HOME
DETAILS

അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; തമിഴ്‌നാട് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്

  
backup
July 06, 2016 | 3:36 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-3

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവും 30500 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിവിധിച്ചു. തമിഴ്‌നാട് സേലം വാളപ്പാടി മാരിയമ്മന്‍ കോവിലിന് സമീപം സെല്‍വരാജാ(34)ണ് പ്രതി. 2011 സെപ്തംബര്‍ 20 ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിലെ കുയ്യാലി റെയില്‍വേ ട്രാക്ക് വഴി നടന്നുവരികയായിരുന്ന അധ്യാപികയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവം നടക്കുമ്പോള്‍ സമീപത്തെ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയവരും റെയില്‍വേ ഗെയിറ്റിനു സമീപമുണ്ടായിരുന്നവരുമാണ് പ്രതിയെ കൈയോടെ പിടികൂടിയത്. 

ബലാത്സംഗ ശ്രമത്തിന് അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയുമൊടുക്കണം. തടഞ്ഞുവച്ചതിന് ഒരു മാസം തടവും 500 രൂപ പിഴയും, മാനഹാനിയുണ്ടാക്കിയതിനു രണ്ടുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും എന്നിങ്ങനെ വിവിധവകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസം കൂടി അധിക തടവ് അനുഭവിക്കണം. സംഭവത്തിനു ശേഷം റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയിരുന്നു. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് വീണ്ടും ജയിലിലടക്കുകയായിരുന്നു.
പ്രൊസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എം.ജെ ജോണ്‍സണും പ്രതിക്ക് വേണ്ടി കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനായ എ.പി രഞ്ജിത്തുമാണ് ഹാജരായത്.
കണ്ണൂര്‍ ടൗണ്‍ സി.ഐ അനില്‍കുമാര്‍ ഉള്‍പ്പെടെ 16 സാക്ഷികളെയാണ് വിചാരണ കോടതി വിസ്തരിച്ചത്. 10 തൊണ്ടിമുതലുകള്‍ കോടതി മുമ്പാകെ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധുരിച്ച് കന്നിവോട്ടുകൾ;  ഒപ്പം ജെൻസി ബൂത്തുകളും

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് വ്യാപക കള്ളവോട്ട് ആരോപണം; ചില ബൂത്തുകളിൽ സംഘർഷം

Kerala
  •  4 days ago
No Image

വോട്ടിന് നോട്ട്; ന്യായീകരിച്ച് വിയർത്ത് ബി.ജെ.പി

Kerala
  •  4 days ago
No Image

പരിമിതികൾ വഴിമാറി, ജനാധിപത്യത്തിന് കരുത്തായി ഏഴ് പേർ; ഭിന്നശേഷി ബൂത്തിൽ ആവേശം നൂറു ശതമാനം

Kerala
  •  4 days ago
No Image

100 സീറ്റ് ഭം​ഗിവാക്കല്ല; കരുണാകരനും ആന്റണിക്കും കിട്ടാത്ത പിന്തുണ ഘടകകക്ഷികളിൽ നിന്ന് ലഭിച്ചു; സിപിഎം വിമതരുമായി ഒരു വർഷം മുൻപേ ചർച്ച ആരംഭിച്ചിരുന്നു; വി.ഡി സതീശൻ

Kerala
  •  4 days ago
No Image

വോട്ടര്‍മാരെ നീക്കിയ നടപടി ബംഗാളിന്റെ വിധിയെഴുത്തില്‍ നിര്‍ണായകം;  വെട്ടിയതില്‍ ഭൂരിഭാഗവും മുസ്‌ലിം- തൃണമൂല്‍ സ്വാധീന മേഖലകളില്‍

National
  •  4 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ്; പ്രതീക്ഷയിൽ യു.ഡി.എഫ്

Kerala
  •  4 days ago
No Image

നെഞ്ചിടിപ്പേറ്റി ഉയർന്ന പോളിങ്; കടപുഴകുമോ ഭരണത്തുടർച്ച?

Kerala
  •  4 days ago
No Image

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

Kerala
  •  4 days ago