HOME
DETAILS

28 വര്‍ഷം തരിശായി കിടന്നിരുന്ന പാടത്ത് കൃഷിയിറക്കാന്‍ തീരുമാനം

  
backup
July 10, 2018 | 7:09 PM

28-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b0


പെരുമ്പിലാവ് : നമ്പരപടവ് വലിയ കോള്‍ ആനകുണ്ട് പാടശേഖരത്തിലെ 28 വര്‍ഷം തരിശായി കിടന്നിരുന്ന കോള്‍നിലങ്ങളില്‍ കൃഷി ഇറക്കുവാന്‍ പാടശേഖരത്തിലെ കൃഷിക്കാരുടേയും ജനപ്രതിനിധികളുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനമായി.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന ഭൂമിയില്‍ കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാരിന്റേയും ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളുടെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കര്‍ഷകര്‍.
നൂറ് ഏക്കറിനു താഴെയുള്ള പാടശേഖരത്തിന് സ്വന്തമായി മോട്ടോര്‍ ഉണ്ടെങ്കിലും അതു പ്രവര്‍ത്തനക്ഷമമല്ല. കൃഷി യോഗ്യമാക്കുന്നതിനും മറ്റ് അനുബന്ധ പ്രര്‍ത്തനങ്ങള്‍ക്കായി പാടശേഖര സമിതിക്ക് പുതിയ ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു.
പണിയാതെ കിടക്കുന്ന സ്ഥലത്ത് നിന്ന് കറുത്ത വെള്ളം ഊറി വന്നു തൊട്ടടുത്ത് താമസിക്കുന്ന വീടുകളിലെ കുടിവെള്ള കിണറുകള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗ ശൂന്യമായിരുന്നു.
സാമൂഹിക ദ്രോഹികള്‍ തരിശായി കിടക്കുന്ന ഈ പാടശേഖരങ്ങളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു പതിവാക്കിയിരിക്കുകയാണ്.
ഈ മേഖലയില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന രണ്ടു പ്രധാന പാടശേഖരങ്ങളില്‍ ഒന്നാണ് നമ്പരപടവ്. മറ്റൊന്ന് വാവേക്കര്‍ പാടശേഖരമാണ്.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന നമ്പര പടവില്‍ കൃഷി ഇറക്കുന്നതിനു ആവശ്യമായ ഇടപെടലും സഹായവും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ വ്യക്തമാക്കി. പടവ് സെക്രട്ടറി സി.സി രവി അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ വിജയഗോപി , കൃഷി അസിസ്റ്റന്റ് പി.വി ജിനി, ബാബുരാജ്, ഷെല്ലി ഡിക്രൂസ്, എം.വി പ്രേമന്‍ , പി.ഐ ഡേവീസ് , പി.യു ജോയ്, എം.കെ വിജയന്‍, സി.പി കുമാരന്‍, പരമേശ്വരന്‍ നമ്പൂതിരി , സി.വി പ്രസാദ്, കുഞ്ഞുമോള്‍ ജെയിംസ്, ഷാജന്‍, അഭയന്‍ യോഗത്തില്‍ സംസാരിച്ചു.
പടവ് സമിതികളുടെ ഭാരവാഹികളായി പി.ഐ ഡേവീഡ് (പ്രസിഡന്റ്), സി.സി രവി (സെക്രട്ടറി) ഉള്‍പ്പെടെയുള്ള പതിമൂന്നംഗ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു

Kerala
  •  16 days ago
No Image

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

Cricket
  •  16 days ago
No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  16 days ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  16 days ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  16 days ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  16 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  16 days ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  16 days ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  16 days ago