HOME
DETAILS

ചക്രക്കസേരയില്‍ നിന്ന് ഫുള്‍ എ പ്ലസിലേക്ക് കുതിച്ച് ശാരിക; സോഫ്റ്റ് വെയര്‍ എന്‍ജിനീയറാവുക സ്വപ്‌നം

  
backup
May 12, 2018 | 6:16 AM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b8%e0%b5%87%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ab

 

മേപ്പയ്യൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കിന്റെ സഹായമില്ലാതെ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി ജന്മനാ ശരീരം തളര്‍ന്ന് വീല്‍ ചെയറിലായ ശാരിക. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് പ്രവാസിയായ കീഴരിയൂരിലെ എരയിമ്മന്‍ കണ്ടി ശശി രാഗി ദമ്പതികളുടെ മകളായ ശാരിക.
സ്‌ക്രൈബ് ആനുകൂല്യം ഉപയോഗിക്കാതെ ചലനശേഷിയുള്ള തന്റെ ഇടതു കൈ ഉപയോഗിച്ചാണ് ശാരിക പരീക്ഷ എഴുതിയത്. ജന്മനാ തന്നെ സെറിബ്രല്‍ പള്‍സി എന്ന രോഗം ബാധിച്ച ഈ പെണ്‍കുട്ടി ശരീരം തളര്‍ന്ന നിലയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ്, അമൃത മെഡിക്കല്‍ കോളജ്, മണിപ്പാല്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പരസഹായമില്ലാതെ എഴുന്നേല്‍ക്കാനോ ഒരു താങ്ങില്ലാതെ ഇരിക്കാനോ കഴിയില്ല ശാരികക്ക്. വലതു കൈ പൂര്‍ണമായും തളര്‍ന്നതാണ്. കാലുകള്‍ക്കും ശേഷിയില്ല .ചലനശേഷിയുള്ള ഇടതു കൈ കൊണ്ടാണ് പരീക്ഷ എഴുതിയത്. ഈ കൈ കൊണ്ട് ശാരിക ചിത്രം വരക്കും. വടിവൊത്ത കൈയക്ഷരമാണ് അവളുടേത്. നിഴലുപോലെ അവള്‍ക്കൊപ്പമുള്ള അമ്മ രാഗിയോടൊപ്പം ചെറുപ്പം മുതലേ എന്തിനും, ഏതിനും സഹായവുമായി അവളുടെ കൂട്ടുകാരായ വിഷ്ണുമായ, ഷിയാന ലുലു, അനഘ ശ്രീ എന്നിവരുമുണ്ട്. പ്രൈമറി തലം മുതല്‍ ഒന്നിച്ച് പഠിക്കുന്ന ഇവര്‍ മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഒപ്പമുണ്ടായിരുന്നു.
എല്ലാ ദിവസവും ശാരികയെ എടുത്ത് ഓട്ടോറിക്ഷയില്‍ കീഴരിയൂരില്‍ നിന്ന് സ്‌കൂളിലെത്തിക്കുകയും വൈകീട്ട് തിരിച്ച് കൊണ്ടു പോകുകയും ചെയ്തത് അമ്മ രാഗിയായിരുന്നു. ആ അമ്മയുടെ കരുതലും, സ്‌കൂളിലെ അധ്യാപകരുടെ പിന്തുണയുമാണ് അവളെ സ്വപ്ന വിജയത്തിന് പ്രാപ്തയാക്കിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാകണമെന്നാണ് ശാരികയുടെ ആഗ്രഹം. അതിന് ദൂരെയുള്ള കോളജുകളില്‍ പോകാന്‍ അവളുടെ ശാരീരിക അവസ്ഥ അനുവദിക്കില്ല. എങ്കിലും ചേരാന്‍ പറ്റിയ ഒരു സ്ഥാപനത്തിന്റെ തിരച്ചിലിലാണ് ശാരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  8 hours ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  8 hours ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  8 hours ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  8 hours ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  8 hours ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  8 hours ago
No Image

പഴകിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തതില്‍ നടപടി: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് നോട്ടിസയച്ച് എഫ്എസ്എസ്എഐ

Kerala
  •  9 hours ago
No Image

വിഴിഞ്ഞം വിവാദം: 'മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്'; തോമസ് ഐസക്

Kerala
  •  9 hours ago
No Image

ഞങ്ങൾക്ക് ഭയമില്ല, പേടിക്കേണ്ടത് ഫ്രാൻസാണ്; സെമി പോരാട്ടത്തിന് മുന്നോടിയായി എംബാപ്പെയ്ക്ക് ലാമിൻ യമാലിന്റെ വെല്ലുവിളി

Football
  •  9 hours ago