HOME
DETAILS

ബി.ജെ.പിയില്‍ തര്‍ക്കം; ആര്‍.എസ്.എസ് പട്ടിക തള്ളി ശ്രീധരന്‍ പിള്ള

  
backup
February 08, 2019 | 6:45 PM

bjp-problrm

ടി.കെ ജോഷി#

 

 


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ സ്ഥാനാര്‍ഥികളെ ചൊല്ലി ബി.ജെ.പി-ആര്‍.എസ്.എസ് തര്‍ക്കം മറനീക്കി പുറത്തേക്ക്.
പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളതും തങ്ങളുടെ അനുകൂലികളുമായ സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍.എസ്.എസ് തയാറാക്കിയിരിക്കെ ആ പട്ടികയെ പൂര്‍ണമായും തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി രംഗത്തുവന്നു. ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍.എസ്.എസ് പട്ടികയെ ശ്രീധരന്‍ പിള്ള തള്ളിക്കളഞ്ഞത്.


മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളേയും ശ്രീധരന്‍ പിളള നിഷേധിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഞാനാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റെന്നും അത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


താനറിയാതെ ഒരു ചര്‍ച്ചയോ എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് ശ്രീധരന്‍ പിള്ളയുടെ മറുചോദ്യം. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ടി രമേശിനെയും പി.കെ കൃഷ്ണദാസിനെയും മറ്റും നിര്‍ത്തി ആര്‍.എസ്.എസ് സ്ഥാനാര്‍ഥി പട്ടികയില്‍ മേധാവിത്വം നേടാനുള്ള ശ്രമം നടത്തുമ്പോഴാണ് ശ്രീധരന്‍ പിള്ള എതിര്‍നിലപാട് സ്വീകരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ ആര്‍.എസ്.എസ് തീരുമാനിക്കുന്നതിനെതിരേ ഒരു വിഭാഗം ബി.ജെ.പിയില്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആര്‍.എസ്.എസിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ബി.ജെ.പിയെ തന്റെ വഴിയെ കൊണ്ടുവരാന്‍ ശ്രീധരന്‍ പിള്ളക്ക് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.


ശബരിമലയിലെ യുവതീ പ്രവേശന വിഷയവും തുടര്‍ന്ന് സംഘടിപ്പിച്ച പ്രക്ഷോഭത്തേയും സുവര്‍ണാവസരമായി കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് ബി.ജെ.പിയിലും എന്‍.ഡി.എയിലും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  3 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  3 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  3 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  3 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  3 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  3 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  3 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  3 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  3 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  3 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  3 days ago