HOME
DETAILS

കൃഷ്ണഗിരി കീഴടക്കാന്‍ വസീം ജാഫറെത്തി

  
backup
January 22 2019 | 19:01 PM

krishnagiri565987454784

 


#നിസാം കെ. അബ്ദുല്ല
കല്‍പ്പറ്റ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മുടിചൂടാ മന്നനാണ് വസീം ജാഫറെന്ന വിദര്‍ഭയുടെ വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍. ആഭ്യന്തര ലീഗില്‍ ഇത്രയധികം റെക്കോര്‍ഡുകള്‍ സ്വന്തം പേരിലുള്ള മറ്റൊരു ക്രിക്കറ്ററെ കാണാനിടയില്ല. ഏറ്റവും കൂടുതല്‍ രഞ്ജി മത്സരങ്ങളില്‍ പാഡണിഞ്ഞ താരം, ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം, ആഭ്യന്തര ക്രിക്കറ്റില്‍ 19,000 റണ്ണിന് മുകളില്‍ നേടിയ താരം, രഞ്ജിയില്‍ 10,000ന് മുകളില്‍ റണ്‍ നേടിയ ഏകതാരം, മുംബൈക്കായി ആദ്യ ട്രിപ്പിള്‍ സെഞ്ചുറി കണ്ടെത്തിയ താരം അതും തന്റെ രണ്ടാം രഞ്ജി മത്സരത്തില്‍, ആഭ്യന്തര ക്രിക്കറ്റില്‍ 57 സെഞ്ചുറികള്‍ നേടിയ താരം, 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരം. അങ്ങിനെ നീണ്ടുപോകുകയാണ് ഈ ബാറ്റ്‌സ്മാന്റെ വിശേഷണങ്ങള്‍.
ഒപ്പം മുന്‍ നായകന്‍ അസ്ഹറുദ്ദീനെ ബാറ്റിങില്‍ പകര്‍ത്താന്‍ ശ്രമിച്ച താരമെന്ന വിശേഷണവും. ഒരു കണക്കിന് പറഞ്ഞാല്‍ രഞ്ജിയുടെ രാജകുമാരനാണ് വസീം ജാഫര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗോള്‍ഡന്‍ ഇറയില്‍ പിറന്നത് കൊണ്ട് മാത്രം രാജ്യത്തിന്റെ കുപ്പായം കൂടുതല്‍ തവണ അണിയാന്‍ കഴിഞ്ഞില്ലെന്ന നിര്‍ഭാഗ്യം പിന്തുടര്‍ന്നപ്പോഴും ആഭ്യന്തര ലീഗുകളില്‍ അയാള്‍ വീറോടെ തിളങ്ങിനിന്നു. നിരവധി തവണ രഞ്ജിയില്‍ മുത്തമിട്ട മുംബൈ ടീമിന്റെ നട്ടെല്ലായിരുന്ന ജാഫര്‍ കഴിഞ്ഞ തവണ വിദര്‍ഭ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അവിടെയും നിര്‍ണായക സ്വാധീനമായി നിലയുറപ്പിച്ചു. ഇങ്ങിനെ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ രഞ്ജിയിലെ സച്ചിനായ വസീം ജാഫര്‍ 24മുതല്‍ കൃഷ്ണഗിരിയുടെ പുല്‍ത്തട്ടില്‍ കേരളത്തിന്റെ ബൗളര്‍മാരെ പരീക്ഷിക്കാനായി പാഡ് കെട്ടും. പൊതുവെ സീമര്‍മാരെ തുണക്കുന്ന പിച്ചാണ് കൃഷ്ണഗിരിയിലേതെങ്കിലും വസീംജാഫറിനെ പോലുള്ള പ്രതിഭാധനനായ ക്രിക്കറ്റര്‍ക്ക് ഇവിടെയും റണ്‍ കണ്ടെത്താന്‍ പഞ്ഞമുണ്ടാവില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. സീമര്‍മാരെ തുണക്കുന്ന വിദേശ പിച്ചുകളിലെ അദ്ദേഹത്തിന്റെ പ്രടനത്തെയാണ് അവര്‍ ഇതിന് ഉദാഹരണമായി കാണിക്കുന്നത്. ഇംഗ്ലണ്ടിലെ വിവിധ ലീഗുകളിലെ ക്ലബുകള്‍ക്കായി പാഡണിഞ്ഞിട്ടുള്ള വസീം ജാഫറിന്റെ പ്രകടനവും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്‌കെല്‍മാന്‍തോര്‍പ് ക്ലബിനായി 2010ല്‍ പാഡണിഞ്ഞ വസീം കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ കളിക്കാരനായി.
2013ല്‍ ലണ്ടന്‍ ക്രിക്കറ്റ് ലീഗില്‍ 97.93 ശരാരശരിയിലായിരുന്നു വസീമിന്റെ ബാറ്റിങ്. ലീഗിന്റെ പാതി പിന്നിട്ടപ്പോള്‍ കാല്‍മുട്ടിനേറ്റ പരുക്ക് തിരിച്ചടിയായിരുന്നില്ലെങ്കില്‍ മറ്റൊരു അവിശ്വസനീയ റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിക്കാന്‍ വസീമിനാകുമെന്നാണ് ഇവരുടെ അഭിപ്രായം. നിലവില്‍ ഈ രഞ്ജിയിലും റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ വസീം ജാഫറാണ്. 41 പിന്നിട്ടിട്ടും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ക്രീസില്‍ നില്‍ക്കുന്ന വസീംജാഫര്‍ മലമുകളിലെ പുല്‍ത്തട്ടില്‍ ബാറ്റ്‌കൊണ്ട് വിസ്മയം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  9 days ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  9 days ago
No Image

വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  9 days ago
No Image

യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്

Saudi-arabia
  •  9 days ago
No Image

ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ

International
  •  9 days ago
No Image

ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം

National
  •  9 days ago
No Image

പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം

International
  •  9 days ago
No Image

ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍

uae
  •  9 days ago
No Image

നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

International
  •  9 days ago
No Image

സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി

National
  •  9 days ago