HOME
DETAILS

നീര്‍മാതളത്തിലേക്കെറിഞ്ഞ കല്ലുകള്‍

  
backup
June 09, 2018 | 8:30 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a4%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e

നിത്യശാന്തിയിലെ നക്ഷത്ര ശോഭയെക്കുറിച്ച് 'ഞായര്‍ പ്രഭാതത്തി'ല്‍ (2018 മേയ് 27) അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു. കമലാ സുരയ്യയുടെ കഥാപാത്രങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ പരിഛേദങ്ങളാണ്. നീര്‍മാതളത്തിന്റെ സാഹിത്യകാരിയുടെ ഭൂമിയില്‍ വിളഞ്ഞ അതുല്യ സൃഷ്ടികളില്‍ മധുരം മാത്രമല്ല, വിവിധ രുചികളാണ് അനുഭവപ്പെട്ടത്. രുചിക്കുന്ന ആളുടെ സ്വഭാവമനുസരിച്ചു ഫലങ്ങളുടെ രുചിയും മാറിക്കൊïിരിന്നു. രുചിയുടെ വൈവിധ്യമറിയുന്നവരല്ല, മുന്‍വിധിയോടെയോ നിരൂപണബുദ്ധിയോടെയോ സമീപിച്ചവരാണ് സുരയ്യയെ വിമര്‍ശിച്ചത്. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട മാധവിക്കുട്ടിയെ സ്വീകരിക്കുന്നതില്‍ നമുക്കു തെറ്റുപറ്റി. നീര്‍മാതളത്തിന്റെ തണലില്‍ വിവിധ ദേശത്തുള്ളവര്‍ സാഹിത്യ രുചിയനുഭവിച്ചു. ഫലമുള്ള മാവിലേ കല്ലെറിയൂ എന്ന നാട്ടുനിയമത്തില്‍ വേദനിപ്പിക്കുന്ന ഇരയായി ആമി മാറി. മരണത്തിനുശേഷവും വേട്ടയാടപ്പെടുന്ന ഒരു സാഹിത്യകാരി അവരായിരിക്കും.
പഠനത്തിലൂടെ തനിക്കു സത്യമെന്നു ബോധ്യപ്പെട്ട മതം സ്വീകരിച്ചതിനാല്‍ നേരിട്ട എതിര്‍പ്പുകളെ സധൈര്യം നേരിട്ട അവരെ മരണ ശേഷവും വേട്ടയാടുന്നതാണ് ഏറെ വേദനാജനകം. ഈയവസരത്തില്‍ അവരുടെ ആത്മീയജീവിതത്തെ വ്യക്തമായി അവതരിപ്പിക്കാന്‍ മുന്നോട്ടുവന്ന ഞായര്‍ പ്രഭാതത്തെ അഭിനന്ദിക്കുന്നു. മരണശേഷമെങ്കിലും സ്‌നേഹപൂര്‍വം പ്രാര്‍ഥനയോടെ അവരെ നമുക്കു സ്മരിക്കാം. മലയാള സാഹിത്യതറവാട്ടിലെ ആഭിജാത്യം കാത്തുസൂക്ഷിക്കുകയും നിലപാടുകളില്‍ വ്യക്തത പുലര്‍ത്തുകയും നിത്യശാന്തി നേടി ആത്മാന്വേഷണത്തിലൂടെ കïെത്തിയ നിലപാടില്‍ തന്റേടിയായി നിലയുറപ്പിക്കുകയും ചെയ്ത മഹിളാരത്‌നത്തെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
മുഹമ്മദ് അശ്‌റഫ് പി.എ,
വലിയപറമ്പ്, പുളിക്കല്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  3 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  3 days ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  3 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  3 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  3 days ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  3 days ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  3 days ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  3 days ago