HOME
DETAILS

ചക്രക്കസേരയില്‍ നിന്ന് ഫുള്‍ എ പ്ലസിലേക്ക് കുതിച്ച് ശാരിക; സോഫ്റ്റ് വെയര്‍ എന്‍ജിനീയറാവുക സ്വപ്‌നം

  
backup
May 12, 2018 | 6:16 AM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b8%e0%b5%87%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ab

 

മേപ്പയ്യൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കിന്റെ സഹായമില്ലാതെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ജന്മനാ ശരീരം തളര്‍ന്ന് വീല്‍ ചെയറിലായ ശാരിക. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് പ്രവാസിയായ കീഴരിയൂരിലെ എരയിമ്മന്‍ കണ്ടി ശശി രാഗി ദമ്പതികളുടെ മകളായ ശാരിക.
സ്‌ക്രൈബ് ആനുകൂല്യം ഉപയോഗിക്കാതെ ചലനശേഷിയുള്ള തന്റെ ഇടതു കൈ ഉപയോഗിച്ചാണ് ശാരിക പരീക്ഷ എഴുതിയത്. ജന്മനാ തന്നെ സെറിബ്രല്‍ പള്‍സി എന്ന രോഗം ബാധിച്ച ഈ പെണ്‍കുട്ടി ശരീരം തളര്‍ന്ന നിലയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ്, അമൃത മെഡിക്കല്‍ കോളജ്, മണിപ്പാല്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പരസഹായമില്ലാതെ എഴുന്നേല്‍ക്കാനോ ഒരു താങ്ങില്ലാതെ ഇരിക്കാനോ കഴിയില്ല ശാരികക്ക്. വലതു കൈ പൂര്‍ണമായും തളര്‍ന്നതാണ്. കാലുകള്‍ക്കും ശേഷിയില്ല .ചലനശേഷിയുള്ള ഇടതു കൈ കൊണ്ടാണ് പരീക്ഷ എഴുതിയത്. ഈ കൈ കൊണ്ട് ശാരിക ചിത്രം വരക്കും. വടിവൊത്ത കൈയക്ഷരമാണ് അവളുടേത്. നിഴലുപോലെ അവള്‍ക്കൊപ്പമുള്ള അമ്മ രാഗിയോടൊപ്പം ചെറുപ്പം മുതലേ എന്തിനും, ഏതിനും സഹായവുമായി അവളുടെ കൂട്ടുകാരായ വിഷ്ണുമായ, ഷിയാന ലുലു, അനഘ ശ്രീ എന്നിവരുമുണ്ട്. പ്രൈമറി തലം മുതല്‍ ഒന്നിച്ച് പഠിക്കുന്ന ഇവര്‍ മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഒപ്പമുണ്ടായിരുന്നു.
എല്ലാ ദിവസവും ശാരികയെ എടുത്ത് ഓട്ടോറിക്ഷയില്‍ കീഴരിയൂരില്‍ നിന്ന് സ്‌കൂളിലെത്തിക്കുകയും വൈകീട്ട് തിരിച്ച് കൊണ്ടു പോകുകയും ചെയ്തത് അമ്മ രാഗിയായിരുന്നു. ആ അമ്മയുടെ കരുതലും, സ്‌കൂളിലെ അധ്യാപകരുടെ പിന്തുണയുമാണ് അവളെ സ്വപ്ന വിജയത്തിന് പ്രാപ്തയാക്കിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാകണമെന്നാണ് ശാരികയുടെ ആഗ്രഹം. അതിന് ദൂരെയുള്ള കോളജുകളില്‍ പോകാന്‍ അവളുടെ ശാരീരിക അവസ്ഥ അനുവദിക്കില്ല. എങ്കിലും ചേരാന്‍ പറ്റിയ ഒരു സ്ഥാപനത്തിന്റെ തിരച്ചിലിലാണ് ശാരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  10 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  10 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  10 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  10 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  10 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  11 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  11 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  11 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  11 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  11 days ago