HOME
DETAILS

നിപാ വൈറസിനെ കണ്ടെത്തി; ഡോ. കാവ് ബിങ്

  
backup
May 23, 2018 | 6:50 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a1



കോഴിക്കോട് : നിപാ വൈറസ് ബാധ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍ വവ്വാലുകള്‍ പരത്തുന്ന നിപാ വൈറസ് കണ്ടുപിടിക്കപ്പെട്ടത് 1999ലാണ്. മലേഷ്യക്കാരനായ കാവ് ബിങ് ചുവ എന്ന ശാസ്ത്രവിദ്യാര്‍ഥിയാണ് നിപാ എന്ന വില്ലന്‍ വൈറസിനെ ആദ്യം കണ്ടുപിടിച്ചത്. 1999ല്‍ ക്വാലാലംപൂര്‍ മലയ സര്‍വകലാശാലയിലെ വൈറോളജി ലാബില്‍ മൈക്രോസ്‌കോപ്പിലൂടെയാണ് ചുവ വൈറസിനെ കണ്ടെത്തിയത്.
വൈറസിന്റെ മാരകശേഷി ലോകത്തോട് തുറന്നു പറയാന്‍ കോളോയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ലാബിലേക്ക് പറന്നു. അവിടെയുള്ള ശാസ്ത്രജ്ഞര്‍ ഈ വൈറസ് പരീക്ഷിക്കുകയും കണ്ടുപിടുത്തത്തിന്റെ സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്തു.
പാരാമൈക്‌സോ വിഭാഗത്തില്‍പ്പെട്ട മാരകശേഷിയുള്ള വൈറസാണിതെന്ന് ശാസ്ത്രജ്ഞര്‍ പരീക്ഷണത്തിലൂടെ കണ്ടെത്തി. വൈറസിന്റെ മാരകശേഷി തിരിച്ചറിയുകയും ചുവയുടെ പരീക്ഷണം അംഗീകരിക്കുകയും ചെയ്യുമ്പോഴേക്ക് നിപാ വൈറസ് മലേഷ്യയില്‍ പടര്‍ന്നു പിടിച്ചിരുന്നു. രോഗം ബാധിച്ച് നിരവധി പേര്‍ മരിക്കുകയും ചെയ്തു.
കൊതുകില്‍ നിന്ന് പകരുന്ന രോഗമാണിതെന്നായിരുന്നു ആരോഗ്യ വകുപ്പ് കരുതിയത്. അതുകൊണ്ട് തന്നെ മാരകമായി കൊതുകു നശീകരണത്തില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ നിപാ വൈറസ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതോടെ പന്നികളിലൂടെയാണ് വൈറസ് പടരുന്നതെന്ന് മനസിലാക്കുകയും പന്നികളെ കൊന്നൊടുക്കുകയും ചെയ്തു. അങ്ങനെ രോഗം നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഇപ്പോള്‍ സിംഗപ്പൂരിലെ ടെമാസെക് ലൈഫ് സയന്‍സസ് ലബോറട്ടറിയില്‍ സ്ട്രാറ്റജിക് ഗവേഷണവിഭാഗം സീനിയര്‍ ഡയരക്‌റാണ് ഡോ ചുവ. ഇംഗ്ലണ്ടിലും യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലും ആണ് ചുവ ഉപരി പഠനം പൂര്‍ത്തിയാക്കിയത്. ടിയോമാന്‍ എന്ന മറ്റൊരു വൈറസിനെയും കാവ് ബിങ് ചുവ കണ്ടെത്തിയിരുന്നു.
തന്റെ 65ാം വയസിലും ഡോ ചുവ ഗവേഷണം തുടരുകയാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ തടയാനുളള വാക്‌സിന്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി

Kerala
  •  14 days ago
No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  14 days ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  14 days ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  14 days ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  14 days ago
No Image

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

International
  •  14 days ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  14 days ago
No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  14 days ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  14 days ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago