HOME
DETAILS

നിപാ വൈറസിനെ കണ്ടെത്തി; ഡോ. കാവ് ബിങ്

  
backup
May 23, 2018 | 6:50 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a1



കോഴിക്കോട് : നിപാ വൈറസ് ബാധ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍ വവ്വാലുകള്‍ പരത്തുന്ന നിപാ വൈറസ് കണ്ടുപിടിക്കപ്പെട്ടത് 1999ലാണ്. മലേഷ്യക്കാരനായ കാവ് ബിങ് ചുവ എന്ന ശാസ്ത്രവിദ്യാര്‍ഥിയാണ് നിപാ എന്ന വില്ലന്‍ വൈറസിനെ ആദ്യം കണ്ടുപിടിച്ചത്. 1999ല്‍ ക്വാലാലംപൂര്‍ മലയ സര്‍വകലാശാലയിലെ വൈറോളജി ലാബില്‍ മൈക്രോസ്‌കോപ്പിലൂടെയാണ് ചുവ വൈറസിനെ കണ്ടെത്തിയത്.
വൈറസിന്റെ മാരകശേഷി ലോകത്തോട് തുറന്നു പറയാന്‍ കോളോയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ലാബിലേക്ക് പറന്നു. അവിടെയുള്ള ശാസ്ത്രജ്ഞര്‍ ഈ വൈറസ് പരീക്ഷിക്കുകയും കണ്ടുപിടുത്തത്തിന്റെ സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്തു.
പാരാമൈക്‌സോ വിഭാഗത്തില്‍പ്പെട്ട മാരകശേഷിയുള്ള വൈറസാണിതെന്ന് ശാസ്ത്രജ്ഞര്‍ പരീക്ഷണത്തിലൂടെ കണ്ടെത്തി. വൈറസിന്റെ മാരകശേഷി തിരിച്ചറിയുകയും ചുവയുടെ പരീക്ഷണം അംഗീകരിക്കുകയും ചെയ്യുമ്പോഴേക്ക് നിപാ വൈറസ് മലേഷ്യയില്‍ പടര്‍ന്നു പിടിച്ചിരുന്നു. രോഗം ബാധിച്ച് നിരവധി പേര്‍ മരിക്കുകയും ചെയ്തു.
കൊതുകില്‍ നിന്ന് പകരുന്ന രോഗമാണിതെന്നായിരുന്നു ആരോഗ്യ വകുപ്പ് കരുതിയത്. അതുകൊണ്ട് തന്നെ മാരകമായി കൊതുകു നശീകരണത്തില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ നിപാ വൈറസ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതോടെ പന്നികളിലൂടെയാണ് വൈറസ് പടരുന്നതെന്ന് മനസിലാക്കുകയും പന്നികളെ കൊന്നൊടുക്കുകയും ചെയ്തു. അങ്ങനെ രോഗം നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഇപ്പോള്‍ സിംഗപ്പൂരിലെ ടെമാസെക് ലൈഫ് സയന്‍സസ് ലബോറട്ടറിയില്‍ സ്ട്രാറ്റജിക് ഗവേഷണവിഭാഗം സീനിയര്‍ ഡയരക്‌റാണ് ഡോ ചുവ. ഇംഗ്ലണ്ടിലും യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലും ആണ് ചുവ ഉപരി പഠനം പൂര്‍ത്തിയാക്കിയത്. ടിയോമാന്‍ എന്ന മറ്റൊരു വൈറസിനെയും കാവ് ബിങ് ചുവ കണ്ടെത്തിയിരുന്നു.
തന്റെ 65ാം വയസിലും ഡോ ചുവ ഗവേഷണം തുടരുകയാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ തടയാനുളള വാക്‌സിന്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടല്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാന്‍ ഫിഷറീസ് വകുപ്പിന് സംവിധാനങ്ങളില്ല; ആറ് കോടിയുടെ 'കാരുണ്യ' മറൈന്‍ ആംബുലന്‍സ് നോക്കുകുത്തി

Kerala
  •  4 days ago
No Image

ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 15 മരണം, നിരവധി പേർക്ക് പരുക്ക്

National
  •  4 days ago
No Image

ഗസ്സയില്‍ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; നടക്കുന്നത് പുനര്‍നിര്‍മാണല്ല,  സൈനിക കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍; കയ്യേറ്റം വെളിപെടുത്തി സാറ്റലൈറ്റ് ചിത്രങ്ങള്‍ 

International
  •  4 days ago
No Image

ലോണ്‍ ആപ്പ് ഭീഷണി; കാണാതായ വിഷ്ണുവിന്റെ കണ്ടെത്തി, കണ്ടെത്തിയത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  4 days ago
No Image

ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ക്രൂരമായ ആക്രമണം; പണവും മൊബൈൽ ഫോണുകളും കവർന്നതായി പരാതി

National
  •  4 days ago
No Image

വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റു; തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു

Kerala
  •  4 days ago
No Image

ഭക്ഷണം വിളമ്പുന്നതിനെചൊല്ലിയുള്ള തര്‍ക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

Kerala
  •  4 days ago
No Image

മത്സ്യങ്ങളിൽ വിഷാംശം? 'ബയോമാഗ്‌നിഫിക്കേഷൻ' ഭീഷണിയിൽ കേരള തീരം; ജാഗ്രത വേണമെന്ന് സിഫ്ട് പഠന റിപ്പോർട്ട്

Kerala
  •  4 days ago
No Image

ബഹ്‌റൈനില്‍ അന്തരിച്ച സജീവന്‍ ചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

bahrain
  •  4 days ago
No Image

സഊദിയില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയും ഇടിമിന്നലും; ജാഗ്രതാ നിര്‍ദേശവുമായി സിവില്‍ ഡിഫന്‍സ്

Saudi-arabia
  •  4 days ago