HOME
DETAILS

അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; തമിഴ്‌നാട് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്

  
backup
July 06, 2016 | 3:36 AM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-3

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവും 30500 രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിവിധിച്ചു. തമിഴ്‌നാട് സേലം വാളപ്പാടി മാരിയമ്മന്‍ കോവിലിന് സമീപം സെല്‍വരാജാ(34)ണ് പ്രതി. 2011 സെപ്തംബര്‍ 20 ന് വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. തലശ്ശേരിയിലെ കുയ്യാലി റെയില്‍വേ ട്രാക്ക് വഴി നടന്നുവരികയായിരുന്ന അധ്യാപികയെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവം നടക്കുമ്പോള്‍ സമീപത്തെ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയവരും റെയില്‍വേ ഗെയിറ്റിനു സമീപമുണ്ടായിരുന്നവരുമാണ് പ്രതിയെ കൈയോടെ പിടികൂടിയത്. 

ബലാത്സംഗ ശ്രമത്തിന് അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയുമൊടുക്കണം. തടഞ്ഞുവച്ചതിന് ഒരു മാസം തടവും 500 രൂപ പിഴയും, മാനഹാനിയുണ്ടാക്കിയതിനു രണ്ടുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും എന്നിങ്ങനെ വിവിധവകുപ്പുകള്‍ പ്രകാരമാണു ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസം കൂടി അധിക തടവ് അനുഭവിക്കണം. സംഭവത്തിനു ശേഷം റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയിരുന്നു. തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് വീണ്ടും ജയിലിലടക്കുകയായിരുന്നു.
പ്രൊസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എം.ജെ ജോണ്‍സണും പ്രതിക്ക് വേണ്ടി കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനായ എ.പി രഞ്ജിത്തുമാണ് ഹാജരായത്.
കണ്ണൂര്‍ ടൗണ്‍ സി.ഐ അനില്‍കുമാര്‍ ഉള്‍പ്പെടെ 16 സാക്ഷികളെയാണ് വിചാരണ കോടതി വിസ്തരിച്ചത്. 10 തൊണ്ടിമുതലുകള്‍ കോടതി മുമ്പാകെ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  3 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  3 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  3 days ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  3 days ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  3 days ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  3 days ago
No Image

ബാവലി പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: വിനോദയാത്ര വിങ്ങലായി

Kerala
  •  3 days ago
No Image

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

crime
  •  3 days ago
No Image

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

crime
  •  3 days ago
No Image

'അത് സിപിഎം നേതാവിന്റെ ശബ്ദം'; പേരാമ്പ്രയിൽ തെളിവുകളുമായി യുഡിഎഫ്, മൈക്ക് പെർമിഷൻ രേഖകൾ പുറത്ത്!

Kerala
  •  3 days ago