
കടുത്ത നടപടികളുമായി കുന്നംകുളം നഗരസഭ
കുന്നംകുളം: താഴെത്തെ പാറയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യജലമൂറ്റല്‍ കേന്ദ്രം നഗരസഭ പിടിച്ചെടുത്തു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എ.കൗശികന് ഐ.എ.എസിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
കുന്നംകുളം താഴത്തെപാറയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ 15 മീറ്റര്‍ ചുറ്റളവിലുള്ള മൂന്നു കുഴല്‍ക്കിണറുകളും വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിച്ച രണ്ടു ഇലക്ട്രിക്ക് മോട്ടോറുകളും ഒരു ഡീസല്‍ പമ്പ് സെറ്റും ഉള്‍പടേയുള്ള യന്ത്രസാമഗ്രികളാണ് നഗരസഭ പിടിച്ചെടുത്തത്. കുന്നംകുളം നഗരസഭയ്ക്കു കീഴില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് നടപ്പിലാക്കുന്നത്.
നഗരസഭ അധികൃതര്‍ സ്ഥലം തിട്ടപ്പെടുത്തി സീല്‍ ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് വെള്ളം ശേഖരിച്ചു കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യാന്‍ നഗരസഭ സെക്രട്ടറിക്ക് കളക്ടര്‍ നിര്‍ദേശം നല്കി. കുടിവെള്ള വിതരണം വഴി നഗരസഭയ്ക്കു ലഭിക്കുന്ന തുക കുന്നംകുളം നഗരസഭയുടെ കീഴില്‍ വരുന്ന വീടുകളില്‍ കിണര്‍ റീചാര്‍ജിങ്ങിനായി വിനിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ടാഴ്ച മുന്‍പാണ് നഗരസഭ പരിധിക്കുള്ളില്‍ യാതൊരു നിബന്ധനകളും പാലിക്കാതെ സ്വകാര്യവ്യക്തി ജലമൂറ്റല്‍ നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നഗരസഭ നടത്തിയ അന്വേഷണത്തിലാണ് അനധികൃതമായി താഴത്തെപാറയില്‍ ജലമൂറ്റല്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് നഗരസഭയിലെ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കുടിവെള്ളം നിറച്ച ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ പറമ്പിലെ കിണറിനോട് ചേര്‍ന്ന് മറ്റു മൂന്നു കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ചു അതില്‍ നിന്നും കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കിണറ്റില്‍ നിന്ന് വെള്ളം ലോറികളില്‍ നിറച്ചാണ് വില്പന നടത്തിയിരുന്നത്. ഇവര്‍ കിണറില്‍ നിന്ന് വെള്ളമൂറ്റി വില്പന നടത്തുന്നതെന്നാണ് നാട്ടുകാരും കരുതിയിരുന്നത്. ദിനംപ്രതി പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇവിടെ നിന്നും വില്പനയ്ക്കായി കൊണ്ടുപോയിരുന്നത്. പ്രദേശത്തെ വലിയ ഹോട്ടലുകള്‍ക്കും ഫ്ളാറ്റുകള്‍ക്കും 650 രൂപ നിരക്കിലാണ് വെള്ളം നല്‍കിയിരുന്നത്. ഗുരുവായൂരിലും മറ്റു സമീപപ്രദേശങ്ങളിലേക്കുമാണ് വെള്ളമൂറ്റി വില്പന നടത്തിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുടിവെള്ള വില്പനയ്ക്കാവശ്യമായ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സോ നഗരസഭയുടെ അനുവാദമോ ഭൂഗര്‍ഭജല വകുപ്പിന്റെ അനുമതിയോ ഇല്ലാതെയാണ് വില്പന നടന്നുവന്നിരുന്നതെന്നു കണ്ടെത്തുകയായിരുന്നു.
ദുരന്തനിവാരണ ആക്ട് 2005 ലെ വകുപ്പിലെ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് ജലമൂറ്റല്‍ കേന്ദ്രം പിടിച്ചെടുക്കാന്‍ നഗരസഭയ്ക്കു കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വീട്ടുടമസ്ഥന്റെ സാധാരണജീവിതത്തെ ബാധിക്കാത്ത തരത്തിലും കുടുംബത്തിന്റെ ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളത്തിന്റെ ഉപയോഗത്തെ തടസപ്പെടുത്താത്ത രീതിയിലുമാണ് നഗരസഭ കേന്ദ്രം ഏറ്റെടുക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ഭൂഗര്‍ഭജലം എടുക്കുന്നതിന് ആവശ്യമായിട്ടുള്ള വൈദ്യുതചാര്‍ജ്ജ് ഏറ്റെടുത്ത ദിവസം മുതല്‍ നഗരസഭ വഹിക്കും. കാലവര്‍ഷത്തിന്റെ ആരംഭം വരെയാണ് നഗരസഭയ്ക്കു ജലമൂറ്റല്‍ കേന്ദ്രത്തിന്റെ അവകാശമുള്ളത്. അനധികൃതമായി ജലം ഊറ്റിയെടുത്തതിനുള്ള പിഴ ഉള്പടെയുള്ള ശിക്ഷാനടപടികള്‍ ഉടമസ്ഥന് നേരെ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്
National
• a day ago
വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി
National
• a day ago
സരോവരത്ത് നിന്ന് കണ്ടെത്തിയ വിജിലിന്റെ അസ്ഥികളില്‍ ഒടിവില്ല; കൂടുതല്‍ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും
Kerala
• a day ago
വംശഹത്യയുടെ 710ാം നാള്; ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍, ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 60ലേറെ പേര്
International
• a day ago
ഭാര്യയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി എല്ലാം ഏറെ എളുപ്പം
uae
• 2 days ago
വഖ്ഫ് നിയമത്തിൽ സ്റ്റേ: വിധി ആശ്വാസകരമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala
• 2 days ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്.എഫ്.ഐ; റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
Kerala
• 2 days ago
ലോകത്തിലെ പല താരങ്ങൾക്കുമില്ലാത്ത ഒരു പ്രത്യേക കഴിവ് അവനുണ്ട്: അശ്വിൻ
Cricket
• 2 days ago
15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പുതുജീവൻ
National
• 2 days ago
കെ.എസ്.യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവം; വടക്കാഞ്ചേരി എസ്.എച്ച്.ഒ യു.കെ ഷാജഹാനെ സ്ഥലം മാറ്റി
Kerala
• 2 days ago
ഏകദിനത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണർ ആ താരമാണ്: ഷമി
Cricket
• 2 days ago
സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് ഒരു വിഭാഗം വില കുറച്ചു, നേരിയ കുറവ്; പവന് വില ലക്ഷം കടക്കുമെന്ന് തന്നെ പ്രവചനം
Business
• 2 days ago
അവൻ ഒരു ലോകോത്തര താരമാണെന്നതിൽ ഒരു സംശയവുമില്ല: ദിനേശ് കാർത്തിക്
Cricket
• 2 days ago
കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും
Kuwait
• 2 days ago
പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്കൈ
Cricket
• 2 days ago
സസ്പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍
Kerala
• 2 days ago
'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത്
International
• 2 days ago
'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 2 days ago
ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ
National
• 2 days ago
രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)
Economy
• 2 days ago
ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അംഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ആക്സസ് ചെയ്യാം
oman
• 2 days ago