HOME
DETAILS

ഇന്‍ക്വസ്റ്റിനായി പോയ എസ്.ഐ ഉള്‍പ്പെടെയുള്ളവരെ കര്‍ണാടക പൊലിസ് തടഞ്ഞുവച്ചു

  
backup
March 30, 2020 | 3:54 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%8e%e0%b4%b8
 
കുമ്പള( കാസര്‍കോട് ): ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട എസ്.ഐ. അടക്കമുള്ള  സംഘത്തെ കര്‍ണാടക പൊലിസ് അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു. വാഹനപകടത്തില്‍ പരുക്കേറ്റ്  ചികിത്സയിലിരിക്കെ മംഗളൂരു ദേര്‍ലകട്ട ആശുപത്രിയില്‍ വച്ച് മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായാണ്  എസ്.ഐയും സംഘവും കഴിഞ്ഞ ദിവസം മംഗളൂരുവിലേക്ക് പുറപ്പെട്ടത്. 
കേരള കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ കര്‍ണാടക പൊലിസ് സംഘത്തെ പോകാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നു.  വാഹനപകടത്തില്‍ പരുക്കേറ്റ  മംഗല്‍പ്പാടി ഷിറിയ ഓണന്തയിലെ മുഹമ്മദ് മൗലവിയെ രണ്ടു മാസം മുന്‍പാണ് മംഗളൂരു ദേര്‍ല കട്ട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  അപകടത്തില്‍ കുമ്പള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരിച്ചത്. ഇതേ തുടര്‍ന്നാണ് 
 ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി  കുമ്പള സ്റ്റേഷനിലെ ഒരു എസ്.ഐയും ഒരു പൊലിസുകാരനും ബന്ധുക്കളുമടങ്ങുന്ന സംഘം  ദേര്‍ലകട്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തിരിച്ചത്.രാവിലെ പത്തരയോടെ തലപ്പാടിയില്‍ എത്തിയ ഇവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ലോക്കല്‍ പൊലിസാണ് മറ്റൊരു സംസ്ഥാനത്തെ എസ്.ഐയോട് മോശമായി പെരുമാറുകയും മനുഷ്യത്വ രഹിതമായ രീതിയില്‍ സംസാരിക്കുകയും ചെയ്തത്.  കൂടെയുള്ളത് ബന്ധുക്കളാണെന്നും  മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങമെങ്കില്‍ ഞങ്ങള്‍ ആശുപത്രിയില്‍ ഉടന്‍  എത്തണമെന്നും എഫ്.ഐ.ആര്‍ കൈയിലുണ്ടെന്നും പൊലിസ്   ഒരുപാട് തവണപറഞ്ഞു നോക്കിയെങ്കിലും അവര്‍ക്കൊരു കൂസലുമുണ്ടായില്ല.  മരിച്ചുവെന്നതിന്റെ തെളിവ് വേണമെന്ന വാദത്തില്‍ കര്‍ണാടക പൊലിസ് ഉറച്ചു നിന്നു. രണ്ട് മണിക്കൂറിലേറെ അവിടെ കാത്തു നിന്ന സംഘം ഒടുവില്‍ കര്‍ണാടകയിലെ ഒരു ഉദ്യാഗസ്ഥനെ ബന്ധപ്പെട്ടതിനു ശേഷമാണ്  അതിര്‍ത്തി കടത്തി വിട്ടത്. പിന്നിട് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം വിട്ടു തരുന്ന കാര്യത്തിലും പൊലിസ് നിഷ്‌ക്രിയത്വമാണ് കാട്ടിയത്. തുടര്‍ന്ന്  മരിച്ചയാളുടെ സഹോദരനും പൊതു പ്രവര്‍ത്തകനുമായ കെ.എം. അബ്ബാസ് ഓണന്ത മെഡിക്കല്‍ കോളജ് മേധാവികളെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ എളുപ്പം  പൂര്‍ത്തീകരിച്ചത്.
 മൃതദേഹം നാട്ടിലെത്തിക്കാനുള്ള  ആംബുലന്‍സ്   തലപ്പാടിക്കപ്പുറം പോകരുതെന്ന് മംഗളൂരു പൊലിസ്  നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് തലപ്പാടിയില്‍ നിന്ന് കേരളത്തിലെ മറ്റൊരു ആംബുലന്‍സില്‍ കയറ്റിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹത്തോടും രോഗികളോടും അനാദരവ് കാട്ടുന്ന കര്‍ണാടക പൊലിസിന്റെ ക്രൂരതക്കെതിരേ പ്രതിഷേധവും ശക്തമാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  3 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  3 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  3 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  3 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  3 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  3 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago