HOME
DETAILS

നിപാ വൈറസിനെ കണ്ടെത്തി; ഡോ. കാവ് ബിങ്

  
backup
May 23, 2018 | 6:50 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a1



കോഴിക്കോട് : നിപാ വൈറസ് ബാധ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാല്‍ വവ്വാലുകള്‍ പരത്തുന്ന നിപാ വൈറസ് കണ്ടുപിടിക്കപ്പെട്ടത് 1999ലാണ്. മലേഷ്യക്കാരനായ കാവ് ബിങ് ചുവ എന്ന ശാസ്ത്രവിദ്യാര്‍ഥിയാണ് നിപാ എന്ന വില്ലന്‍ വൈറസിനെ ആദ്യം കണ്ടുപിടിച്ചത്. 1999ല്‍ ക്വാലാലംപൂര്‍ മലയ സര്‍വകലാശാലയിലെ വൈറോളജി ലാബില്‍ മൈക്രോസ്‌കോപ്പിലൂടെയാണ് ചുവ വൈറസിനെ കണ്ടെത്തിയത്.
വൈറസിന്റെ മാരകശേഷി ലോകത്തോട് തുറന്നു പറയാന്‍ കോളോയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ലാബിലേക്ക് പറന്നു. അവിടെയുള്ള ശാസ്ത്രജ്ഞര്‍ ഈ വൈറസ് പരീക്ഷിക്കുകയും കണ്ടുപിടുത്തത്തിന്റെ സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്തു.
പാരാമൈക്‌സോ വിഭാഗത്തില്‍പ്പെട്ട മാരകശേഷിയുള്ള വൈറസാണിതെന്ന് ശാസ്ത്രജ്ഞര്‍ പരീക്ഷണത്തിലൂടെ കണ്ടെത്തി. വൈറസിന്റെ മാരകശേഷി തിരിച്ചറിയുകയും ചുവയുടെ പരീക്ഷണം അംഗീകരിക്കുകയും ചെയ്യുമ്പോഴേക്ക് നിപാ വൈറസ് മലേഷ്യയില്‍ പടര്‍ന്നു പിടിച്ചിരുന്നു. രോഗം ബാധിച്ച് നിരവധി പേര്‍ മരിക്കുകയും ചെയ്തു.
കൊതുകില്‍ നിന്ന് പകരുന്ന രോഗമാണിതെന്നായിരുന്നു ആരോഗ്യ വകുപ്പ് കരുതിയത്. അതുകൊണ്ട് തന്നെ മാരകമായി കൊതുകു നശീകരണത്തില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ നിപാ വൈറസ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതോടെ പന്നികളിലൂടെയാണ് വൈറസ് പടരുന്നതെന്ന് മനസിലാക്കുകയും പന്നികളെ കൊന്നൊടുക്കുകയും ചെയ്തു. അങ്ങനെ രോഗം നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഇപ്പോള്‍ സിംഗപ്പൂരിലെ ടെമാസെക് ലൈഫ് സയന്‍സസ് ലബോറട്ടറിയില്‍ സ്ട്രാറ്റജിക് ഗവേഷണവിഭാഗം സീനിയര്‍ ഡയരക്‌റാണ് ഡോ ചുവ. ഇംഗ്ലണ്ടിലും യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലും ആണ് ചുവ ഉപരി പഠനം പൂര്‍ത്തിയാക്കിയത്. ടിയോമാന്‍ എന്ന മറ്റൊരു വൈറസിനെയും കാവ് ബിങ് ചുവ കണ്ടെത്തിയിരുന്നു.
തന്റെ 65ാം വയസിലും ഡോ ചുവ ഗവേഷണം തുടരുകയാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ തടയാനുളള വാക്‌സിന്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  9 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  9 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  9 days ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  9 days ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  9 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  9 days ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  9 days ago
No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  9 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  9 days ago