HOME
DETAILS

ഇന്‍ക്വസ്റ്റിനായി പോയ എസ്.ഐ ഉള്‍പ്പെടെയുള്ളവരെ കര്‍ണാടക പൊലിസ് തടഞ്ഞുവച്ചു

  
backup
March 30, 2020 | 3:54 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%8e%e0%b4%b8
 
കുമ്പള( കാസര്‍കോട് ): ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട എസ്.ഐ. അടക്കമുള്ള  സംഘത്തെ കര്‍ണാടക പൊലിസ് അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു. വാഹനപകടത്തില്‍ പരുക്കേറ്റ്  ചികിത്സയിലിരിക്കെ മംഗളൂരു ദേര്‍ലകട്ട ആശുപത്രിയില്‍ വച്ച് മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായാണ്  എസ്.ഐയും സംഘവും കഴിഞ്ഞ ദിവസം മംഗളൂരുവിലേക്ക് പുറപ്പെട്ടത്. 
കേരള കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ കര്‍ണാടക പൊലിസ് സംഘത്തെ പോകാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നു.  വാഹനപകടത്തില്‍ പരുക്കേറ്റ  മംഗല്‍പ്പാടി ഷിറിയ ഓണന്തയിലെ മുഹമ്മദ് മൗലവിയെ രണ്ടു മാസം മുന്‍പാണ് മംഗളൂരു ദേര്‍ല കട്ട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  അപകടത്തില്‍ കുമ്പള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരിച്ചത്. ഇതേ തുടര്‍ന്നാണ് 
 ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി  കുമ്പള സ്റ്റേഷനിലെ ഒരു എസ്.ഐയും ഒരു പൊലിസുകാരനും ബന്ധുക്കളുമടങ്ങുന്ന സംഘം  ദേര്‍ലകട്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തിരിച്ചത്.രാവിലെ പത്തരയോടെ തലപ്പാടിയില്‍ എത്തിയ ഇവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ലോക്കല്‍ പൊലിസാണ് മറ്റൊരു സംസ്ഥാനത്തെ എസ്.ഐയോട് മോശമായി പെരുമാറുകയും മനുഷ്യത്വ രഹിതമായ രീതിയില്‍ സംസാരിക്കുകയും ചെയ്തത്.  കൂടെയുള്ളത് ബന്ധുക്കളാണെന്നും  മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങമെങ്കില്‍ ഞങ്ങള്‍ ആശുപത്രിയില്‍ ഉടന്‍  എത്തണമെന്നും എഫ്.ഐ.ആര്‍ കൈയിലുണ്ടെന്നും പൊലിസ്   ഒരുപാട് തവണപറഞ്ഞു നോക്കിയെങ്കിലും അവര്‍ക്കൊരു കൂസലുമുണ്ടായില്ല.  മരിച്ചുവെന്നതിന്റെ തെളിവ് വേണമെന്ന വാദത്തില്‍ കര്‍ണാടക പൊലിസ് ഉറച്ചു നിന്നു. രണ്ട് മണിക്കൂറിലേറെ അവിടെ കാത്തു നിന്ന സംഘം ഒടുവില്‍ കര്‍ണാടകയിലെ ഒരു ഉദ്യാഗസ്ഥനെ ബന്ധപ്പെട്ടതിനു ശേഷമാണ്  അതിര്‍ത്തി കടത്തി വിട്ടത്. പിന്നിട് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം വിട്ടു തരുന്ന കാര്യത്തിലും പൊലിസ് നിഷ്‌ക്രിയത്വമാണ് കാട്ടിയത്. തുടര്‍ന്ന്  മരിച്ചയാളുടെ സഹോദരനും പൊതു പ്രവര്‍ത്തകനുമായ കെ.എം. അബ്ബാസ് ഓണന്ത മെഡിക്കല്‍ കോളജ് മേധാവികളെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ എളുപ്പം  പൂര്‍ത്തീകരിച്ചത്.
 മൃതദേഹം നാട്ടിലെത്തിക്കാനുള്ള  ആംബുലന്‍സ്   തലപ്പാടിക്കപ്പുറം പോകരുതെന്ന് മംഗളൂരു പൊലിസ്  നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് തലപ്പാടിയില്‍ നിന്ന് കേരളത്തിലെ മറ്റൊരു ആംബുലന്‍സില്‍ കയറ്റിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹത്തോടും രോഗികളോടും അനാദരവ് കാട്ടുന്ന കര്‍ണാടക പൊലിസിന്റെ ക്രൂരതക്കെതിരേ പ്രതിഷേധവും ശക്തമാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി

Kerala
  •  13 minutes ago
No Image

​ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം

Kerala
  •  25 minutes ago
No Image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചേക്കും

Kerala
  •  37 minutes ago
No Image

റിയാദില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു

Saudi-arabia
  •  36 minutes ago
No Image

ഗസ്സ സമാധാന സമിതി യാഥാർഥ്യമായി; വിവിധ രാജ്യങ്ങൾ ഒപ്പുവച്ചു 

International
  •  an hour ago
No Image

ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കം; ചരിത്രത്തിലാദ്യമായി റഷ്യയും ഉക്രെയ്‌നും അമേരിക്കയും ഇന്ന് നേരിട്ടുള്ള ചര്‍ച്ച; മധ്യസ്ഥരായി യു.എ.ഇ

uae
  •  an hour ago
No Image

കൈകൂപ്പി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; മണിപ്പൂരിൽ മെയ്തി യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നു

National
  •  an hour ago
No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  9 hours ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  9 hours ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  10 hours ago