HOME
DETAILS

ബി.ജെ.പിയില്‍ തര്‍ക്കം; ആര്‍.എസ്.എസ് പട്ടിക തള്ളി ശ്രീധരന്‍ പിള്ള

  
backup
February 08, 2019 | 6:45 PM

bjp-problrm

ടി.കെ ജോഷി#

 

 


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ സ്ഥാനാര്‍ഥികളെ ചൊല്ലി ബി.ജെ.പി-ആര്‍.എസ്.എസ് തര്‍ക്കം മറനീക്കി പുറത്തേക്ക്.
പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളതും തങ്ങളുടെ അനുകൂലികളുമായ സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍.എസ്.എസ് തയാറാക്കിയിരിക്കെ ആ പട്ടികയെ പൂര്‍ണമായും തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി രംഗത്തുവന്നു. ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍.എസ്.എസ് പട്ടികയെ ശ്രീധരന്‍ പിള്ള തള്ളിക്കളഞ്ഞത്.


മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളേയും ശ്രീധരന്‍ പിളള നിഷേധിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഞാനാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റെന്നും അത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


താനറിയാതെ ഒരു ചര്‍ച്ചയോ എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് ശ്രീധരന്‍ പിള്ളയുടെ മറുചോദ്യം. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ടി രമേശിനെയും പി.കെ കൃഷ്ണദാസിനെയും മറ്റും നിര്‍ത്തി ആര്‍.എസ്.എസ് സ്ഥാനാര്‍ഥി പട്ടികയില്‍ മേധാവിത്വം നേടാനുള്ള ശ്രമം നടത്തുമ്പോഴാണ് ശ്രീധരന്‍ പിള്ള എതിര്‍നിലപാട് സ്വീകരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ ആര്‍.എസ്.എസ് തീരുമാനിക്കുന്നതിനെതിരേ ഒരു വിഭാഗം ബി.ജെ.പിയില്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആര്‍.എസ്.എസിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ബി.ജെ.പിയെ തന്റെ വഴിയെ കൊണ്ടുവരാന്‍ ശ്രീധരന്‍ പിള്ളക്ക് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.


ശബരിമലയിലെ യുവതീ പ്രവേശന വിഷയവും തുടര്‍ന്ന് സംഘടിപ്പിച്ച പ്രക്ഷോഭത്തേയും സുവര്‍ണാവസരമായി കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് ബി.ജെ.പിയിലും എന്‍.ഡി.എയിലും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  3 days ago
No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  3 days ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  3 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  3 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  3 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  3 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  3 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  3 days ago