HOME
DETAILS

റെഡ് സോണ്‍, ഹോട്ട്‌സ്‌പോട്ട്  പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  'വര്‍ക്ക് ഫ്രം ഹോം' സ്വീകരിക്കാം

  
backup
April 23, 2020 | 2:14 AM

%e0%b4%b1%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b
 
 
 
തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങളായി. റെഡ് സോണിലും ഹോട്ട്‌സ്‌പോട്ടിലും ഉള്ള സര്‍ക്കാര്‍ ഓഫിസുകള്‍ അതത് ജില്ലയിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 
ഇളവുകളുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രൂപ്പ് എ, ബി വിഭാഗത്തില്‍ പെട്ട 50ശതമാനം ജീവനക്കാരും ഗ്രൂപ്പ് സി, ഡി വിഭാഗത്തിലുള്ള 33 ശതമാനം ജീവനക്കാരും ഹാജരാകണം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സ്വീകരിക്കാം. ആവശ്യമെങ്കില്‍ വകുപ്പ് തലവന്‍മാരുടെ നര്‍ദേശാനുസരണം മാത്രം ഇവര്‍ ഓഫിസില്‍ ഹാജരായാല്‍ മതി. അടിയന്തര ജോലികളോ കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ മാത്രം ഗ്രൂപ്പ് 'ഡി' ജീവനക്കാരെ ഓഫിസ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ മതി. റെഡ്‌സോണ്‍ ജില്ലകള്‍, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ എന്നിവയിലാണ് സെക്രട്ടേറിയറ്റ്, കലക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവയെങ്കില്‍ പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. 
ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കണം. ഇ ഫയല്‍ പ്രോസസ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഐ.ടി വകുപ്പ് അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ വഴി വി.പി.എന്‍ കണക്ടിവിറ്റി നേടണം. ഇ ഓഫിസ് വഴിയുള്ള ഫയല്‍ നീക്കം വകുപ്പ് തലവന്‍മാര്‍ പരിശോധിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഓഫിസ് തലവന്‍മാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ക്ക് 25 നകം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിക്ക് പിന്നാലെ പൊന്നാനിയും: ആയിരം കോടിയുടെ കപ്പൽ നിർമ്മാണശാലയ്ക്ക് ഉടൻ തുടക്കമാകും

Kerala
  •  2 days ago
No Image

ഇൻഡോറിൽ കോഹ്‌ലിയുടെ സംഹാര താണ്ഡവം; ഏകദിനത്തിലെ 54-ാം സെഞ്ച്വറി നേടി താരം

Cricket
  •  2 days ago
No Image

സാമൂഹിക പുരോഗതി കൈവരിക്കുന്നതിൽ പ്രൊഫഷണലുകളുടെ പങ്ക് മാതൃകാപരം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ

Kerala
  •  2 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല; പോരാട്ടം പിണറായിയുടെ നേതൃത്വത്തിൽ; എം.എ. ബേബി  

Kerala
  •  2 days ago
No Image

രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു; യുഎഇ ദിർഹത്തിന് റെക്കോർഡ് നിരക്ക്, നാട്ടിലേക്ക് പണം അയക്കാൻ ഇത് ബെസ്റ്റ് ടൈം

uae
  •  2 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളം വർദ്ധിപ്പിച്ചു; സ്പെഷ്യൽ അലവൻസ് അനുവദിച്ചു കേരള സർക്കാർ ഉത്തരവിറക്കി

Kerala
  •  2 days ago
No Image

പഠനം പാതിവഴിയിൽ മുടങ്ങി, ശരീരം പകുതിയും വൈകല്യത്തിന്റെ പിടിയിൽ; സ്കൂട്ടറിൽ ബസിടിച്ചു ഗുരുതരമായി പരുക്കേറ്റ സംഭവം; യുവാവിന് 1.62 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി

National
  •  2 days ago
No Image

പട്ടാമ്പിയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: കേരളത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; 6 ട്രെയിനുകൾ വൈകിയോടുന്നു

Kerala
  •  2 days ago
No Image

കുട്ടികളുടെ മരുന്നുപയോ​ഗം ജീവന് ഭീഷണി; യുഎഇയിലെ സ്കൂളുകൾ മരുന്നുകൾ നിയന്ത്രിക്കാൻ കാരണമിത്

uae
  •  2 days ago
No Image

'മരിച്ചെന്ന്' പഞ്ചായത്ത്; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ജീവിച്ചിരിക്കുന്നയാൾക്ക് നോട്ടീസ്

Kerala
  •  2 days ago