HOME
DETAILS

28 വര്‍ഷം തരിശായി കിടന്നിരുന്ന പാടത്ത് കൃഷിയിറക്കാന്‍ തീരുമാനം

  
backup
July 10, 2018 | 7:09 PM

28-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b0


പെരുമ്പിലാവ് : നമ്പരപടവ് വലിയ കോള്‍ ആനകുണ്ട് പാടശേഖരത്തിലെ 28 വര്‍ഷം തരിശായി കിടന്നിരുന്ന കോള്‍നിലങ്ങളില്‍ കൃഷി ഇറക്കുവാന്‍ പാടശേഖരത്തിലെ കൃഷിക്കാരുടേയും ജനപ്രതിനിധികളുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനമായി.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന ഭൂമിയില്‍ കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാരിന്റേയും ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളുടെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കര്‍ഷകര്‍.
നൂറ് ഏക്കറിനു താഴെയുള്ള പാടശേഖരത്തിന് സ്വന്തമായി മോട്ടോര്‍ ഉണ്ടെങ്കിലും അതു പ്രവര്‍ത്തനക്ഷമമല്ല. കൃഷി യോഗ്യമാക്കുന്നതിനും മറ്റ് അനുബന്ധ പ്രര്‍ത്തനങ്ങള്‍ക്കായി പാടശേഖര സമിതിക്ക് പുതിയ ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു.
പണിയാതെ കിടക്കുന്ന സ്ഥലത്ത് നിന്ന് കറുത്ത വെള്ളം ഊറി വന്നു തൊട്ടടുത്ത് താമസിക്കുന്ന വീടുകളിലെ കുടിവെള്ള കിണറുകള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗ ശൂന്യമായിരുന്നു.
സാമൂഹിക ദ്രോഹികള്‍ തരിശായി കിടക്കുന്ന ഈ പാടശേഖരങ്ങളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു പതിവാക്കിയിരിക്കുകയാണ്.
ഈ മേഖലയില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന രണ്ടു പ്രധാന പാടശേഖരങ്ങളില്‍ ഒന്നാണ് നമ്പരപടവ്. മറ്റൊന്ന് വാവേക്കര്‍ പാടശേഖരമാണ്.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന നമ്പര പടവില്‍ കൃഷി ഇറക്കുന്നതിനു ആവശ്യമായ ഇടപെടലും സഹായവും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ വ്യക്തമാക്കി. പടവ് സെക്രട്ടറി സി.സി രവി അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ വിജയഗോപി , കൃഷി അസിസ്റ്റന്റ് പി.വി ജിനി, ബാബുരാജ്, ഷെല്ലി ഡിക്രൂസ്, എം.വി പ്രേമന്‍ , പി.ഐ ഡേവീസ് , പി.യു ജോയ്, എം.കെ വിജയന്‍, സി.പി കുമാരന്‍, പരമേശ്വരന്‍ നമ്പൂതിരി , സി.വി പ്രസാദ്, കുഞ്ഞുമോള്‍ ജെയിംസ്, ഷാജന്‍, അഭയന്‍ യോഗത്തില്‍ സംസാരിച്ചു.
പടവ് സമിതികളുടെ ഭാരവാഹികളായി പി.ഐ ഡേവീഡ് (പ്രസിഡന്റ്), സി.സി രവി (സെക്രട്ടറി) ഉള്‍പ്പെടെയുള്ള പതിമൂന്നംഗ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിച്ചവനും ഇടികൊണ്ടവനും കുറ്റക്കാർ; മദ്യപിച്ചു റോഡ് മുറിച്ചുകടന്നയാൾക്കും ബൈക്ക് ഓടിച്ചയാൾക്കും പിഴ ചുമത്തി ദുബൈ കോടതി

uae
  •  3 days ago
No Image

ക്രിക്കറ്റ് ചരിത്രം തിരുത്തി പാകിസ്ഥാൻ ടീം; തകർന്നത് ലോർഡ്‌സിലെ 232 വർഷം പഴക്കമുള്ള ലോക റെക്കോർഡ്

Cricket
  •  3 days ago
No Image

ബീഹാറിൽ കുടിയേറ്റ തൊഴിലാളികളെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ബംഗാളിൽ വൻപ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, സുരക്ഷാ സേനയെ വിന്യസിച്ചു

National
  •  3 days ago
No Image

മച്ചാഡോയുടെ നൊബേൽ മെഡൽ ഇനി ട്രംപിന്റെ കൈകളിൽ; 'അർഹൻ താനെന്ന്' ട്രംപ്' , 'അംഗീകാരം കൈമാറാനാവില്ലെന്ന്' സമിതി

International
  •  3 days ago
No Image

കുവൈത്തിൽ സിനിമാ സ്റ്റൈൽ 'ബോഡി ഡംപിംഗ്': മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു; അജ്ഞാതനായി തിരച്ചിൽ

Kuwait
  •  3 days ago
No Image

ഒമാന്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക്

oman
  •  3 days ago
No Image

സഊദി യാത്രികർക്ക് സന്തോഷ വാർത്ത; കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ച് സഊദിയയും എയർ ഇന്ത്യയും

Saudi-arabia
  •  3 days ago
No Image

ഒമാനില്‍ മ്വാസലറ്റ് ബസ് സര്‍വീസിന് റെക്കോഡ് യാത്രക്കാര്‍ 

oman
  •  3 days ago
No Image

മനുഷ്യത്വം മരവിച്ച ഗ്രാമം; എച്ച്.ഐ.വി ബാധിതയായ അമ്മയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് പത്തു വയസ്സുകാരൻ, യുപിയിൽ നിന്നൊരു നൊമ്പരക്കാഴ്ച

Kerala
  •  3 days ago
No Image

ഷാര്‍ജയിലും വാടക വര്‍ധനവ്; പ്രവാസി മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലും വാടക കുതിപ്പ്

uae
  •  3 days ago