HOME
DETAILS

മഞ്ചേരി നഗരസഭാ യോഗത്തില്‍ അടിപിടി വൈസ് ചെയര്‍മാനും പ്രതിപക്ഷനേതാവും ആശുപത്രിയില്‍

  
backup
April 21, 2017 | 10:14 PM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


മഞ്ചേരി: മഞ്ചേരി നഗരസഭാ യോഗത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റവും അടിപിടിയും. അടിപിടിയില്‍ പരിക്കേറ്റുവെന്നുകാണിച്ചു മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസും പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ് ബാബുവും ആശുപത്രികളില്‍ ചികിത്സ തേടി.
പദ്ധതി നിര്‍വഹണ ചര്‍ച്ചകളും കുടിവെള്ള പ്രശ്‌ന പരിഹാരചര്‍ച്ചകളും നടക്കുന്നതിനിടെ ശക്തമായ വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വാര്‍ഡ് സഭകള്‍ ചേരുന്നതിനു മുന്‍പു വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നും കടുത്ത അഴിമതിക്കാണ് ഭരണപക്ഷം മുന്നിട്ടിറങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശമാണ് കൈയാങ്കളിയിലെത്തിച്ചത്.
പ്രതിപക്ഷനേതാവിന്റെ ആരോപണത്തിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ രംഗത്തുവരികയും കൗണ്‍സിലിന്റെ പദ്ധതി നിര്‍വഹണത്തെ തടസപ്പെടുത്താനും യു.ഡിഎഫിന്റെ ഭരണപരമായ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നതു തടയാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിക്കുകയും ചെയ്തതോടെ പരസ്പരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നു മറ്റു ചര്‍ച്ചകളിലേക്കു സഹകരിക്കാതെ പ്രതിപക്ഷം യോഗം ബഹിഷ്‌കരിക്കുകയും നഗരസഭാ കാര്യാലയത്തിന്റെ പടിക്കല്‍ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഭരണപക്ഷത്തിന്റെ നടപടിക്കെതിരേ മഞ്ചേരി നഗരത്തിലേക്കു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പ്രകടനവും നടത്തി. യോഗങ്ങള്‍ കൃത്യമായി നടത്തിയതിന്റെ രേഖകള്‍ പരിശോധിക്കാമെന്നും പ്രതിപക്ഷനേതാവ് പലയോഗങ്ങളിലും പങ്കെടുക്കാതെ നടത്തുന്ന ഇത്തരം ആരോപണം ജനാധിപത്യസംവിധാനത്തെ അപഹസിക്കലാണന്നും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ പദ്ധതി പ്രകാരം അനുവദിച്ച 80 ലക്ഷം രൂപ ജലഅതോറിറ്റിയില്‍ അടച്ചതിനു ശേഷമുള്ള തുടര്‍ നടപടികള്‍ കൈകൊള്ളാതിരിക്കുന്നതു ജനങ്ങള്‍ക്കു കടുത്ത പ്രയാസം സൃഷ്ടിക്കുകയാണന്നും ഇതിനുത്തരവാദികള്‍ ഭരണപക്ഷമാണെന്നും പ്രതിപക്ഷം ഉന്നയിച്ചു. മലപ്പുറം ഉപതെരഞ്ഞെടുപ്പു കാരണം പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകൊണ്ടാണ് നടപടികള്‍ക്കു വേഗത കൈവരാത്തതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  3 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  3 days ago
No Image

കോൺ​ഗ്രസിനെ ഉലച്ച് പാർട്ടിക്കുള്ളിലെ വിവാദങ്ങൾ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  3 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  3 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  3 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago