HOME
DETAILS

കൈയേറിയ ഭൂമിക്കു പകരം വേറെ ഭൂമി: സ്വകാര്യആശുപത്രിയുടെ വാഗ്ദാനം സര്‍വകക്ഷി യോഗത്തിന് വിടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

  
backup
April 13 2018 | 05:04 AM

%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%87

 

 

കൊടുങ്ങല്ലൂര്‍: സെക്രട്ടറിയുടെ ശുപാര്‍ശ പരിഗണിച്ചില്ല, കൈയേറിയ ഭൂമിക്ക് പകരം വേറെ ഭൂമി നല്‍കാമെന്ന സ്വകാര്യ ആശുപത്രിയുടെ വാഗ്ദാനം സര്‍വകക്ഷി യോഗത്തിന് വിടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ചര്‍ച്ചക്ക് ശേഷം ഐക്യകണ്‌ഠേനയാണ് ഭൂമി പ്രശ്‌നം സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. ക്രാഫ്റ്റ് ആശുപത്രി ഉടമയുടെ പകരം ഭൂമി എന്ന വാഗ്ദാനത്തോട് അനുകൂലമായാണ് ഭരണപക്ഷവും, പ്രതിപക്ഷത്തെ കോണ്‍ഗ്രസും പ്രതികരിച്ചത്. ബി.ജെ.പി ആദ്യം കടുത്ത നിലപാട് സ്വീകരിച്ചുവെങ്കിലും ഒടുവില്‍ സര്‍വകക്ഷി യോഗമെന്ന തീരുമാനത്തെ അംഗീകരിച്ചു.
ക്രാഫ്റ്റ് ആശുപത്രിയുമായി ഭൂമി വച്ചുമാറുന്നത് നഗരസഭക്ക് ദോഷകരമാണെന്നും, കൈയേറ്റത്തെ സാധൂകരിക്കലാകുമെന്നുമുള്ള സെക്രട്ടറിയുടെ കുറിപ്പ് യോഗം മുഖവിലക്കെടുത്തില്ല. ചന്തപ്പുരയില്‍ നഗരസഭാ സെക്രട്ടറിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്നുള്ള 2.77 സെന്റ് ഭൂമി ക്രാഫ്റ്റ് ആശുപത്രി കൈയേറിയതായി താലൂക്ക് സര്‍വെ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭാ സെക്രട്ടറിയെയും, സംഭവമറിഞ്ഞെത്തിയ അന്നത്തെ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രനെയും ആശുപത്രി ഉടമയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ തടയുകയുണ്ടായി. പിന്നീട് കൈയേറ്റം പൊളിക്കുന്നത് തടഞ്ഞു കൊണ്ട് ആശുപത്രി ഉടമ കോടതിയില്‍ നിന്നും സ്റ്റേ നേടി. പിന്നീട് ആശുപത്രിയുടെ പുതിയ കെട്ടിട പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കിയപ്പോള്‍ കെട്ടിടത്തിന്റെ പ്ലാനില്‍ കൈയേറ്റ ഭൂമി കൂടി ഉള്‍പ്പെട്ടതിനാല്‍ പെര്‍മിറ്റ് അപേക്ഷ നഗരസഭാ സെക്രട്ടറി തള്ളി. സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് ക്രാഫ്റ്റ് ആശുപത്രി ഉടമ ഹൈക്കോടതിയെ സമീപിച്ചു.
കോടതി നിയോഗിച്ച കമ്മീഷന്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും, നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.89 സെന്റ് ഭൂമി ആശുപത്രി അധികൃതര്‍ കൈയേറിയതായി കണ്ടെത്തുകയും ചെയ്തു. കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് കൈയേറിയ ഭൂമിക്ക് പകരം വേറെ ഭൂമി നല്‍കാമെന്ന വാഗ്ദാനം ആശുപത്രി അധികൃതര്‍ മുന്നോട്ട് വച്ചത്.
ഈ വാഗ്ദാനം സംബന്ധിച്ച് നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം ഒരു മാസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് നഗരസഭാ യോഗം ഈ വിഷയം പരിഗണിച്ചത്. ഈ വിഷയത്തില്‍ നഗരസഭാ സെക്രട്ടറി നല്‍കിയ കുറിപ്പില്‍ സ്വകാര്യ ആശുപത്രിയുടെ വാഗ്ദാനം പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ശുപാര്‍ശ. ഭൂമി കൈയേറ്റം വ്യക്തമായ സാഹചര്യത്തില്‍ കൈയേറിയ ഭൂമി തിരിച്ചുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും. പിന്നീട് നഗരസഭാ കൗണ്‍സിലിന് മുന്നില്‍ അപേക്ഷ വരുന്ന മുറക്ക് ഭൂമി കൈമാറ്റം ചര്‍ച്ച ചെയ്യാമെന്നുമാണ് സെക്രട്ടറി നിര്‍ദേശിച്ചത്.
ഭൂമി കൈമാറ്റവിഷയം സര്‍വകക്ഷി യോഗത്തിന്റെ പരിഗണനക്ക് വിടാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് സി.പി.ഐ നേതാവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ രാമനാഥനാണ്. എന്നാല്‍ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.
കൈയേറ്റത്തിന് കാരണം നഗരസഭാ ഉദ്യോഗസ്ഥരാണെന്നും സ്വകാര്യ ആശുപത്രിയുടെ വാഗ്ദാനം നഗരസഭക്ക് ഗുണകരമാണെങ്കില്‍ പരിഗണിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് വി.എം ജോണിയുടെ നിലപാട്. സര്‍വകക്ഷി യോഗമെന്ന നിര്‍ദേശത്തെ ഭരണപക്ഷത്ത് നിന്നും സംസാരിച്ച അഡ്വ. സി.പി രമേശന്‍, എം.കെ സഗീര്‍, എം.എസ് വിനയകുമാര്‍ എന്നിവരും പിന്താങ്ങി. എന്നാല്‍ ബി.ജെ.പിയിലെ ഐ.എല്‍ ബൈജു, ടി.എസ് ജീവന്‍ ഭൂമി കൈമാറ്റത്തെ എതിര്‍ത്തു.
നഗരത്തിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നതാണ് ഭരണപക്ഷത്തിന്റെ നിലപാടെന്നും, എന്നാല്‍ ക്രാഫ്റ്റ് ഭൂമി വിഷയത്തില്‍ നഗരസഭക്ക് ഗുണകരമാണെങ്കില്‍ ആശുപത്രി ഉടമയുടെ വാഗ്ദാനം പരിഗണിക്കാവുന്നതാണെന്നും ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതിനാല്‍ വൈകാതെ തീരുമാനമെടുക്കേണ്ടതുണ്ടെന്നും സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാവുന്നതാണെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കൊടുവില്‍ സര്‍വകക്ഷി യോഗമെന്ന തീരുമാനത്തില്‍ കൗണ്‍സില്‍ എത്തിച്ചേര്‍ന്നു.
ക്രാഫ്റ്റ് ആശുപത്രിയുടെ കൈവശമുള്ള നഗരസഭാ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടെടുത്തിരുന്ന മുന്‍ നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്റെ അസാന്നിധ്യത്തിലാണ് നഗരസഭാ കൗണ്‍സില്‍ ഈ തീരുമാനം കൈക്കൊണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകള്‍ മൂന്നായി ചുരുങ്ങും

National
  •  4 days ago
No Image

നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ

International
  •  4 days ago
No Image

സ്‌കൂളുകളില്‍ എ.ഐ പഠനം; അടുത്ത അധ്യയനവര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ തുടങ്ങും

Kerala
  •  4 days ago
No Image

റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ

Football
  •  4 days ago
No Image

വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം

Kerala
  •  4 days ago
No Image

കേരളത്തിൽ മഴ ഭീതി; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ഭീഷണിയും കടൽക്ഷോഭവും; ജാഗ്രതാ നിർദേശങ്ങൾ

Kerala
  •  4 days ago
No Image

ആര്‍.എസ്.എസ് പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത് താലിബാന്‍ നേതാവ് മുത്തഖി

National
  •  4 days ago
No Image

ഒമാന്‍: വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  4 days ago
No Image

അമേരിക്കയിൽ റെസ്റ്റോറന്റ് ബാറിൽ വെടിവെപ്പ്; നാല് മരണം, 20-ലധികം പേർക്ക് പരിക്ക്; അന്വേഷണം ഊർജിതം

crime
  •  4 days ago
No Image

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ മരിച്ചു

bahrain
  •  4 days ago