HOME
DETAILS

ബി.ജെ.പിയില്‍ തര്‍ക്കം; ആര്‍.എസ്.എസ് പട്ടിക തള്ളി ശ്രീധരന്‍ പിള്ള

  
backup
February 08, 2019 | 6:45 PM

bjp-problrm

ടി.കെ ജോഷി#

 

 


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ സ്ഥാനാര്‍ഥികളെ ചൊല്ലി ബി.ജെ.പി-ആര്‍.എസ്.എസ് തര്‍ക്കം മറനീക്കി പുറത്തേക്ക്.
പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളതും തങ്ങളുടെ അനുകൂലികളുമായ സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍.എസ്.എസ് തയാറാക്കിയിരിക്കെ ആ പട്ടികയെ പൂര്‍ണമായും തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി രംഗത്തുവന്നു. ഇന്നലെ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍.എസ്.എസ് പട്ടികയെ ശ്രീധരന്‍ പിള്ള തള്ളിക്കളഞ്ഞത്.


മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങളേയും ശ്രീധരന്‍ പിളള നിഷേധിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഞാനാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റെന്നും അത്തരമൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


താനറിയാതെ ഒരു ചര്‍ച്ചയോ എന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന് ശ്രീധരന്‍ പിള്ളയുടെ മറുചോദ്യം. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ടി രമേശിനെയും പി.കെ കൃഷ്ണദാസിനെയും മറ്റും നിര്‍ത്തി ആര്‍.എസ്.എസ് സ്ഥാനാര്‍ഥി പട്ടികയില്‍ മേധാവിത്വം നേടാനുള്ള ശ്രമം നടത്തുമ്പോഴാണ് ശ്രീധരന്‍ പിള്ള എതിര്‍നിലപാട് സ്വീകരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥികളെ ആര്‍.എസ്.എസ് തീരുമാനിക്കുന്നതിനെതിരേ ഒരു വിഭാഗം ബി.ജെ.പിയില്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആര്‍.എസ്.എസിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ബി.ജെ.പിയെ തന്റെ വഴിയെ കൊണ്ടുവരാന്‍ ശ്രീധരന്‍ പിള്ളക്ക് കഴിയുമോയെന്നാണ് ഇനി അറിയേണ്ടത്.


ശബരിമലയിലെ യുവതീ പ്രവേശന വിഷയവും തുടര്‍ന്ന് സംഘടിപ്പിച്ച പ്രക്ഷോഭത്തേയും സുവര്‍ണാവസരമായി കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് ബി.ജെ.പിയിലും എന്‍.ഡി.എയിലും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  6 days ago
No Image

അപൂർവ രോഗത്തോട് പോരാടിയ ഇറാഖി കുരുന്നിന് മുന്നിൽ കാരുണ്യക്കടലായി യുഎഇ; ഒരൊറ്റ കാമ്പയിനിലൂടെ ഒഴുകിയത് കോടികൾ

uae
  •  6 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നത് മ്യാൻമറിൽ, കഴിക്കുന്നത് ഇന്ത്യയിൽ- രണ്ട് രാജ്യങ്ങളിലായി ഒരു വീട്!

National
  •  6 days ago
No Image

കാൾസണും, ഫിറോസ്ജയ്ക്കും പിന്നാലെ ഗുകേഷിനെയും വീഴ്ത്തി പ്രഗ്നാനന്ദയ്ക്ക് ഹാട്രിക് മാസ്സ് വിജയം; കിരീടപ്പോരാട്ടം അവസാന റൗണ്ടിലേക്ക്

Others
  •  6 days ago
No Image

റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്; മേപ്പാടി പഞ്ചായത്തില്‍ ഹോം സ്‌റ്റേകളും, റിസോര്‍ട്ടുകളും അടയ്ക്കും 

Kerala
  •  6 days ago
No Image

കള്ളപ്പണ മാഫിയക്കെതിരെ കടുത്ത നടപടി; യുഎഇയിൽ കഴിഞ്ഞ വർഷം മാത്രം കണ്ടുകെട്ടിയത് 4.23 ബില്യൺ ദിർഹം

uae
  •  6 days ago
No Image

റോണോയുടെ പറങ്കിപ്പട ഞങ്ങൾക്ക് എതിരാളികളേയല്ല; ലോകകപ്പിലെ കടുത്ത എതിരാളികളെ പ്രഖ്യാപിച്ച് മെസി

Football
  •  6 days ago
No Image

ബഹ്‌റൈനില്‍ പുരാതന രാജകീയ ശവകുടീരം കണ്ടെത്തി; ചരിത്രലോകത്തെ അമ്പരപ്പിച്ച് ജാപ്പനീസ് ഗവേഷക സംഘം

bahrain
  •  6 days ago
No Image

ഓപ്പറേഷന്‍ തൂഫാനില്‍ നിര്‍ണായക അറസ്റ്റ്; രണ്ട് വിദേശികള്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി; രഹസ്യ വിവരങ്ങള്‍ കൈമാറേണ്ട നമ്പറുകള്‍ പുറത്തിറക്കി 

Kerala
  •  6 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗും പെട്ടെന്നുള്ള ലെയ്ൻ മാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  6 days ago