
മുസ്‌ലിം സൗഹൃദവേദി പാളി; ധാരണ ലംഘിച്ച് പെരുന്നാള്‍ പ്രഖ്യാപനം
കോഴിക്കോട്: പെരുന്നാള്‍ പ്രഖ്യാപനം ഇത്തവണ ചില മുസ്‌ലിം സംഘടനകള്‍ നേരത്തെ നടത്തിയത് സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദത്തിനു തിരിച്ചടിയായി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മുസ്‌ലിം സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടനകളെല്ലാം ഒരുമിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കാറായിരുന്നു പതിവ്. എന്നാല്‍ പതിവുതെറ്റിച്ച് ഇത്തവണ രണ്ടു പ്രമുഖ മുജാഹിദ് സംഘടനകള്‍ പെരുന്നാള്‍ ബുധനാഴ്ചയായി പ്രഖ്യാപിക്കുകയായിരുന്നു.
സംഘടനകള്‍ വ്യത്യസ്ത ദിവസങ്ങളില്‍ പെരുന്നാളുറപ്പിച്ചതിനെ തുടര്‍ന്നു രൂപീകരിക്കപ്പെട്ട മുസ്‌ലിം സൗഹൃദ വേദി സമുദായത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ കൂടി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. റമദാനില്‍ മുസ്‌ലിം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഇഫ്താര്‍ മീറ്റ് ഇത്തവണയും നടന്നിരുന്നു. എന്നാല്‍ ടീ പാര്‍ട്ടി മീറ്റിങ് മാത്രമായി ഇഫ്താര്‍ സംഗമം പരിമിതപ്പെടുകയായിരുന്നു. ഉപചാര ചര്‍ച്ചകളല്ലാതെ പ്രധാന വിഷയങ്ങളൊന്നും യോഗത്തില്‍ ചര്‍ച്ചയായില്ല. ഈ യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികളാണ് സൗഹൃദവേദിയിലെ ധാരണ ലംഘിച്ച് ഇന്നലെ പ്രഖ്യാപനം നടത്തിയത്.
ഗോളശാസ്ത്ര കണക്കനുസരിച്ച് മുന്‍കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രീതി സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കുന്നതിനാല്‍ മുന്‍കൂട്ടി പ്രഖ്യാപിക്കരുതെന്നായിരുന്നു വേദിയില്‍ ഉണ്ടാക്കിയ ധാരണ. മാസം കാണാന്‍ സാധ്യതയുള്ള ദിവസങ്ങളില്‍ മാസം കണ്ടാല്‍തന്നെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ള ഖാസിമാരുമായും മറ്റു മുസ്‌ലിം സംഘടനാ നേതാക്കളുമായും കൂടിയാലോചിച്ചായിരുന്നു മാസമുറപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അതേസമയം സൗഹൃദവേദിയിലുണ്ടായിരുന്ന ജമാഅത്തേ ഇസ്‌ലാമി ധാരണ ലംഘിച്ചില്ല.
മുസ്‌ലിം രാജ്യങ്ങളില്‍ പോലും മാസപ്പിറവി കാണാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുമ്പോള്‍ നേരത്തെ മാസമുറപ്പിക്കുന്ന പ്രവണതക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയരുന്നുണ്ട്. യു.എ.ഇയില്‍ നീതിന്യായമന്ത്രി സുല്‍ത്താന്‍ അല്‍ ബാദി അധ്യക്ഷനായ അബുദാബി നീതിന്യായവകുപ്പ് യോഗംചേര്‍ന്ന് കേവലം കണക്കുകളെ അടിസ്ഥാനമാക്കാതെ മാസപ്പിറവി കാണാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മാസപ്പിറവി നിരീക്ഷണം നടത്താന്‍ രാജ്യത്തെ എല്ലാ ശരീഅത്ത് കോടതികള്‍ക്കും സമിതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സഊദിയിലും മാസപ്പിറവി ദര്‍ശിക്കാനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പെരുന്നാള്‍ പോലും ഏകീകരിക്കാന്‍ കഴിയാത്ത മുസ്‌ലിം സൗഹൃദ വേദിയുടെ നിലനില്‍പ്പ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സമുദായത്തിന്റെ പൊതുവിഷയങ്ങളില്‍ ഒന്നിക്കാനായി രൂപീകരിച്ച വേദി പ്രധാനപ്പെട്ട പ്രശ്‌നങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്ന ആക്ഷേപമാണ് ഉയരുന്നത്.
വിവാഹ പ്രായപരിധി നിയമം, പെരുന്നാള്‍ അവധി, മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ മുഖവസ്ത്ര നിരോധം തുടങ്ങി സമുദായഐക്യം ആവശ്യമായ ഘട്ടത്തിലെല്ലാം വേദി മൗനം പാലിക്കുകയായിരുന്നു. വിവാഹപ്രായ വിഷയത്തില്‍ ഒന്നിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന നിലപാടാണ് മുസ്‌ലിം സൗഹൃദ വേദിയിലുള്ള പലരും സ്വീകരിച്ചത്. റമദാനില്‍ കോഴിക്കോട്ട് നടക്കുന്ന ചായ സല്‍ക്കാരത്തിനു മാത്രമായി സമുദായത്തിന്റെ പേരിലൊരു സൗഹൃദവേദി ആവശ്യമില്ലെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 4 days ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• 4 days ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 4 days ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• 4 days ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 4 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 4 days ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 4 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 4 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
Kerala
• 4 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍
Cricket
• 4 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 4 days ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 4 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 4 days ago
അസമില്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• 4 days ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍
Saudi-arabia
• 4 days ago
10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
National
• 4 days ago
ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 4 days ago
രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
Kerala
• 4 days ago
'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 4 days ago
റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം; എമര്‍ജന്‍സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള്‍ യാദവ് ഉള്‍പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്‍
National
• 4 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്‍കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള്‍ ഗാലറികളില്‍ പ്രതിഷേധം ഇരമ്പുന്നു
Football
• 4 days ago
തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 4 days ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 4 days ago