HOME
DETAILS

നഗരസഭാ മാസ്റ്റര്‍പ്ലാന്‍ ഹിയറിങ് ആരംഭിച്ചു

  
backup
May 10, 2018 | 6:18 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d

 

വടകര: നഗരസഭാ കരട് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയ ഔട്ടര്‍ റിങ് റോഡിനെതിരേ പ്രതിഷേധം ശക്തമായതോടെ പരാതിക്കാരില്‍ നിന്ന് ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥര്‍ പരാതി കേള്‍ക്കല്‍ ആരംഭിച്ചു.
ഔട്ടര്‍ റിങ് റോഡ് നിര്‍മാണത്തോടെ വീടുകളും കെട്ടിടങ്ങളും സ്ഥലവും നഷ്ടപെടുന്നവരാണ് നഗരസഭയുടെ പദ്ധതിക്കെതിരേ സമരവുമായി രംഗത്തിറങ്ങിയത്. മുന്നൂറില്‍പ്പരം വീടുകള്‍ ഇതിന്റെ ഈ പരിധിയില്‍ പെടും.
ഇതേ തുടര്‍ന്ന് വീടും സ്ഥലവും കെട്ടിടവും നഷ്ടപെടുന്നവര്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. 2017 ഒക്ടോബര്‍ മാസം നല്‍കിയ പരാതിയുടെ ഹിയറിങാണ് ഇന്നലെ മുതല്‍ ആരംഭിച്ചത്.
2500 ഓളം പരാതികളാണ് ലഭിച്ചതെങ്കിലും പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ 1500 ഓളം പേരാണ്. ഇവര്‍ക്കാണ് നാലു ഘട്ടങ്ങളിലായി നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാന്‍ കോഴിക്കോട് ടൗണ്‍ പ്ലാനിങ് വിഭാഗം നോട്ടിസ് നല്‍കിയത്. ഇന്നലെ പങ്കെടുക്കാന്‍ നോട്ടിസ് നല്‍കിയ 150 പേരില്‍ നൂറിനടുത്ത് ആളുകള്‍ മാത്രമേ സാംസ്‌കാരിക നിലയത്തില്‍ നടന്ന ഹിയറിങിനായി ഹാജരായിട്ടുള്ളൂ. അടുത്ത മൂന്ന് ഘട്ടങ്ങളിലായി മുഴുവന്‍ പേരുടെയും വാദം കേട്ട ശേഷം ജൂണ്‍ ആദ്യ വാരത്തോടെ ഹിയറിങ് അവസാനിപ്പിക്കും. ഇനി വാദം കേള്‍ക്കേണ്ടവരുടെ തിയതി പിന്നീട് അറിയിക്കും. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് നഗരസഭാ തലത്തില്‍ കൗണ്‍സില്‍ രൂപീകരിച്ച് സ്‌പെഷല്‍ കമ്മറ്റി അംഗങ്ങളും ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥരും നഗരസഭാ ഉദ്യോഗസ്ഥരും വാദം കേള്‍ക്കാന്‍ എത്തിയിരുന്നു.
പരാതി കേട്ടതിനു ശേഷം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.
ഹിയറിങ്ങില്‍ റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക്ക്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ പി.എം രാജീവ്, സര്‍വേയര്‍മാരായ ഹരീഷ്, അനുഷ, ശ്രീജിത്ത് കോറോത്ത്, നഗരസഭാ സെക്രട്ടറി കെ.യു ബിനി, മുനിസിപ്പല്‍ എന്‍ജിനീയര്‍ ടി.കെ സജി, ക്ലാര്‍ക്ക് പി.കെ വിജിത്ത്, നഗരസഭാ തല സ്‌പെഷല്‍ കമ്മിറ്റി അംഗങ്ങളായ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ഇ.അരവിന്ദാക്ഷന്‍, വി. ഗോപാലന്‍, പി. അശോകന്‍, ടി. കേളു, പി.എം മുസ്തഫ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  2 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  2 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  2 days ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  2 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

സിജെപി സമരത്തിന് കോൺഗ്രസിന്റെ പരസ്യ പിന്തുണ: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള മുൻനിര നേതാക്കൾ അറസ്റ്റിൽ

National
  •  2 days ago
No Image

'ലഹരി മാഫിയയുടെ വേരറുക്കും'; ഓപ്പറേഷന്‍ തൂഫാനില്‍ 50 ദിവസത്തിനിടെ 7,600ലധികം അറസ്റ്റ്

Kerala
  •  2 days ago
No Image

പൊലിസ് വാഹനത്തില്‍ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് ആഭ്യന്തരമന്ത്രി

Kerala
  •  2 days ago