HOME
DETAILS

28 വര്‍ഷം തരിശായി കിടന്നിരുന്ന പാടത്ത് കൃഷിയിറക്കാന്‍ തീരുമാനം

  
backup
July 10, 2018 | 7:09 PM

28-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b0


പെരുമ്പിലാവ് : നമ്പരപടവ് വലിയ കോള്‍ ആനകുണ്ട് പാടശേഖരത്തിലെ 28 വര്‍ഷം തരിശായി കിടന്നിരുന്ന കോള്‍നിലങ്ങളില്‍ കൃഷി ഇറക്കുവാന്‍ പാടശേഖരത്തിലെ കൃഷിക്കാരുടേയും ജനപ്രതിനിധികളുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനമായി.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന ഭൂമിയില്‍ കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാരിന്റേയും ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളുടെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കര്‍ഷകര്‍.
നൂറ് ഏക്കറിനു താഴെയുള്ള പാടശേഖരത്തിന് സ്വന്തമായി മോട്ടോര്‍ ഉണ്ടെങ്കിലും അതു പ്രവര്‍ത്തനക്ഷമമല്ല. കൃഷി യോഗ്യമാക്കുന്നതിനും മറ്റ് അനുബന്ധ പ്രര്‍ത്തനങ്ങള്‍ക്കായി പാടശേഖര സമിതിക്ക് പുതിയ ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു.
പണിയാതെ കിടക്കുന്ന സ്ഥലത്ത് നിന്ന് കറുത്ത വെള്ളം ഊറി വന്നു തൊട്ടടുത്ത് താമസിക്കുന്ന വീടുകളിലെ കുടിവെള്ള കിണറുകള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗ ശൂന്യമായിരുന്നു.
സാമൂഹിക ദ്രോഹികള്‍ തരിശായി കിടക്കുന്ന ഈ പാടശേഖരങ്ങളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു പതിവാക്കിയിരിക്കുകയാണ്.
ഈ മേഖലയില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന രണ്ടു പ്രധാന പാടശേഖരങ്ങളില്‍ ഒന്നാണ് നമ്പരപടവ്. മറ്റൊന്ന് വാവേക്കര്‍ പാടശേഖരമാണ്.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന നമ്പര പടവില്‍ കൃഷി ഇറക്കുന്നതിനു ആവശ്യമായ ഇടപെടലും സഹായവും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ വ്യക്തമാക്കി. പടവ് സെക്രട്ടറി സി.സി രവി അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ വിജയഗോപി , കൃഷി അസിസ്റ്റന്റ് പി.വി ജിനി, ബാബുരാജ്, ഷെല്ലി ഡിക്രൂസ്, എം.വി പ്രേമന്‍ , പി.ഐ ഡേവീസ് , പി.യു ജോയ്, എം.കെ വിജയന്‍, സി.പി കുമാരന്‍, പരമേശ്വരന്‍ നമ്പൂതിരി , സി.വി പ്രസാദ്, കുഞ്ഞുമോള്‍ ജെയിംസ്, ഷാജന്‍, അഭയന്‍ യോഗത്തില്‍ സംസാരിച്ചു.
പടവ് സമിതികളുടെ ഭാരവാഹികളായി പി.ഐ ഡേവീഡ് (പ്രസിഡന്റ്), സി.സി രവി (സെക്രട്ടറി) ഉള്‍പ്പെടെയുള്ള പതിമൂന്നംഗ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്തും ഷിഗെല്ല; മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  4 days ago
No Image

ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് സീ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനില്‍ മാറ്റം; ലൈവ് കാണാന്‍ പ്ലാന്‍ അപ്‌ഗ്രേഡ് വേണം

Football
  •  4 days ago
No Image

സംസ്ഥാനത്ത് മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  4 days ago
No Image

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ സമരമെന്ന് സ്വകാര്യ ബസുടമകള്‍; 19ന് ശേഷം സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി കുറ്റപത്രം

Kerala
  •  4 days ago
No Image

ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം; വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം, 11 വയസുകാരിക്ക് പരുക്ക് 

International
  •  4 days ago
No Image

ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമണം; കാണാതായ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

International
  •  4 days ago
No Image

'ഫലസ്തീനിയന്‍ അടയാളങ്ങളെല്ലാം തുടച്ചുനീക്കുന്നു' വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനം; നിസ്സംഗത അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളോട് ആംനസ്റ്റി

International
  •  4 days ago
No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  4 days ago
No Image

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

National
  •  4 days ago