HOME
DETAILS

ബി.ജെ.പിയില്‍ തര്‍ക്കം; ആര്‍.എസ്.എസ് പട്ടിക തള്ളി ശ്രീധരന്‍ പിള്ള

  
backup
February 08 2019 | 18:02 PM

bjp-problrm

ടി.കെ ജോഷി#

 

 


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ സ്ഥാനാര്‍ഥികളെ ചൊല്ലി ബി.ജെ.പി-ആര്‍.എസ്.എസ് തര്‍ക്കം മറനീക്കി പുറത്തേക്ക്.
പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളതും തങ്ങളുടെ അനുകൂലികളുമായ സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍.എസ്.എസ് തയാറാക്കിയിരിക്കെ ആ പട്ടികയെ പൂര്‍ണമായും തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി രംഗത്തുവന്നു. ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍.എസ്.എസ് പട്ടികയെ ശ്രീധരന്‍ പിള്ള തള്ളിക്കളഞ്ഞത്.


മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളേയും ശ്രീധരന്‍ പിളള നിഷേധിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഞാനാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റെന്നും അത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


താനറിയാതെ ഒരു ചര്‍ച്ചയോ എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് ശ്രീധരന്‍ പിള്ളയുടെ മറുചോദ്യം. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ടി രമേശിനെയും പി.കെ കൃഷ്ണദാസിനെയും മറ്റും നിര്‍ത്തി ആര്‍.എസ്.എസ് സ്ഥാനാര്‍ഥി പട്ടികയില്‍ മേധാവിത്വം നേടാനുള്ള ശ്രമം നടത്തുമ്പോഴാണ് ശ്രീധരന്‍ പിള്ള എതിര്‍നിലപാട് സ്വീകരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ ആര്‍.എസ്.എസ് തീരുമാനിക്കുന്നതിനെതിരേ ഒരു വിഭാഗം ബി.ജെ.പിയില്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആര്‍.എസ്.എസിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ബി.ജെ.പിയെ തന്റെ വഴിയെ കൊണ്ടുവരാന്‍ ശ്രീധരന്‍ പിള്ളക്ക് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.


ശബരിമലയിലെ യുവതീ പ്രവേശന വിഷയവും തുടര്‍ന്ന് സംഘടിപ്പിച്ച പ്രക്ഷോഭത്തേയും സുവര്‍ണാവസരമായി കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് ബി.ജെ.പിയിലും എന്‍.ഡി.എയിലും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം

uae
  •  9 days ago
No Image

ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ സംഘത്തെ ജയ്ശ്രീറാം വിളിപ്പിച്ചു; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു

National
  •  9 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  9 days ago
No Image

സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം

Saudi-arabia
  •  9 days ago
No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  9 days ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  9 days ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  9 days ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  9 days ago
No Image

നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു

International
  •  10 days ago

No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  10 days ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  10 days ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  10 days ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  10 days ago