HOME
DETAILS

നീര്‍മാതളത്തിലേക്കെറിഞ്ഞ കല്ലുകള്‍

  
backup
June 09, 2018 | 8:30 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a4%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e

നിത്യശാന്തിയിലെ നക്ഷത്ര ശോഭയെക്കുറിച്ച് 'ഞായര്‍ പ്രഭാതത്തി'ല്‍ (2018 മേയ് 27) അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു. കമലാ സുരയ്യയുടെ കഥാപാത്രങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ പരിഛേദങ്ങളാണ്. നീര്‍മാതളത്തിന്റെ സാഹിത്യകാരിയുടെ ഭൂമിയില്‍ വിളഞ്ഞ അതുല്യ സൃഷ്ടികളില്‍ മധുരം മാത്രമല്ല, വിവിധ രുചികളാണ് അനുഭവപ്പെട്ടത്. രുചിക്കുന്ന ആളുടെ സ്വഭാവമനുസരിച്ചു ഫലങ്ങളുടെ രുചിയും മാറിക്കൊïിരിന്നു. രുചിയുടെ വൈവിധ്യമറിയുന്നവരല്ല, മുന്‍വിധിയോടെയോ നിരൂപണബുദ്ധിയോടെയോ സമീപിച്ചവരാണ് സുരയ്യയെ വിമര്‍ശിച്ചത്. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട മാധവിക്കുട്ടിയെ സ്വീകരിക്കുന്നതില്‍ നമുക്കു തെറ്റുപറ്റി. നീര്‍മാതളത്തിന്റെ തണലില്‍ വിവിധ ദേശത്തുള്ളവര്‍ സാഹിത്യ രുചിയനുഭവിച്ചു. ഫലമുള്ള മാവിലേ കല്ലെറിയൂ എന്ന നാട്ടുനിയമത്തില്‍ വേദനിപ്പിക്കുന്ന ഇരയായി ആമി മാറി. മരണത്തിനുശേഷവും വേട്ടയാടപ്പെടുന്ന ഒരു സാഹിത്യകാരി അവരായിരിക്കും.
പഠനത്തിലൂടെ തനിക്കു സത്യമെന്നു ബോധ്യപ്പെട്ട മതം സ്വീകരിച്ചതിനാല്‍ നേരിട്ട എതിര്‍പ്പുകളെ സധൈര്യം നേരിട്ട അവരെ മരണ ശേഷവും വേട്ടയാടുന്നതാണ് ഏറെ വേദനാജനകം. ഈയവസരത്തില്‍ അവരുടെ ആത്മീയജീവിതത്തെ വ്യക്തമായി അവതരിപ്പിക്കാന്‍ മുന്നോട്ടുവന്ന ഞായര്‍ പ്രഭാതത്തെ അഭിനന്ദിക്കുന്നു. മരണശേഷമെങ്കിലും സ്‌നേഹപൂര്‍വം പ്രാര്‍ഥനയോടെ അവരെ നമുക്കു സ്മരിക്കാം. മലയാള സാഹിത്യതറവാട്ടിലെ ആഭിജാത്യം കാത്തുസൂക്ഷിക്കുകയും നിലപാടുകളില്‍ വ്യക്തത പുലര്‍ത്തുകയും നിത്യശാന്തി നേടി ആത്മാന്വേഷണത്തിലൂടെ കïെത്തിയ നിലപാടില്‍ തന്റേടിയായി നിലയുറപ്പിക്കുകയും ചെയ്ത മഹിളാരത്‌നത്തെ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
മുഹമ്മദ് അശ്‌റഫ് പി.എ,
വലിയപറമ്പ്, പുളിക്കല്‍

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഏറ്റെടുക്കുന്നത് നീട്ടി അൽഹിന്ദ്; കാരണം വിശദീകരിച്ച് കമ്പനി

uae
  •  2 days ago
No Image

യുഎഇയിൽ നാളെ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

കനത്ത മഴ തുടരുന്നു; തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

തൃണമൂൽ കോൺ​ഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു

National
  •  2 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  2 days ago
No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  2 days ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  2 days ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  2 days ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 days ago


No Image

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

National
  •  2 days ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  2 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  2 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  2 days ago