HOME
DETAILS

നഗരസഭാ മാസ്റ്റര്‍പ്ലാന്‍ ഹിയറിങ് ആരംഭിച്ചു

  
backup
May 10, 2018 | 6:18 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d

 

വടകര: നഗരസഭാ കരട് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയ ഔട്ടര്‍ റിങ് റോഡിനെതിരേ പ്രതിഷേധം ശക്തമായതോടെ പരാതിക്കാരില്‍ നിന്ന് ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥര്‍ പരാതി കേള്‍ക്കല്‍ ആരംഭിച്ചു.
ഔട്ടര്‍ റിങ് റോഡ് നിര്‍മാണത്തോടെ വീടുകളും കെട്ടിടങ്ങളും സ്ഥലവും നഷ്ടപെടുന്നവരാണ് നഗരസഭയുടെ പദ്ധതിക്കെതിരേ സമരവുമായി രംഗത്തിറങ്ങിയത്. മുന്നൂറില്‍പ്പരം വീടുകള്‍ ഇതിന്റെ ഈ പരിധിയില്‍ പെടും.
ഇതേ തുടര്‍ന്ന് വീടും സ്ഥലവും കെട്ടിടവും നഷ്ടപെടുന്നവര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. 2017 ഒക്ടോബര്‍ മാസം നല്‍കിയ പരാതിയുടെ ഹിയറിങാണ് ഇന്നലെ മുതല്‍ ആരംഭിച്ചത്.
2500 ഓളം പരാതികളാണ് ലഭിച്ചതെങ്കിലും പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ 1500 ഓളം പേരാണ്. ഇവര്‍ക്കാണ് നാലു ഘട്ടങ്ങളിലായി നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാന്‍ കോഴിക്കോട് ടൗണ്‍ പ്ലാനിങ് വിഭാഗം നോട്ടിസ് നല്‍കിയത്. ഇന്നലെ പങ്കെടുക്കാന്‍ നോട്ടിസ് നല്‍കിയ 150 പേരില്‍ നൂറിനടുത്ത് ആളുകള്‍ മാത്രമേ സാംസ്‌കാരിക നിലയത്തില്‍ നടന്ന ഹിയറിങിനായി ഹാജരായിട്ടുള്ളൂ. അടുത്ത മൂന്ന് ഘട്ടങ്ങളിലായി മുഴുവന്‍ പേരുടെയും വാദം കേട്ട ശേഷം ജൂണ്‍ ആദ്യ വാരത്തോടെ ഹിയറിങ് അവസാനിപ്പിക്കും. ഇനി വാദം കേള്‍ക്കേണ്ടവരുടെ തിയതി പിന്നീട് അറിയിക്കും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് നഗരസഭാ തലത്തില്‍ കൗണ്‍സില്‍ രൂപീകരിച്ച് സ്‌പെഷല്‍ കമ്മറ്റി അംഗങ്ങളും ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥരും വാദം കേള്‍ക്കാന്‍ എത്തിയിരുന്നു.
പരാതി കേട്ടതിനു ശേഷം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.
ഹിയറിങ്ങില്‍ റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക്ക്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.എം രാജീവ്, സര്‍വേയര്‍മാരായ ഹരീഷ്, അനുഷ, ശ്രീജിത്ത് കോറോത്ത്, നഗരസഭാ സെക്രട്ടറി കെ.യു ബിനി, മുനിസിപ്പല്‍ എന്‍ജിനീയര്‍ ടി.കെ സജി, ക്ലാര്‍ക്ക് പി.കെ വിജിത്ത്, നഗരസഭാ തല സ്‌പെഷല്‍ കമ്മിറ്റി അംഗങ്ങളായ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ഇ.അരവിന്ദാക്ഷന്‍, വി. ഗോപാലന്‍, പി. അശോകന്‍, ടി. കേളു, പി.എം മുസ്തഫ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  4 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  4 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  4 days ago
No Image

ആഡംബര യാത്രയ്ക്ക് പുതിയ മുഖം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ട്രെയിനുമായി സഊദി

Saudi-arabia
  •  4 days ago
No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  4 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  4 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  4 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  4 days ago