
മുസ്‌ലിം സൗഹൃദവേദി പാളി; ധാരണ ലംഘിച്ച് പെരുന്നാള്‍ പ്രഖ്യാപനം
കോഴിക്കോട്: പെരുന്നാള്‍ പ്രഖ്യാപനം ഇത്തവണ ചില മുസ്‌ലിം സംഘടനകള്‍ നേരത്തെ നടത്തിയത് സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദത്തിനു തിരിച്ചടിയായി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു പതിവ്. എന്നാല്‍ പതിവുതെറ്റിച്ച് ഇത്തവണ രണ്ടു പ്രമുഖ മുജാഹിദ് സംഘടനകള്‍ പെരുന്നാള്‍ ബുധനാഴ്ചയായി പ്രഖ്യാപിക്കുകയായിരുന്നു.
സംഘടനകള്‍ വ്യത്യസ്ത ദിവസങ്ങളില്‍ പെരുന്നാളുറപ്പിച്ചതിനെ തുടര്‍ന്നു രൂപീകരിക്കപ്പെട്ട മുസ്‌ലിം സൗഹൃദ വേദി സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ കൂടി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. റമദാനില്‍ മുസ്‌ലിം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഇഫ്താര്‍ മീറ്റ് ഇത്തവണയും നടന്നിരുന്നു. എന്നാല്‍ ടീ പാര്‍ട്ടി മീറ്റിങ് മാത്രമായി ഇഫ്താര്‍ സംഗമം പരിമിതപ്പെടുകയായിരുന്നു. ഉപചാര ചര്‍ച്ചകളല്ലാതെ പ്രധാന വിഷയങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയായില്ല. ഈ യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികളാണ് സൗഹൃദവേദിയിലെ ധാരണ ലംഘിച്ച് ഇന്നലെ പ്രഖ്യാപനം നടത്തിയത്.
ഗോളശാസ്ത്ര കണക്കനുസരിച്ച് മുന്‍കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രീതി സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കുന്നതിനാല്‍ മുന്‍കൂട്ടി പ്രഖ്യാപിക്കരുതെന്നായിരുന്നു വേദിയില്‍ ഉണ്ടാക്കിയ ധാരണ. മാസം കാണാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍ മാസം കണ്ടാല്‍തന്നെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ള ഖാസിമാരുമായും മറ്റു മുസ്‌ലിം സംഘടനാ നേതാക്കളുമായും കൂടിയാലോചിച്ചായിരുന്നു മാസമുറപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അതേസമയം സൗഹൃദവേദിയിലുണ്ടായിരുന്ന ജമാഅത്തേ ഇസ്‌ലാമി ധാരണ ലംഘിച്ചില്ല.
മുസ്‌ലിം രാജ്യങ്ങളില്‍ പോലും മാസപ്പിറവി കാണാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ നേരത്തെ മാസമുറപ്പിക്കുന്ന പ്രവണതക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയരുന്നുണ്ട്. യു.എ.ഇയില്‍ നീതിന്യായമന്ത്രി സുല്‍ത്താന്‍ അല്‍ ബാദി അധ്യക്ഷനായ അബുദാബി നീതിന്യായവകുപ്പ് യോഗംചേര്‍ന്ന് കേവലം കണക്കുകളെ അടിസ്ഥാനമാക്കാതെ മാസപ്പിറവി കാണാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മാസപ്പിറവി നിരീക്ഷണം നടത്താന്‍ രാജ്യത്തെ എല്ലാ ശരീഅത്ത് കോടതികള്‍ക്കും സമിതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സഊദിയിലും മാസപ്പിറവി ദര്‍ശിക്കാനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പെരുന്നാള്‍ പോലും ഏകീകരിക്കാന്‍ കഴിയാത്ത മുസ്‌ലിം സൗഹൃദ വേദിയുടെ നിലനില്‍പ്പ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സമുദായത്തിന്റെ പൊതുവിഷയങ്ങളില്‍ ഒന്നിക്കാനായി രൂപീകരിച്ച വേദി പ്രധാനപ്പെട്ട പ്രശ്‌നങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന ആക്ഷേപമാണ് ഉയരുന്നത്.
വിവാഹ പ്രായപരിധി നിയമം, പെരുന്നാള്‍ അവധി, മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ മുഖവസ്ത്ര നിരോധം തുടങ്ങി സമുദായഐക്യം ആവശ്യമായ ഘട്ടത്തിലെല്ലാം വേദി മൗനം പാലിക്കുകയായിരുന്നു. വിവാഹപ്രായ വിഷയത്തില്‍ ഒന്നിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന നിലപാടാണ് മുസ്‌ലിം സൗഹൃദ വേദിയിലുള്ള പലരും സ്വീകരിച്ചത്. റമദാനില്‍ കോഴിക്കോട്ട് നടക്കുന്ന ചായ സല്‍ക്കാരത്തിനു മാത്രമായി സമുദായത്തിന്റെ പേരിലൊരു സൗഹൃദവേദി ആവശ്യമില്ലെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുംബൈ ഭീകരാക്രമണം; പ്രതി തഹവ്വൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി ഡൽഹി കോടതി
National
• 13 minutes ago
നിപ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്ന കോട്ടക്കൽ സ്വദേശിനി മരിച്ചു; സംസ്കാരം നിപ പരിശോധനാഫലം ലഭിച്ചതിനു ശേഷമെന്ന് ആരോഗ്യ വകുപ്പ്
Kerala
• 30 minutes ago
നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്
Kerala
• an hour ago
ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• 2 hours ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• 2 hours ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 2 hours ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 hours ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 hours ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 2 hours ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 3 hours ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 3 hours ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 3 hours ago
ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
uae
• 4 hours ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 4 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 5 hours ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 5 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 6 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 6 hours ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 4 hours ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 5 hours ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 5 hours ago