HOME
DETAILS

മഞ്ചേരി നഗരസഭാ യോഗത്തില്‍ അടിപിടി വൈസ് ചെയര്‍മാനും പ്രതിപക്ഷനേതാവും ആശുപത്രിയില്‍

  
backup
April 21, 2017 | 10:14 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


മഞ്ചേരി: മഞ്ചേരി നഗരസഭാ യോഗത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റവും അടിപിടിയും. അടിപിടിയില്‍ പരിക്കേറ്റുവെന്നുകാണിച്ചു മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസും പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബുവും ആശുപത്രികളില്‍ ചികിത്സ തേടി.
പദ്ധതി നിര്‍വഹണ ചര്‍ച്ചകളും കുടിവെള്ള പ്രശ്‌ന പരിഹാരചര്‍ച്ചകളും നടക്കുന്നതിനിടെ ശക്തമായ വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വാര്‍ഡ് സഭകള്‍ ചേരുന്നതിനു മുന്‍പു വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നും കടുത്ത അഴിമതിക്കാണ് ഭരണപക്ഷം മുന്നിട്ടിറങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശമാണ് കൈയാങ്കളിയിലെത്തിച്ചത്.
പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവരികയും കൗണ്‍സിലിന്റെ പദ്ധതി നിര്‍വഹണത്തെ തടസപ്പെടുത്താനും യു.ഡിഎഫിന്റെ ഭരണപരമായ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നതു തടയാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിക്കുകയും ചെയ്തതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നു മറ്റു ചര്‍ച്ചകളിലേക്കു സഹകരിക്കാതെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിക്കുകയും നഗരസഭാ കാര്യാലയത്തിന്റെ പടിക്കല്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഭരണപക്ഷത്തിന്റെ നടപടിക്കെതിരേ മഞ്ചേരി നഗരത്തിലേക്കു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനവും നടത്തി. യോഗങ്ങള്‍ കൃത്യമായി നടത്തിയതിന്റെ രേഖകള്‍ പരിശോധിക്കാമെന്നും പ്രതിപക്ഷനേതാവ് പലയോഗങ്ങളിലും പങ്കെടുക്കാതെ നടത്തുന്ന ഇത്തരം ആരോപണം ജനാധിപത്യസംവിധാനത്തെ അപഹസിക്കലാണന്നും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ പദ്ധതി പ്രകാരം അനുവദിച്ച 80 ലക്ഷം രൂപ ജലഅതോറിറ്റിയില്‍ അടച്ചതിനു ശേഷമുള്ള തുടര്‍ നടപടികള്‍ കൈകൊള്ളാതിരിക്കുന്നതു ജനങ്ങള്‍ക്കു കടുത്ത പ്രയാസം സൃഷ്ടിക്കുകയാണന്നും ഇതിനുത്തരവാദികള്‍ ഭരണപക്ഷമാണെന്നും പ്രതിപക്ഷം ഉന്നയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പു കാരണം പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ടാണ് നടപടികള്‍ക്കു വേഗത കൈവരാത്തതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസൽഖൈമയിൽ കണ്ണീർക്കാഴ്ചയായി കാറപകടം; പരീക്ഷയ്ക്ക് പോകുന്ന വഴി ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

uae
  •  a day ago
No Image

വര്‍ക്കലയില്‍ വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Kerala
  •  a day ago
No Image

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും

Kerala
  •  a day ago
No Image

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

National
  •  a day ago
No Image

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Saudi-arabia
  •  a day ago
No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  a day ago
No Image

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിക്ക് ലൈംഗികാതിക്രമം; കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  a day ago
No Image

'ചിലര്‍ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കല്‍ ദിനത്തില്‍ എ ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്

Kerala
  •  a day ago