HOME
DETAILS

ഇസ്‌ലാമികവിരുദ്ധ നിലപാടുമായി പോപുലര്‍ ഫ്രണ്ട് നേതാവ്

  
backup
June 03, 2018 | 10:58 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f



കോഴിക്കോട്: കടുത്ത ഇസ്‌ലാമിക വിരുദ്ധ നിലപാടുമായി പോപുലര്‍ ഫ്രണ്ട് ദേശീയ കമ്മിറ്റി ഭാരവാഹിയും തേജസ് പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ പി. കോയ രംഗത്ത്. ഇസ്‌ലാമികമായി അംഗീകരിക്കപ്പെട്ട ആത്മീയ ചികിത്സകളെ നിരാകരിച്ചും അപഹസിച്ചുമാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ണമായും അംഗീകരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ആത്മീയ ചികിത്സയായ പ്രാര്‍ഥനകളും മന്ത്രങ്ങളും ചൊല്ലണമെന്ന് ചില മതപണ്ഡിതന്മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു മറുപടിയായി എഴുതിയ കുറിപ്പിലാണ് പ്രാമാണികമായി അംഗീകരിക്കപ്പെട്ട ഖുര്‍ആന്‍ പാരായണം പോലുള്ള ആരാധനകളെ നിരാകരിച്ചു കോയ രംഗത്തു വന്നിരിക്കുന്നത്. ആത്മീയ ചികിത്സകള്‍ വൈറസിനേക്കാള്‍ മാരകം എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ മങ്കൂസ് മൗലിദ്, യാസീന്‍ പരായണം, മുഹ്‌യിദ്ദീന്‍ ശൈഖിനോട് സഹായം തേടുക എന്നിവ നിപായെക്കാള്‍ മാരകമാണെന്നാണ് മുന്‍ സിമി നേതാവുകൂടിയായ കോയ പറയുന്നത്. മാരക പകര്‍ച്ച വ്യാധികള്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദും രചിച്ച മങ്കൂസ് മൗലിദ് പാരയണമെന്ന ആത്മീയ ചികിത്സയുടെ കൂടി സഹായത്തോടെ സുഖപ്പെട്ടുവെന്ന ആധികാരികമായ ചരിത്രത്തെ പോലും കോയ നിഷേധിക്കുന്നുണ്ട്.
കറുത്ത മരണമെന്ന പേരില്‍ കുപ്രസിദ്ധമായ, യൂറോപ്പില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ്ലേഗ് ബാധിച്ചു മരിച്ചപ്പോള്‍ മൗലിദ് എന്ന പ്രതിരോധ മരുന്ന് അന്ന് യൂറോപ്പിലെത്തിച്ചിരുന്നുവെങ്കില്‍ ആളുകളെ രക്ഷപ്പെടുത്താമായിരുന്നുവെന്ന പരിഹാസവും കുറിപ്പിലുണ്ട്. നിപാ ബാധിച്ചു മരിച്ച പേരാമ്പ്ര സ്വദേശിയുടെ മയ്യിത്ത് കണ്ണംപറമ്പില്‍ ഖബറടക്കിയപ്പോള്‍ മയ്യിത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ പണ്ഡിതന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം നിശ്ചിത അകലം പാലിച്ചായിരുന്നു നിസ്‌കരിച്ചിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് വളരെ അകലെ നിന്നു നേതാവിന്റെ അനുയായികള്‍ മൊയ്തീന്‍ ശൈഖിനെ വിളിക്കുന്ന തിരക്കിലാവാനാണ് സാധ്യതയെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തെ കോളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയ മാനിഫെസ്റ്റോ ആയി വിലയിരുത്തുകയും അതു ആഘോഷിക്കുകയും ചെയ്യുന്നവര്‍ അതേ രചയിതാവിന്റെ മറ്റൊരു രചനയായ മങ്കൂസ് മൗലിദിനെ നിരാകരിക്കുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫാസിസം കടുത്ത ഭീഷണിയായി വരുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ പരസ്പരം തര്‍ക്കിക്കുകയല്ല വേണ്ടതെന്നു പറയുന്ന സംഘടനയുടെ ബൗദ്ധിക നേതാവ് തന്നെ ഇസ്‌ലാമിക വിരുദ്ധമായ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണിപ്പോള്‍. ഇതിനു മുന്‍പും പോപുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് സുന്നി വിരുദ്ധമായ നിലപാടുകളുണ്ടായിട്ടുണ്ട്.
ഇസ്‌ലാമിന്റെ പേരില്‍ വഹാബികള്‍ ചെയ്തുകൂട്ടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര ജൂറിമാരുടെ സമ്മേളനത്തില്‍ രാംജഠ്്മലാനി പ്രഭാഷണം നടത്തിയതില്‍ പ്രതിഷേധിച്ച് സഊദി അംബാസഡര്‍ വേദിയില്‍നിന്ന് ഇറങ്ങിപ്പോന്നിരുന്നു. 2009 നവംബറിലായിരുന്നു സംഭവം.
അന്ന് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ പ്രകീര്‍ത്തിച്ച് കൊണ്ടും വഹാബിസത്തെ ന്യായീകരിച്ചുകൊണ്ടും എന്‍.ഡി.എഫ് മുഖപത്രം മുഖപ്രസംഗമെഴുതിയിരുന്നു. വെള്ളക്കുപ്പായവും വെള്ളത്തുണിയും വെള്ളത്തലപ്പാവും ധരിച്ചു വരുന്നവര്‍ യഥാര്‍ഥ ഇസ്‌ലാമിന്റെ ആളുകളെല്ലെന്ന് സുന്നീപണ്ഡിതന്മാരെ പരാമര്‍ശിച്ച് എ. സഈദും നേരത്തെ പറഞ്ഞിരുന്നു.
ഒരു മതസംഘടനയോടും ആഭിമുഖ്യമില്ലെന്നു പറയുമ്പോഴും ഇവര്‍ നടത്തുന്ന എല്ലാ പള്ളികളിലും മലയാളത്തിലുള്ള ഖുത്വുബയാണ് നടക്കുന്നത്. മഞ്ചേരിയിലെ ഗ്രീന്‍ വാലി കാംപസിലും കച്ചേരിപ്പടിയിലും മലയാള ഭാഷയിലാണ് ജുമുഅ ഖുത്വുബ നിര്‍വഹിക്കുന്നത്.
കൊയിലാണ്ടിയിലെ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഖുത്വുബയും മലയാളത്തിലാണ്. ഇത്തരം സുന്നി വിരുദ്ധ നിലപാടു കാരണം നേരത്തെ തന്നെ സമസ്തയും എസ്.കെ.എസ്.എസ്.എഫും ഇവരെ എതിര്‍ത്തിരുന്നു. പി. കോയയുടെ കുറിപ്പിനെതിരേ അണികളില്‍ നിന്നും മറ്റു നേതാക്കളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ പി.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ തന്നെ അദ്ദേഹത്തെ തള്ളിക്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ്.
ഏതെങ്കിലും വ്യക്തികളെയും വിഭാഗങ്ങളെയും കുറിച്ച് ആക്ഷേപഹാസ്യപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് സംഘടനയുടെ ശൈലിയല്ലെന്നാണ് ചെയര്‍മാന്‍ ഇ. അബൂബക്കര്‍ ഇറക്കിയ വിശദീകരണത്തില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ബാഗിൽ നിന്ന് ലാപ്‌ടോപ്പ് പുറത്തെടുക്കേണ്ട; ദുബൈ വിമാനത്താവളത്തിൽ വിപ്ലവകരമായ മാറ്റവുമായി എഐ സ്കാനറുകൾ

uae
  •  a month ago
No Image

ബെംഗളൂരുവിൽ സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരക്ഷാവീഴ്ച; ഒളിക്യാമറ സ്ഥാപിച്ച് നടിയുടെ ദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം

National
  •  a month ago
No Image

ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  a month ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  a month ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  a month ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  a month ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  a month ago
No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  a month ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  a month ago

No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  a month ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  a month ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  a month ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a month ago