HOME
DETAILS

ശബരിമല പുന:പരിശോധന: വാദം പൂര്‍ത്തിയായി, വിധി പറയാനായി മാറ്റിവച്ചു

  
backup
February 06, 2019 | 7:20 AM

sabarimala-supreme-court-review-petitions

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ മണിക്കൂറുകള്‍ നീണ്ട വാദ- പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹരജികള്‍ വിധി പറയാനായി മാറ്റിവച്ചു.

രാവിലെ പത്തര മുതല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റുസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.

വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശമാണെന്നും വിലക്ക് ഭരണഘടനാ ലംഘനമാണെന്നും സര്‍ക്കാര്‍ എതിര്‍വാദത്തില്‍ പറഞ്ഞു.

ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവമുണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാന്‍ കഴിയില്ല. തിരുപ്പതി, പുരി ജഗന്നാഥ് ക്ഷേത്രങ്ങളൊന്നും പ്രത്യേക വിഭാഗം അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു.

വാദം തുടങ്ങിയത് എന്‍.എസ്.എസ്

ശബരിമലയ്‌ക്കെതിരായ ഹരജി നല്‍കിയ എന്‍.എസ്.എസിന്റെ വാദമാണ് ആദ്യം കേട്ടത്. കെ. പരാശരനാണ് എന്‍.എസ്.എസിനു വേണ്ടി വാദിച്ചത്.

മതാചാരങ്ങളുടെ യുക്തി പരിശോധിക്കരുതെന്ന ബിജോയ് ഇമ്മാനുവല്‍ കേസിലെ സുപ്രിംകോടതി വിധി പരാശരന്‍ ചൂണ്ടിക്കാണിച്ചു. ശബരിമലയിലേത്ത് തൊട്ടുകൂടായ്മ പ്രശ്‌നമല്ലെന്നും പ്രതിഷ്ഠാ വിഷയമാണെന്നും പരാശരന്‍ വാദിച്ചു.

തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല വിധിയെന്ന് ജസ്റ്റിസ് നരിമാന്‍

തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല യുവതി പ്രവേശന വിധിയെന്ന് പരാശരന് മറുപടിയെന്നോണം ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.

ശബരിമല തന്ത്രിക്കു വേണ്ടി വി.വി ഗിരി

ശബരിമല മന്ത്രിക്കു വേണ്ടി വി.വി ഗിരിയാണ് വാദം നടത്തിയത്. മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്ന് വി.വി ഗിരി വാദിച്ചു. പ്രതിഷ്ടയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതീ പ്രവേശന വിലക്ക് ആവശ്യപ്പെടുന്നതെന്നും ഗിരി പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  5 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  5 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  5 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  5 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  5 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  5 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  5 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  5 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  5 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  5 days ago