HOME
DETAILS

നദീസംയോജന പദ്ധതി സംസ്ഥാനത്തിന്റെ സമ്മതത്തോടെ മാത്രമെന്ന് കേന്ദ്രം

  
backup
May 05, 2018 | 8:57 PM

badii-samyojanapadhadhi

കൊച്ചി: പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതിയില്‍ കേരളത്തിന് താല്‍കാലിക ആശ്വാസം. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സമ്മതത്തോടുകൂടി മാത്രമേ നദീ സംയോജന പദ്ധതി നടപ്പിലാക്കൂ എന്ന് കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതോടെ, തുടക്കം മുതല്‍ക്കേ പദ്ധതിയെ എതിര്‍ക്കുന്ന കേരളത്തിന്റെ താല്‍പര്യം തല്‍കാലത്തേക്ക് സംരക്ഷിക്കപ്പെടും.
ജലവിഭവ ഏജന്‍സി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 137 നദികളിലെ ജലലഭ്യത സംബന്ധിച്ച് പഠനം നടത്തിയിരുന്നു.
പമ്പയുടെ പോഷക നദികളായ കല്ലാറിലും അച്ചന്‍കോവിലാറിലുമായി 3124 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മിച്ചമുണ്ടെന്നും അതിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്‌നാട്ടിലെ വൈപ്പാര്‍ നദിയിലേക്ക് തിരിച്ചുവിടണം എന്നുമാണ് ജലവിഭവ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത്. ഇതടക്കം 37 നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന 30 പദ്ധതികളാണ് കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1995 ലാണ് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതി ജലവിഭവ ഏജന്‍സി രൂപകല്‍പന ചെയ്യുന്നത്. ഇതിനെതിരേ ലഭ്യമായ എല്ലാ വേദികളിലും കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഈ നദികളില്‍ അധികജലം ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തള്ളിയ കേരളം 2050 ഓടെ, പ്രത്യേകിച്ച് പമ്പാ നദിയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം രൂപപ്പെടുമെന്നും വാദിച്ചു. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പായാല്‍ ഉണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാതം സംബന്ധിച്ച് കേരളം നടത്തിയ പഠന റിപ്പോര്‍ട്ടും കേന്ദ്രത്തിന് സമര്‍പ്പിച്ചു.
കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്(സി.ഡബ്ലു.ആര്‍.ഡി.എം), ഐ.ഐ.ടി ഡല്‍ഹി എന്നീ ഏജന്‍സികളാണ് പഠനം നടത്തിയത്. പദ്ധതി മൂലം കേരളത്തിലുണ്ടാകുന്ന മറ്റ് ഭവിഷ്യത്തുകളെപ്പറ്റി നാഷനല്‍ വാട്ടര്‍ ഡെവലപ്‌മെന്റ് ഏജന്‍സിയെയും അറിയിച്ചു. 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഏജന്‍സിയുടെ യോഗങ്ങളില്‍ വകുപ്പുമന്ത്രി മാത്യു ടി. തോമസും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയെ എതിര്‍ത്തു. കൂടാതെ കേരളത്തിന്റെ സമ്മതത്തോടെ മാത്രമേ പദ്ധതിയുടെ ഡി.പി.ആര്‍ തയാറാക്കാനുള്ള നടപടികള്‍ സ്വീകരിക്കാവൂ എന്ന ആവശ്യവും മന്ത്രി മുന്നോട്ടുവച്ചു.
ഇതേത്തുടര്‍ന്നാണ് കേന്ദ്രമന്ത്രാലയം സംസ്ഥാനത്തിന്റെ സമ്മതത്തോടുകൂടി മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന് ഉറപ്പു നല്‍കിയത്.
2012 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി അനുസരിച്ച് നദീസംയോജന പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പിന്നോക്കം പോകാനാകില്ല.
വിധി നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്കെതിരേ കോടതിയലക്ഷ്യം അടക്കമുള്ള നടപടികള്‍ക്ക് സുപ്രിം കോടതി പ്രത്യേക കമ്മിറ്റി നിയമിക്കുന്ന അമിക്കസ് ക്യൂറിക്ക് അവകാശം ഉണ്ടായിരിക്കുമെന്നും വിധിയില്‍ പറയുന്നു.
കൂടാതെ വിധിപ്രകാരം, പദ്ധതി നടപ്പാക്കാനുള്ള കോടതി നിര്‍ദേശങ്ങള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചുവരികയുമാണ്.
ഈ സാഹചര്യത്തില്‍ കേരളം നേടിയ മേല്‍ക്കൈ എത്രനാള്‍ തുടരുമെന്നാണ് ആശങ്ക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  2 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  2 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  2 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  2 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  2 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  2 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  2 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  2 days ago