HOME
DETAILS

മഞ്ചേരി നഗരസഭാ യോഗത്തില്‍ അടിപിടി വൈസ് ചെയര്‍മാനും പ്രതിപക്ഷനേതാവും ആശുപത്രിയില്‍

  
backup
April 21, 2017 | 10:14 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


മഞ്ചേരി: മഞ്ചേരി നഗരസഭാ യോഗത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റവും അടിപിടിയും. അടിപിടിയില്‍ പരിക്കേറ്റുവെന്നുകാണിച്ചു മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസും പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബുവും ആശുപത്രികളില്‍ ചികിത്സ തേടി.
പദ്ധതി നിര്‍വഹണ ചര്‍ച്ചകളും കുടിവെള്ള പ്രശ്‌ന പരിഹാരചര്‍ച്ചകളും നടക്കുന്നതിനിടെ ശക്തമായ വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വാര്‍ഡ് സഭകള്‍ ചേരുന്നതിനു മുന്‍പു വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നും കടുത്ത അഴിമതിക്കാണ് ഭരണപക്ഷം മുന്നിട്ടിറങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശമാണ് കൈയാങ്കളിയിലെത്തിച്ചത്.
പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവരികയും കൗണ്‍സിലിന്റെ പദ്ധതി നിര്‍വഹണത്തെ തടസപ്പെടുത്താനും യു.ഡിഎഫിന്റെ ഭരണപരമായ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നതു തടയാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിക്കുകയും ചെയ്തതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നു മറ്റു ചര്‍ച്ചകളിലേക്കു സഹകരിക്കാതെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിക്കുകയും നഗരസഭാ കാര്യാലയത്തിന്റെ പടിക്കല്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഭരണപക്ഷത്തിന്റെ നടപടിക്കെതിരേ മഞ്ചേരി നഗരത്തിലേക്കു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനവും നടത്തി. യോഗങ്ങള്‍ കൃത്യമായി നടത്തിയതിന്റെ രേഖകള്‍ പരിശോധിക്കാമെന്നും പ്രതിപക്ഷനേതാവ് പലയോഗങ്ങളിലും പങ്കെടുക്കാതെ നടത്തുന്ന ഇത്തരം ആരോപണം ജനാധിപത്യസംവിധാനത്തെ അപഹസിക്കലാണന്നും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ പദ്ധതി പ്രകാരം അനുവദിച്ച 80 ലക്ഷം രൂപ ജലഅതോറിറ്റിയില്‍ അടച്ചതിനു ശേഷമുള്ള തുടര്‍ നടപടികള്‍ കൈകൊള്ളാതിരിക്കുന്നതു ജനങ്ങള്‍ക്കു കടുത്ത പ്രയാസം സൃഷ്ടിക്കുകയാണന്നും ഇതിനുത്തരവാദികള്‍ ഭരണപക്ഷമാണെന്നും പ്രതിപക്ഷം ഉന്നയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പു കാരണം പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ടാണ് നടപടികള്‍ക്കു വേഗത കൈവരാത്തതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  3 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  3 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  3 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  3 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago