HOME
DETAILS

നഗരസഭാ മാസ്റ്റര്‍പ്ലാന്‍ ഹിയറിങ് ആരംഭിച്ചു

  
backup
May 10, 2018 | 6:18 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d

 

വടകര: നഗരസഭാ കരട് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയ ഔട്ടര്‍ റിങ് റോഡിനെതിരേ പ്രതിഷേധം ശക്തമായതോടെ പരാതിക്കാരില്‍ നിന്ന് ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥര്‍ പരാതി കേള്‍ക്കല്‍ ആരംഭിച്ചു.
ഔട്ടര്‍ റിങ് റോഡ് നിര്‍മാണത്തോടെ വീടുകളും കെട്ടിടങ്ങളും സ്ഥലവും നഷ്ടപെടുന്നവരാണ് നഗരസഭയുടെ പദ്ധതിക്കെതിരേ സമരവുമായി രംഗത്തിറങ്ങിയത്. മുന്നൂറില്‍പ്പരം വീടുകള്‍ ഇതിന്റെ ഈ പരിധിയില്‍ പെടും.
ഇതേ തുടര്‍ന്ന് വീടും സ്ഥലവും കെട്ടിടവും നഷ്ടപെടുന്നവര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. 2017 ഒക്ടോബര്‍ മാസം നല്‍കിയ പരാതിയുടെ ഹിയറിങാണ് ഇന്നലെ മുതല്‍ ആരംഭിച്ചത്.
2500 ഓളം പരാതികളാണ് ലഭിച്ചതെങ്കിലും പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ 1500 ഓളം പേരാണ്. ഇവര്‍ക്കാണ് നാലു ഘട്ടങ്ങളിലായി നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാന്‍ കോഴിക്കോട് ടൗണ്‍ പ്ലാനിങ് വിഭാഗം നോട്ടിസ് നല്‍കിയത്. ഇന്നലെ പങ്കെടുക്കാന്‍ നോട്ടിസ് നല്‍കിയ 150 പേരില്‍ നൂറിനടുത്ത് ആളുകള്‍ മാത്രമേ സാംസ്‌കാരിക നിലയത്തില്‍ നടന്ന ഹിയറിങിനായി ഹാജരായിട്ടുള്ളൂ. അടുത്ത മൂന്ന് ഘട്ടങ്ങളിലായി മുഴുവന്‍ പേരുടെയും വാദം കേട്ട ശേഷം ജൂണ്‍ ആദ്യ വാരത്തോടെ ഹിയറിങ് അവസാനിപ്പിക്കും. ഇനി വാദം കേള്‍ക്കേണ്ടവരുടെ തിയതി പിന്നീട് അറിയിക്കും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് നഗരസഭാ തലത്തില്‍ കൗണ്‍സില്‍ രൂപീകരിച്ച് സ്‌പെഷല്‍ കമ്മറ്റി അംഗങ്ങളും ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥരും വാദം കേള്‍ക്കാന്‍ എത്തിയിരുന്നു.
പരാതി കേട്ടതിനു ശേഷം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.
ഹിയറിങ്ങില്‍ റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക്ക്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.എം രാജീവ്, സര്‍വേയര്‍മാരായ ഹരീഷ്, അനുഷ, ശ്രീജിത്ത് കോറോത്ത്, നഗരസഭാ സെക്രട്ടറി കെ.യു ബിനി, മുനിസിപ്പല്‍ എന്‍ജിനീയര്‍ ടി.കെ സജി, ക്ലാര്‍ക്ക് പി.കെ വിജിത്ത്, നഗരസഭാ തല സ്‌പെഷല്‍ കമ്മിറ്റി അംഗങ്ങളായ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ഇ.അരവിന്ദാക്ഷന്‍, വി. ഗോപാലന്‍, പി. അശോകന്‍, ടി. കേളു, പി.എം മുസ്തഫ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിൻകര കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോയത് അഭിഭാഷകനായ സഹോദരന്റെ വീട്ടിലേക്ക്; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

Kerala
  •  7 hours ago
No Image

ദുബൈ പൊലിസിന്റെ കുതിപ്പിന് ഇനി 'വോയ ഫ്രീ'; അത്യാധുനിക ആഡംബര ഇലക്ട്രിക് വാഹനം പട്രോളിംഗ് നിരയിലേക്ക്

uae
  •  7 hours ago
No Image

ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനിക താവളങ്ങൾക്ക് കനത്ത നാശം; പുനരുദ്ധാരണത്തിന് കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്ന് റിപ്പോർട്ട്

International
  •  7 hours ago
No Image

എഐ സാങ്കേതികവിദ്യ മോഷ്ടിക്കുന്നു! ചൈനീസ് കമ്പനികൾക്കെതിരെ നയതന്ത്ര നീക്കവുമായി അമേരിക്ക; ആഗോളതലത്തിൽ പ്രതിസന്ധി

International
  •  7 hours ago
No Image

വയനാട്ടിൽ പാചകവാതകത്തിന് അമിതവിലയും കടുത്ത ക്ഷാമവും: ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്; സ്വകാര്യ സ്ഥാപനത്തില്‍ സംഭരിച്ച വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

മസ്തിഷ്ക കാൻസർ ചികിത്സയിൽ വിപ്ലവം; 'സ്മാർട്ട് തന്മാത്രകൾ' വികസിപ്പിച്ച് അബുദബിയിലെ ഗവേഷകർ

uae
  •  8 hours ago
No Image

അലുവ അതുൽ വധക്കേസ്: ഗൂഢാലോചനയിൽ പങ്കുള്ള ഒരാൾ കൂടി പൊലിസിന്റെ വലയിൽ

Kerala
  •  8 hours ago
No Image

ഡോക്ടറായ ഭാര്യയെ കൊന്ന് പെട്ടിയിലാക്കി സിമന്റൊഴിച്ച് ഒളിപ്പിച്ച് ഭർത്താവ്; പ്രതിക്കായി വലവിരിച്ച് പൊലിസ്

crime
  •  8 hours ago
No Image

തിളങ്ങുന്ന ചർമ്മം വേണോ? പ്രഭാതഭക്ഷണത്തിൽ മാറ്റം വരുത്താം; വിഭവങ്ങൾ പങ്കുവെച്ച് പ്രമുഖ ഡെർമറ്റോളജിസ്റ്റ്

National
  •  8 hours ago
No Image

വാട്സാപ്പ് മെസേജിൽ വീണ് വീട്ടമ്മമാർ; പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  8 hours ago