HOME
DETAILS

റെഡ് സോണ്‍, ഹോട്ട്‌സ്‌പോട്ട്  പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  'വര്‍ക്ക് ഫ്രം ഹോം' സ്വീകരിക്കാം

  
backup
April 23, 2020 | 2:14 AM

%e0%b4%b1%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b
 
 
 
തിരുവനന്തപുരം: കൊവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങളായി. റെഡ് സോണിലും ഹോട്ട്‌സ്‌പോട്ടിലും ഉള്ള സര്‍ക്കാര്‍ ഓഫിസുകള്‍ അതത് ജില്ലയിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 
ഇളവുകളുള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രൂപ്പ് എ, ബി വിഭാഗത്തില്‍ പെട്ട 50ശതമാനം ജീവനക്കാരും ഗ്രൂപ്പ് സി, ഡി വിഭാഗത്തിലുള്ള 33 ശതമാനം ജീവനക്കാരും ഹാജരാകണം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സ്വീകരിക്കാം. ആവശ്യമെങ്കില്‍ വകുപ്പ് തലവന്‍മാരുടെ നര്‍ദേശാനുസരണം മാത്രം ഇവര്‍ ഓഫിസില്‍ ഹാജരായാല്‍ മതി. അടിയന്തര ജോലികളോ കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ മാത്രം ഗ്രൂപ്പ് 'ഡി' ജീവനക്കാരെ ഓഫിസ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ മതി. റെഡ്‌സോണ്‍ ജില്ലകള്‍, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ എന്നിവയിലാണ് സെക്രട്ടേറിയറ്റ്, കലക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവയെങ്കില്‍ പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. 
ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കണം. ഇ ഫയല്‍ പ്രോസസ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഐ.ടി വകുപ്പ് അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ വഴി വി.പി.എന്‍ കണക്ടിവിറ്റി നേടണം. ഇ ഓഫിസ് വഴിയുള്ള ഫയല്‍ നീക്കം വകുപ്പ് തലവന്‍മാര്‍ പരിശോധിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഓഫിസ് തലവന്‍മാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ക്ക് 25 നകം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  3 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  3 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  3 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  3 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  3 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  3 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  3 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  3 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  3 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  3 days ago