
നദീസംയോജന പദ്ധതി സംസ്ഥാനത്തിന്റെ സമ്മതത്തോടെ മാത്രമെന്ന് കേന്ദ്രം
കൊച്ചി: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയില്‍ കേരളത്തിന് താല്കാലിക ആശ്വാസം. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സമ്മതത്തോടുകൂടി മാത്രമേ നദീ സംയോജന പദ്ധതി നടപ്പിലാക്കൂ എന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉറപ്പുനല്കിയതോടെ, തുടക്കം മുതല്ക്കേ പദ്ധതിയെ എതിര്‍ക്കുന്ന കേരളത്തിന്റെ താല്പര്യം തല്കാലത്തേക്ക് സംരക്ഷിക്കപ്പെടും.
ജലവിഭവ ഏജന്‍സി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 137 നദികളിലെ ജലലഭ്യത സംബന്ധിച്ച് പഠനം നടത്തിയിരുന്നു.
പമ്പയുടെ പോഷക നദികളായ കല്ലാറിലും അച്ചന്‍കോവിലാറിലുമായി 3124 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മിച്ചമുണ്ടെന്നും അതിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയിലേക്ക് തിരിച്ചുവിടണം എന്നുമാണ് ജലവിഭവ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. ഇതടക്കം 37 നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 30 പദ്ധതികളാണ് കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1995 ലാണ് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതി ജലവിഭവ ഏജന്‍സി രൂപകല്പന ചെയ്യുന്നത്. ഇതിനെതിരേ ലഭ്യമായ എല്ലാ വേദികളിലും കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ നദികളില്‍ അധികജലം ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തള്ളിയ കേരളം 2050 ഓടെ, പ്രത്യേകിച്ച് പമ്പാ നദിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം രൂപപ്പെടുമെന്നും വാദിച്ചു. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പായാല്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് കേരളം നടത്തിയ പഠന റിപ്പോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചു.
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്(സി.ഡബ്ലു.ആര്.ഡി.എം), ഐ.ഐ.ടി ഡല്‍ഹി എന്നീ ഏജന്‍സികളാണ് പഠനം നടത്തിയത്. പദ്ധതി മൂലം കേരളത്തിലുണ്ടാകുന്ന മറ്റ് ഭവിഷ്യത്തുകളെപ്പറ്റി നാഷനല്‍ വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സിയെയും അറിയിച്ചു. 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഏജന്‍സിയുടെ യോഗങ്ങളില്‍ വകുപ്പുമന്ത്രി മാത്യു ടി. തോമസും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയെ എതിര്‍ത്തു. കൂടാതെ കേരളത്തിന്റെ സമ്മതത്തോടെ മാത്രമേ പദ്ധതിയുടെ ഡി.പി.ആര് തയാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കാവൂ എന്ന ആവശ്യവും മന്ത്രി മുന്നോട്ടുവച്ചു.
ഇതേത്തുടര്‍ന്നാണ് കേന്ദ്രമന്ത്രാലയം സംസ്ഥാനത്തിന്റെ സമ്മതത്തോടുകൂടി മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന് ഉറപ്പു നല്‍കിയത്.
2012 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി അനുസരിച്ച് നദീസംയോജന പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പിന്നോക്കം പോകാനാകില്ല.
വിധി നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്കെതിരേ കോടതിയലക്ഷ്യം അടക്കമുള്ള നടപടികള്‍ക്ക് സുപ്രിം കോടതി പ്രത്യേക കമ്മിറ്റി നിയമിക്കുന്ന അമിക്കസ് ക്യൂറിക്ക് അവകാശം ഉണ്ടായിരിക്കുമെന്നും വിധിയില്‍ പറയുന്നു.
കൂടാതെ വിധിപ്രകാരം, പദ്ധതി നടപ്പാക്കാനുള്ള കോടതി നിര്‍ദേശങ്ങള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചുവരികയുമാണ്.
ഈ സാഹചര്യത്തില്‍ കേരളം നേടിയ മേല്‍ക്കൈ എത്രനാള്‍ തുടരുമെന്നാണ് ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 20 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 21 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 21 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 21 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 21 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• a day ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• a day ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• a day ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• a day ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• a day ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• a day ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• a day ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• a day ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• a day ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• a day ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• a day ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• a day ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• a day ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• a day ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• a day ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• a day ago