HOME
DETAILS

വിലക്ക് ലംഘിച്ച് ജുമുഅ അനാവശ്യം, ഇന്ത്യയില്‍ വൈറസ് വ്യാപനത്തിന് കാരണക്കാര്‍ തബ്‌ലീഗ് ജമാഅത്തല്ല: ജിഫ്‌രി തങ്ങള്‍- വീഡിയോ

  
backup
April 04, 2020 | 1:24 PM

syed-jifri-muthukkoya-thangal-on-jumua-during-covid-period

 

കോഴിക്കോട്: കൊവിഡ്- 19 എന്ന വൈറസ് പകരുന്ന പ്രത്യേക സാഹചര്യത്തില്‍ ജുമുഅയും പള്ളികളിലെ നിസ്‌കാരവും നിയന്ത്രിക്കാന്‍ സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ തീരുമാനിച്ചിരുന്നുവെന്നും മതത്തിന്റെ വിധി മറികടന്ന് ജുമുഅ നിസ്‌കാരം ഈ സമയത്ത് നിര്‍വഹിക്കേണ്ടതില്ലെന്നും ആളുകള്‍ ഒരുമിച്ച് കൂടി ചിലര്‍ ജുമുഅ നടത്തിയത് ആവശ്യമില്ലാത്തതാണെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സുപ്രഭാതത്തോട് പറഞ്ഞു.

സര്‍ക്കാറിനോട് ആലോചിച്ച് ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എല്ലാ നാട്ടിലേയും പോലെ നമ്മുടെ നാട്ടിലും പുറത്തിറങ്ങുന്നത് നിരോധിക്കപ്പെട്ട സമയമാണിത്. ഈ സമയത്ത് ജുമുഅ നിസ്‌കാരത്തിന്റെ കല്‍പന വിശ്വാസികളോടില്ല. ജുമുഅയുടെ എല്ലാ നിബന്ധനളും പാലിച്ചുള്ള നിസ്‌കാരം ഈ സമയത്ത് കഴിയില്ല. ജുമുഅ ശരിയാവുന്നതിന് ആവശ്യമായ നാല്‍പത് ആളുകള്‍ ഒരുമിച്ചുകൂടാന്‍ പറ്റാത്ത സമയമാണിതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മഹല്ലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യണം. ലീവിന്റെ സമയത്തുള്ള ശമ്പളം നല്‍കണം. വേതനം നിഷേധിക്കപ്പെടരുത്. അവര്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കാന്‍ മഹല്ല് അധികാരികള്‍ ശ്രദ്ധിക്കണം. വൈറസിന് ആധുനിക വൈദ്യശാസ്ത്രം പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. യഥാര്‍ഥ ഡോക്ടര്‍മാരുടെ ചികിത്സയാണ് നാം നേടേണ്ടത്. മറ്റു തരത്തിലുള്ള ചികിത്സയുമായി ബന്ധപ്പെട്ടാല്‍ അപകടം വരുത്തുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്നു. സമസ്ത അവരുടെ ആശയത്തോട് വിയോജിക്കുന്നവരാണ്. സമസ്ത വിഭാവനം ചെയ്യുന്ന ശരിയായ അഹ്‌ലുസ്സുന്നത്തു വല്‍ ജമാഅത്തിന്റെ ആശയപ്രകാരം പ്രവര്‍ത്തിക്കുന്നവരല്ല അവര്‍. അവര്‍ അവിടെ സമ്മേളനം സംഘടിപ്പിച്ചത് ലോക്ക്ഡൗണിന്റെ മുന്നെയാണ്. അവിടെ വൈറസ് ബാധിക്കുമ്പോള്‍ അതിനെ മുഴുവന്‍ ഇസ്‌ലാമിന്റെ മേല്‍ വച്ചുകെട്ടുന്ന നിലപാട് ശരിയല്ല. ഏതു വിഭാഗക്കാര്‍ കൂടിയാലും ഇതു സംഭവിക്കാം. അവര്‍ അനുമതി വാങ്ങാതെ സംഘടിപ്പിച്ചതാണെങ്കില്‍ അവര്‍ തെറ്റുകാരാണ്. അനുമതി വാങ്ങിയാണ് പരിപാടി നടത്തിയതെങ്കില്‍ ആ അര്‍ഥത്തില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ സമ്മേളനം നടത്തിയപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അവരുടെ ആരോഗ്യത്തിനു കുറച്ചും കൂടി ശ്രദ്ധ നല്‍കേണ്ടതായിരുന്നു. ഇന്ത്യയില്‍ വൈറസ് വ്യാപിക്കാന്‍ കാരണക്കാര്‍ അവരാണെന്ന രീതിയിലുള്ള ആക്ഷേപത്തില്‍ നിന്നു ബന്ധപ്പെട്ടര്‍ പിന്മാണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സുന്ദരികളായ സ്ത്രീകൾ പുരുഷന്റെ ശ്രദ്ധ തിരിക്കും', 'ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കും'; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

National
  •  14 hours ago
No Image

തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാനായില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

Kerala
  •  14 hours ago
No Image

'കാലിനേറ്റ മുറിവ് കെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉള്ളില്‍വച്ച്'; ചികിത്സപ്പിഴവ് പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍

Kerala
  •  14 hours ago
No Image

ധനസഹായം നിർത്തി സർക്കാർ; ദുരിതത്തിനുമേൽ ദുരിതത്തിലായി മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർ

Kerala
  •  15 hours ago
No Image

പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു

Kerala
  •  15 hours ago
No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  16 hours ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  16 hours ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  17 hours ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  17 hours ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  18 hours ago