HOME
DETAILS

നഗരസഭാ മാസ്റ്റര്‍പ്ലാന്‍ ഹിയറിങ് ആരംഭിച്ചു

  
backup
May 10, 2018 | 6:18 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d

 

വടകര: നഗരസഭാ കരട് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയ ഔട്ടര്‍ റിങ് റോഡിനെതിരേ പ്രതിഷേധം ശക്തമായതോടെ പരാതിക്കാരില്‍ നിന്ന് ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥര്‍ പരാതി കേള്‍ക്കല്‍ ആരംഭിച്ചു.
ഔട്ടര്‍ റിങ് റോഡ് നിര്‍മാണത്തോടെ വീടുകളും കെട്ടിടങ്ങളും സ്ഥലവും നഷ്ടപെടുന്നവരാണ് നഗരസഭയുടെ പദ്ധതിക്കെതിരേ സമരവുമായി രംഗത്തിറങ്ങിയത്. മുന്നൂറില്‍പ്പരം വീടുകള്‍ ഇതിന്റെ ഈ പരിധിയില്‍ പെടും.
ഇതേ തുടര്‍ന്ന് വീടും സ്ഥലവും കെട്ടിടവും നഷ്ടപെടുന്നവര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. 2017 ഒക്ടോബര്‍ മാസം നല്‍കിയ പരാതിയുടെ ഹിയറിങാണ് ഇന്നലെ മുതല്‍ ആരംഭിച്ചത്.
2500 ഓളം പരാതികളാണ് ലഭിച്ചതെങ്കിലും പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ 1500 ഓളം പേരാണ്. ഇവര്‍ക്കാണ് നാലു ഘട്ടങ്ങളിലായി നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാന്‍ കോഴിക്കോട് ടൗണ്‍ പ്ലാനിങ് വിഭാഗം നോട്ടിസ് നല്‍കിയത്. ഇന്നലെ പങ്കെടുക്കാന്‍ നോട്ടിസ് നല്‍കിയ 150 പേരില്‍ നൂറിനടുത്ത് ആളുകള്‍ മാത്രമേ സാംസ്‌കാരിക നിലയത്തില്‍ നടന്ന ഹിയറിങിനായി ഹാജരായിട്ടുള്ളൂ. അടുത്ത മൂന്ന് ഘട്ടങ്ങളിലായി മുഴുവന്‍ പേരുടെയും വാദം കേട്ട ശേഷം ജൂണ്‍ ആദ്യ വാരത്തോടെ ഹിയറിങ് അവസാനിപ്പിക്കും. ഇനി വാദം കേള്‍ക്കേണ്ടവരുടെ തിയതി പിന്നീട് അറിയിക്കും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് നഗരസഭാ തലത്തില്‍ കൗണ്‍സില്‍ രൂപീകരിച്ച് സ്‌പെഷല്‍ കമ്മറ്റി അംഗങ്ങളും ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥരും വാദം കേള്‍ക്കാന്‍ എത്തിയിരുന്നു.
പരാതി കേട്ടതിനു ശേഷം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.
ഹിയറിങ്ങില്‍ റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക്ക്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.എം രാജീവ്, സര്‍വേയര്‍മാരായ ഹരീഷ്, അനുഷ, ശ്രീജിത്ത് കോറോത്ത്, നഗരസഭാ സെക്രട്ടറി കെ.യു ബിനി, മുനിസിപ്പല്‍ എന്‍ജിനീയര്‍ ടി.കെ സജി, ക്ലാര്‍ക്ക് പി.കെ വിജിത്ത്, നഗരസഭാ തല സ്‌പെഷല്‍ കമ്മിറ്റി അംഗങ്ങളായ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ഇ.അരവിന്ദാക്ഷന്‍, വി. ഗോപാലന്‍, പി. അശോകന്‍, ടി. കേളു, പി.എം മുസ്തഫ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago