HOME
DETAILS

നീര്‍മാതളത്തിലേക്കെറിഞ്ഞ കല്ലുകള്‍

  
backup
June 09, 2018 | 8:30 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a4%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e

നിത്യശാന്തിയിലെ നക്ഷത്ര ശോഭയെക്കുറിച്ച് 'ഞായര്‍ പ്രഭാതത്തി'ല്‍ (2018 മേയ് 27) അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു. കമലാ സുരയ്യയുടെ കഥാപാത്രങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ പരിഛേദങ്ങളാണ്. നീര്‍മാതളത്തിന്റെ സാഹിത്യകാരിയുടെ ഭൂമിയില്‍ വിളഞ്ഞ അതുല്യ സൃഷ്ടികളില്‍ മധുരം മാത്രമല്ല, വിവിധ രുചികളാണ് അനുഭവപ്പെട്ടത്. രുചിക്കുന്ന ആളുടെ സ്വഭാവമനുസരിച്ചു ഫലങ്ങളുടെ രുചിയും മാറിക്കൊïിരിന്നു. രുചിയുടെ വൈവിധ്യമറിയുന്നവരല്ല, മുന്‍വിധിയോടെയോ നിരൂപണബുദ്ധിയോടെയോ സമീപിച്ചവരാണ് സുരയ്യയെ വിമര്‍ശിച്ചത്. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട മാധവിക്കുട്ടിയെ സ്വീകരിക്കുന്നതില്‍ നമുക്കു തെറ്റുപറ്റി. നീര്‍മാതളത്തിന്റെ തണലില്‍ വിവിധ ദേശത്തുള്ളവര്‍ സാഹിത്യ രുചിയനുഭവിച്ചു. ഫലമുള്ള മാവിലേ കല്ലെറിയൂ എന്ന നാട്ടുനിയമത്തില്‍ വേദനിപ്പിക്കുന്ന ഇരയായി ആമി മാറി. മരണത്തിനുശേഷവും വേട്ടയാടപ്പെടുന്ന ഒരു സാഹിത്യകാരി അവരായിരിക്കും.
പഠനത്തിലൂടെ തനിക്കു സത്യമെന്നു ബോധ്യപ്പെട്ട മതം സ്വീകരിച്ചതിനാല്‍ നേരിട്ട എതിര്‍പ്പുകളെ സധൈര്യം നേരിട്ട അവരെ മരണ ശേഷവും വേട്ടയാടുന്നതാണ് ഏറെ വേദനാജനകം. ഈയവസരത്തില്‍ അവരുടെ ആത്മീയജീവിതത്തെ വ്യക്തമായി അവതരിപ്പിക്കാന്‍ മുന്നോട്ടുവന്ന ഞായര്‍ പ്രഭാതത്തെ അഭിനന്ദിക്കുന്നു. മരണശേഷമെങ്കിലും സ്‌നേഹപൂര്‍വം പ്രാര്‍ഥനയോടെ അവരെ നമുക്കു സ്മരിക്കാം. മലയാള സാഹിത്യതറവാട്ടിലെ ആഭിജാത്യം കാത്തുസൂക്ഷിക്കുകയും നിലപാടുകളില്‍ വ്യക്തത പുലര്‍ത്തുകയും നിത്യശാന്തി നേടി ആത്മാന്വേഷണത്തിലൂടെ കïെത്തിയ നിലപാടില്‍ തന്റേടിയായി നിലയുറപ്പിക്കുകയും ചെയ്ത മഹിളാരത്‌നത്തെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
മുഹമ്മദ് അശ്‌റഫ് പി.എ,
വലിയപറമ്പ്, പുളിക്കല്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  3 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  3 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  3 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  3 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  3 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  3 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  3 days ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  3 days ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  3 days ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  3 days ago