HOME
DETAILS

മഞ്ചേരി നഗരസഭാ യോഗത്തില്‍ അടിപിടി വൈസ് ചെയര്‍മാനും പ്രതിപക്ഷനേതാവും ആശുപത്രിയില്‍

  
backup
April 21, 2017 | 10:14 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


മഞ്ചേരി: മഞ്ചേരി നഗരസഭാ യോഗത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റവും അടിപിടിയും. അടിപിടിയില്‍ പരിക്കേറ്റുവെന്നുകാണിച്ചു മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസും പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബുവും ആശുപത്രികളില്‍ ചികിത്സ തേടി.
പദ്ധതി നിര്‍വഹണ ചര്‍ച്ചകളും കുടിവെള്ള പ്രശ്‌ന പരിഹാരചര്‍ച്ചകളും നടക്കുന്നതിനിടെ ശക്തമായ വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വാര്‍ഡ് സഭകള്‍ ചേരുന്നതിനു മുന്‍പു വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നും കടുത്ത അഴിമതിക്കാണ് ഭരണപക്ഷം മുന്നിട്ടിറങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശമാണ് കൈയാങ്കളിയിലെത്തിച്ചത്.
പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവരികയും കൗണ്‍സിലിന്റെ പദ്ധതി നിര്‍വഹണത്തെ തടസപ്പെടുത്താനും യു.ഡിഎഫിന്റെ ഭരണപരമായ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നതു തടയാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിക്കുകയും ചെയ്തതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നു മറ്റു ചര്‍ച്ചകളിലേക്കു സഹകരിക്കാതെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിക്കുകയും നഗരസഭാ കാര്യാലയത്തിന്റെ പടിക്കല്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഭരണപക്ഷത്തിന്റെ നടപടിക്കെതിരേ മഞ്ചേരി നഗരത്തിലേക്കു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനവും നടത്തി. യോഗങ്ങള്‍ കൃത്യമായി നടത്തിയതിന്റെ രേഖകള്‍ പരിശോധിക്കാമെന്നും പ്രതിപക്ഷനേതാവ് പലയോഗങ്ങളിലും പങ്കെടുക്കാതെ നടത്തുന്ന ഇത്തരം ആരോപണം ജനാധിപത്യസംവിധാനത്തെ അപഹസിക്കലാണന്നും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ പദ്ധതി പ്രകാരം അനുവദിച്ച 80 ലക്ഷം രൂപ ജലഅതോറിറ്റിയില്‍ അടച്ചതിനു ശേഷമുള്ള തുടര്‍ നടപടികള്‍ കൈകൊള്ളാതിരിക്കുന്നതു ജനങ്ങള്‍ക്കു കടുത്ത പ്രയാസം സൃഷ്ടിക്കുകയാണന്നും ഇതിനുത്തരവാദികള്‍ ഭരണപക്ഷമാണെന്നും പ്രതിപക്ഷം ഉന്നയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പു കാരണം പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ടാണ് നടപടികള്‍ക്കു വേഗത കൈവരാത്തതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  15 hours ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  16 hours ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  17 hours ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  17 hours ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  17 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  17 hours ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  17 hours ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  18 hours ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  18 hours ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  18 hours ago