HOME
DETAILS

ഇസ്‌ലാമികവിരുദ്ധ നിലപാടുമായി പോപുലര്‍ ഫ്രണ്ട് നേതാവ്

  
backup
June 03 2018 | 22:06 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f



കോഴിക്കോട്: കടുത്ത ഇസ്‌ലാമിക വിരുദ്ധ നിലപാടുമായി പോപുലര്‍ ഫ്രണ്ട് ദേശീയ കമ്മിറ്റി ഭാരവാഹിയും തേജസ് പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ പി. കോയ രംഗത്ത്. ഇസ്‌ലാമികമായി അംഗീകരിക്കപ്പെട്ട ആത്മീയ ചികിത്സകളെ നിരാകരിച്ചും അപഹസിച്ചുമാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ണമായും അംഗീകരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം ആത്മീയ ചികിത്സയായ പ്രാര്‍ഥനകളും മന്ത്രങ്ങളും ചൊല്ലണമെന്ന് ചില മതപണ്ഡിതന്മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു മറുപടിയായി എഴുതിയ കുറിപ്പിലാണ് പ്രാമാണികമായി അംഗീകരിക്കപ്പെട്ട ഖുര്‍ആന്‍ പാരായണം പോലുള്ള ആരാധനകളെ നിരാകരിച്ചു കോയ രംഗത്തു വന്നിരിക്കുന്നത്. ആത്മീയ ചികിത്സകള്‍ വൈറസിനേക്കാള്‍ മാരകം എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ മങ്കൂസ് മൗലിദ്, യാസീന്‍ പരായണം, മുഹ്‌യിദ്ദീന്‍ ശൈഖിനോട് സഹായം തേടുക എന്നിവ നിപായെക്കാള്‍ മാരകമാണെന്നാണ് മുന്‍ സിമി നേതാവുകൂടിയായ കോയ പറയുന്നത്. മാരക പകര്‍ച്ച വ്യാധികള്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദും രചിച്ച മങ്കൂസ് മൗലിദ് പാരയണമെന്ന ആത്മീയ ചികിത്സയുടെ കൂടി സഹായത്തോടെ സുഖപ്പെട്ടുവെന്ന ആധികാരികമായ ചരിത്രത്തെ പോലും കോയ നിഷേധിക്കുന്നുണ്ട്.
കറുത്ത മരണമെന്ന പേരില്‍ കുപ്രസിദ്ധമായ, യൂറോപ്പില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ്ലേഗ് ബാധിച്ചു മരിച്ചപ്പോള്‍ മൗലിദ് എന്ന പ്രതിരോധ മരുന്ന് അന്ന് യൂറോപ്പിലെത്തിച്ചിരുന്നുവെങ്കില്‍ ആളുകളെ രക്ഷപ്പെടുത്താമായിരുന്നുവെന്ന പരിഹാസവും കുറിപ്പിലുണ്ട്. നിപാ ബാധിച്ചു മരിച്ച പേരാമ്പ്ര സ്വദേശിയുടെ മയ്യിത്ത് കണ്ണംപറമ്പില്‍ ഖബറടക്കിയപ്പോള്‍ മയ്യിത്ത് നിസ്‌കാരത്തിനു നേതൃത്വം നല്‍കിയ പണ്ഡിതന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം നിശ്ചിത അകലം പാലിച്ചായിരുന്നു നിസ്‌കരിച്ചിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് വളരെ അകലെ നിന്നു നേതാവിന്റെ അനുയായികള്‍ മൊയ്തീന്‍ ശൈഖിനെ വിളിക്കുന്ന തിരക്കിലാവാനാണ് സാധ്യതയെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തെ കോളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയ മാനിഫെസ്റ്റോ ആയി വിലയിരുത്തുകയും അതു ആഘോഷിക്കുകയും ചെയ്യുന്നവര്‍ അതേ രചയിതാവിന്റെ മറ്റൊരു രചനയായ മങ്കൂസ് മൗലിദിനെ നിരാകരിക്കുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഫാസിസം കടുത്ത ഭീഷണിയായി വരുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ പരസ്പരം തര്‍ക്കിക്കുകയല്ല വേണ്ടതെന്നു പറയുന്ന സംഘടനയുടെ ബൗദ്ധിക നേതാവ് തന്നെ ഇസ്‌ലാമിക വിരുദ്ധമായ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണിപ്പോള്‍. ഇതിനു മുന്‍പും പോപുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് സുന്നി വിരുദ്ധമായ നിലപാടുകളുണ്ടായിട്ടുണ്ട്.
ഇസ്‌ലാമിന്റെ പേരില്‍ വഹാബികള്‍ ചെയ്തുകൂട്ടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര ജൂറിമാരുടെ സമ്മേളനത്തില്‍ രാംജഠ്്മലാനി പ്രഭാഷണം നടത്തിയതില്‍ പ്രതിഷേധിച്ച് സഊദി അംബാസഡര്‍ വേദിയില്‍നിന്ന് ഇറങ്ങിപ്പോന്നിരുന്നു. 2009 നവംബറിലായിരുന്നു സംഭവം.
അന്ന് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ പ്രകീര്‍ത്തിച്ച് കൊണ്ടും വഹാബിസത്തെ ന്യായീകരിച്ചുകൊണ്ടും എന്‍.ഡി.എഫ് മുഖപത്രം മുഖപ്രസംഗമെഴുതിയിരുന്നു. വെള്ളക്കുപ്പായവും വെള്ളത്തുണിയും വെള്ളത്തലപ്പാവും ധരിച്ചു വരുന്നവര്‍ യഥാര്‍ഥ ഇസ്‌ലാമിന്റെ ആളുകളെല്ലെന്ന് സുന്നീപണ്ഡിതന്മാരെ പരാമര്‍ശിച്ച് എ. സഈദും നേരത്തെ പറഞ്ഞിരുന്നു.
ഒരു മതസംഘടനയോടും ആഭിമുഖ്യമില്ലെന്നു പറയുമ്പോഴും ഇവര്‍ നടത്തുന്ന എല്ലാ പള്ളികളിലും മലയാളത്തിലുള്ള ഖുത്വുബയാണ് നടക്കുന്നത്. മഞ്ചേരിയിലെ ഗ്രീന്‍ വാലി കാംപസിലും കച്ചേരിപ്പടിയിലും മലയാള ഭാഷയിലാണ് ജുമുഅ ഖുത്വുബ നിര്‍വഹിക്കുന്നത്.
കൊയിലാണ്ടിയിലെ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഖുത്വുബയും മലയാളത്തിലാണ്. ഇത്തരം സുന്നി വിരുദ്ധ നിലപാടു കാരണം നേരത്തെ തന്നെ സമസ്തയും എസ്.കെ.എസ്.എസ്.എഫും ഇവരെ എതിര്‍ത്തിരുന്നു. പി. കോയയുടെ കുറിപ്പിനെതിരേ അണികളില്‍ നിന്നും മറ്റു നേതാക്കളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നതോടെ പി.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ തന്നെ അദ്ദേഹത്തെ തള്ളിക്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ്.
ഏതെങ്കിലും വ്യക്തികളെയും വിഭാഗങ്ങളെയും കുറിച്ച് ആക്ഷേപഹാസ്യപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് സംഘടനയുടെ ശൈലിയല്ലെന്നാണ് ചെയര്‍മാന്‍ ഇ. അബൂബക്കര്‍ ഇറക്കിയ വിശദീകരണത്തില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി

uae
  •  2 months ago
No Image

ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  2 months ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു; ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വില കുറയും

International
  •  2 months ago
No Image

ഈന്തപ്പഴങ്ങളുടെ രുചി വൈവിധ്യങ്ങളുമായി വീണ്ടും ഒരു അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവൽ

uae
  •  2 months ago
No Image

വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി

Kerala
  •  2 months ago
No Image

പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം; 15 വയസ്സുകാരിയുടെ ആഭരണങ്ങൾ പോസ്റ്റ്‌മോർട്ടത്തിനിടെ മോഷണം പോയതായി മാതാപിതാക്കൾ

National
  •  2 months ago
No Image

18ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ

Cricket
  •  2 months ago
No Image

ഏഷ്യ കപ്പ് ടി20 2025: ദുബൈ ആധിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്

uae
  •  2 months ago