില്‍ നിന്നും വ്യത്യസ്തതകള്‍ ഏറെയുള്ള വിദ്യാലയ അന്തരീക്ഷം ആദിവാസി വിദ്യാര്‍ഥികള്‍ സൃഷ്ടിക്കുന്ന മാനസിക പൊരുത്തക്കേടും വിമുഖതയും നേരിയടാന്‍ അവരുടെ തന്നെ ഭാഷയും സംസ്‌ക്കാരവും സ്വന്തമായിട്ടുള്ള പണിയ വിഭാഗത്തില്‍ നിന്നുള്ള ഒരു സന്നദ്ധ പ്രവര്‍ത്തകയെ ആറുമാസത്തേക്ക് സ്‌പെഷ്യല്‍ വളണ്ടിയര്‍ ടീച്ചറായി പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരവാദിത്തം ഏല്‍പിച്ചാണ് കൊളവയല്‍ സെന്റ് ജോര്‍ജ് സ്‌കൂളില്‍ ഇക്കൊല്ലം അധ്യായനം ആരംഭിക്കുന്നത്.
സ്‌പെഷല്‍ ടീച്ചര്‍ക്കുള്ള ഓണറേറിയം അധ്യാപകര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നു തന്നെ കണ്ടെത്തുകയാണ് ചെയ്യുക. രക്ഷാകര്‍തൃ സമിതിയുടേയും നാട്ടുകാരുടേയും സര്‍ക്കാര്‍ സംവിധാനങ്ങളുടേയും സഹകരണത്തോടെ സ്‌കൂളില്‍ പോകാത്തവരും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുമായ കുട്ടികളെ നിരീക്ഷിക്കാനും അവരെ സ്‌കൂളുമായി ബന്ധപ്പെടുത്താനും വിപുലമായ മോണിറ്ററിങ് ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ പ്രവര്‍ത്തിക്കുക, എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളും സ്‌പെഷല്‍ ടീച്ചറുടെ നേതൃത്വത്തിലായിരിക്കും. അധ്യായനം മുടക്കുന്ന കുട്ടികളുടെ ഭവന സന്ദര്‍ശനം, രക്ഷിതാക്കളോട് വ്യക്തിപരമായ ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയവയും സ്‌പെഷ്യന്‍ സ്‌കൂള്‍ ടീച്ചറുടെ ജോലിയുടെ ഭാഗമായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ കുര്യന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്ന ചീനക്കുഴി കൂട്ടക്കൊലക്കേസില്‍ ഇന്നു വിധി പറയും

Kerala
  •  22 days ago
No Image

ആരോഗ്യ വകുപ്പിൻ്റെ 'ശൈലി' ആപ്പ് സർവേ; മൂന്നിലൊന്ന് പേർക്കും ജീവിതശൈലി രോഗങ്ങൾ

Kerala
  •  22 days ago
No Image

തെലങ്കാന: ബീഫ് വിളമ്പിയതിന് ഹൈദരാബാദിലെ 'ജോഷ്യേട്ടന്‍സ് കേരള തട്ടുകട'ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

National
  •  22 days ago
No Image

ഫലസ്തീനി തടവുകാർ നേരിട്ടത് ക്രൂരപീഡനം; ഇസ്റാഈൽ കൈമാറിയ മൃതദേഹങ്ങളിൽ പലതിലും ആന്തരികാവയവങ്ങളില്ല

International
  •  22 days ago
No Image

പി.എം ശ്രീ പദ്ധതിയിലും തിരിച്ചടി; ബിനോയ് വിശ്വത്തിനെതിരേ സി.പി.ഐയിൽ കരുനീക്കം ശക്തം

Kerala
  •  22 days ago
No Image

പി.എം ശ്രീയില്‍ സി.പി.ഐ ഇടത്തോട്ടോ, പിന്നോട്ടോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Kerala
  •  22 days ago
No Image

ഹിജാബ് വിവാദത്തിന് പരിസമാപ്തി; എങ്കിലും ചോദ്യം ബാക്കി

Kerala
  •  22 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചു; എല്ലാ ദിവസവും സര്‍വിസ് നടത്തും

uae
  •  22 days ago
No Image

ലക്ഷ്യം ആശ്വാസം ജയം; സിഡ്‌നിയിൽ തലയുയർത്തി മടങ്ങാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  22 days ago
No Image

വിശ്വാസ സ്വാതന്ത്ര്യം മതേതരത്വത്തിന്റെ അടിത്തറ'; യു.പിയിലെ വിവാദ മതംമാറ്റനിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; വാദത്തിനിടെ ഹാദിയാ കേസും ഉദ്ധരിച്ചു

National
  •  22 days ago