HOME
DETAILS

രഹസ്യങ്ങള്‍ ഒളിച്ചുവച്ച് സര്‍ക്കാര്‍: എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ല

  
backup
June 13, 2018 | 11:16 PM

%e0%b4%b0%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a

തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് രഹസ്യങ്ങള്‍ ഒളിച്ചുവച്ച് സര്‍ക്കാര്‍. പ്രധാനമായും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് വ്യക്തമായ മറുപടി ലഭിക്കാത്തത്.
നടപ്പ് സമ്മേളനത്തില്‍ പൊലിസിലേയും വിജിലന്‍സിലേയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങളിലും വിവരങ്ങള്‍ ശേഖരിച്ചു വരുന്നു എന്നുള്ള മറുപടിയാണ് നല്‍കുന്നത്. ചിലതിലാകട്ടെ പൂര്‍ണമായ ഉത്തരവും നല്‍കാന്‍ തയാറാകുന്നില്ല.
പൊലിസിലെ ക്രിമിനലുകള്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍, കസ്റ്റഡി മരണങ്ങള്‍ എന്നിവയെ സംബന്ധിച്ചൊന്നും ആഭ്യന്തര വകുപ്പു മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഭരണപക്ഷത്തെ ഒരു എം.എല്‍.എ 'ഈ സര്‍ക്കാര്‍ വന്നശേഷം എത്ര രാഷ്ട്രീയ കൊലപാതകം നടന്നു, കൊല്ലപ്പെട്ടവരുടെ പട്ടിക നല്‍കണമെന്ന'ആവശ്യം സഭയില്‍ ഉന്നയിച്ചത് . ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതിന് ഇതുവരെ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സഭാസമ്മേളനം കഴിയുന്നതോടെ ചോദ്യത്തിന്റെ കാര്യം നിയമസഭാ അംഗങ്ങള്‍ മറക്കും. വിവാദങ്ങളില്ലാതെ വകുപ്പും രക്ഷപ്പെടും.
നടപ്പ് സമ്മേളനത്തില്‍ ഈ മാസം നാലാം തിയതി 474 ചോദ്യങ്ങളാണ് സഭയില്‍ ഉന്നയിക്കപ്പെട്ടത്. ഇതില്‍ 119 എണ്ണത്തിനു മറുപടി ലഭിച്ചില്ല. അഞ്ചാം തിയതി 413 ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതില്‍ ആറെണ്ണത്തിനും ഏഴാം തിയതി 412 ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതില്‍ 35 എണ്ണത്തിനും മറുപടി ലഭിട്ടില്ല. എട്ടാം തിയതി 389 ചോദ്യങ്ങള്‍ സഭയുടെ മുന്നില്‍ വന്നു. 94 എണ്ണത്തിനു മറുപടി ലഭിച്ചില്ല. 11ന് 360 ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ 209 എണ്ണത്തിന് മറുപടി ലഭിച്ചില്ല. നാലാം തിയതിയും 11ാം തിയതിയും മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ മറുപടിയായിരുന്നു. അന്നാണ് ഏറ്റവും കുറവ് ഉത്തരങ്ങള്‍ ലഭിച്ചത്.
മുഖ്യമന്ത്രിയുടെ വകുപ്പാണ് ഉത്തരങ്ങള്‍ നല്‍കുന്നതില്‍ പിന്നിലെന്ന് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. പൊതുമരാമത്ത്, സഹകരണം, ജലസേചന വകുപ്പുകളാണ് ഉത്തരം നല്‍കുന്നതില്‍ മുന്നില്‍.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉത്തരം നല്‍കുന്നതില്‍ മാതൃകയെന്നു നിയമസഭാ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ വീഴ്ച വന്നതിനെത്തുടര്‍ന്ന് സഭയില്‍ മന്ത്രിമാര്‍ ഖേദപ്രകടനം നടത്തിയിരുന്നു. നടപ്പ് സമ്മേളനത്തിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഖേദപ്രകടനം നടത്തേണ്ടി വരും. പതിനാലാം കേരള സഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചപ്പോള്‍ വിവിധ സമ്മേളനങ്ങളിലെ 131 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ വകുപ്പുകള്‍ ഖേദപ്രകടനം നടത്തി.
രണ്ടുവര്‍ഷം പഴക്കമുള്ള ചോദ്യങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സമ്മേളനത്തില്‍ ജൂണ്‍ 11 വരെ 2,456 ചോദ്യങ്ങളാണു സഭയുടെ മുന്‍പാകെ വന്നത്. ഇതില്‍ 463 ചോദ്യങ്ങള്‍ക്കു മറുപടി ലഭിച്ചിട്ടില്ല. നിയമസഭയില്‍ ഒരംഗം ചോദ്യം എഴുതി നല്‍കിയാല്‍ 15 ദിവസത്തിനകം വകുപ്പു മന്ത്രി മറുപടി നല്‍കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ വകുപ്പ്, ചട്ടം 47(2) അനുസരിച്ചു കാരണം വ്യക്തമാക്കി സഭയില്‍ ഖേദപ്രകടനം നടത്തണം. സമ്മേളനം തുടങ്ങുന്ന ആഴ്ചയിലോ അവസാന ആഴ്ചയിലോ ആണ് ഉത്തരം നല്‍കാന്‍ കഴിയാത്തതിന്റെ കാരണം വകുപ്പുകള്‍ വ്യക്തമാക്കുന്നത്.
ഇതു സഭയുടെ മേശപ്പുറത്തു വച്ചശേഷം എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്യും. എന്നാല്‍ ഖേദപ്രകടനം നടക്കുന്നതല്ലാതെ ഉത്തരങ്ങള്‍ നല്‍കാന്‍ മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും തയാറാകുന്നില്ലെന്നാണ് നിയമസഭയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉത്തരങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നവരില്‍ ഭരണ പ്രതിപക്ഷ എം.എല്‍.എമാരെന്ന വ്യത്യാസമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നും ചോദ്യത്തിന് ഉത്തരം നല്‍കേണ്ട തിയതിയുടെ തലേദിവസം വൈകിട്ട് ഉത്തരങ്ങള്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭിക്കണമെന്നും സ്പീക്കറുടെ റൂളിങ് ഉണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഡ്രിഡിൽ തെരുവ് യുദ്ധം! ചൗമേനിയുമായി ഏറ്റുമുട്ടി വാൽവെർഡെ ആശുപത്രിയിൽ; റയൽ തകർച്ചയുടെ വക്കിലോ?

Football
  •  4 days ago
No Image

സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്?; ടി.വി.കെയെ സി.പി.എം, സി.പി.ഐ, വി.സി.കെ പിന്തുണക്കുമെന്ന് സൂചന; ഗവര്‍ണറെ ഉടന്‍ കണ്ടേക്കും

National
  •  4 days ago
No Image

റഷ്യയെ സഹായിക്കാൻ പോയ 11,000 പേരിൽ പകുതിയും അപകടത്തിൽ; കുർസ്ക് യുദ്ധക്കളത്തിൽ ഉത്തരകൊറിയയ്ക്ക് കനത്ത ആൾനാശം

International
  •  4 days ago
No Image

പേരക്കുട്ടി വാഹനാപകടത്തില്‍ മരിച്ചു; വാര്‍ത്തയറിഞ്ഞ 84 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  4 days ago
No Image

കോൺഗ്രസ് ആഞ്ഞടിച്ചു, സ്റ്റാലിൻ പിന്നോട്ട്! തമിഴകത്ത് കരുനീക്കങ്ങൾ സജീവം; മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് എത്തുമോ?

National
  •  4 days ago
No Image

മുഖ്യമന്ത്രി സുവേന്ദു അധികാരി; ഒരു വനിത ഉള്‍പെടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബംഗാളില്‍ തര്‍ക്കത്തിന് തീര്‍പ്പായതായി സൂചന 

National
  •  4 days ago
No Image

അന്ന് ഹീറോ ആകാൻ മോഹിച്ചു, ഇന്ന് ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുന്നു; ജിതേഷിന് തിരിച്ചടിയായി പഴയ വാക്കുകൾ

Cricket
  •  4 days ago
No Image

പുറത്തുവന്നത് യഥാര്‍ഥ രേഖയല്ല, തള്ളി മുകുള്‍ വാസ്‌നിക്; റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

സിംഹാസനത്തിൽ ഇനി പന്തും! ഐപിഎല്ലിൽ ഇതിഹാസ നായകന്മാർക്കൊപ്പം ലഖ്‌നൗ നായകന്റെ സൂപ്പർ റെക്കോർഡ്

Cricket
  •  4 days ago
No Image

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

Cricket
  •  4 days ago