HOME
DETAILS

28 വര്‍ഷം തരിശായി കിടന്നിരുന്ന പാടത്ത് കൃഷിയിറക്കാന്‍ തീരുമാനം

  
backup
July 10, 2018 | 7:09 PM

28-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%b6%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b0


പെരുമ്പിലാവ് : നമ്പരപടവ് വലിയ കോള്‍ ആനകുണ്ട് പാടശേഖരത്തിലെ 28 വര്‍ഷം തരിശായി കിടന്നിരുന്ന കോള്‍നിലങ്ങളില്‍ കൃഷി ഇറക്കുവാന്‍ പാടശേഖരത്തിലെ കൃഷിക്കാരുടേയും ജനപ്രതിനിധികളുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനമായി.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന ഭൂമിയില്‍ കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാരിന്റേയും ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളുടെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കര്‍ഷകര്‍.
നൂറ് ഏക്കറിനു താഴെയുള്ള പാടശേഖരത്തിന് സ്വന്തമായി മോട്ടോര്‍ ഉണ്ടെങ്കിലും അതു പ്രവര്‍ത്തനക്ഷമമല്ല. കൃഷി യോഗ്യമാക്കുന്നതിനും മറ്റ് അനുബന്ധ പ്രര്‍ത്തനങ്ങള്‍ക്കായി പാടശേഖര സമിതിക്ക് പുതിയ ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു.
പണിയാതെ കിടക്കുന്ന സ്ഥലത്ത് നിന്ന് കറുത്ത വെള്ളം ഊറി വന്നു തൊട്ടടുത്ത് താമസിക്കുന്ന വീടുകളിലെ കുടിവെള്ള കിണറുകള്‍ കഴിഞ്ഞ വര്‍ഷം ഉപയോഗ ശൂന്യമായിരുന്നു.
സാമൂഹിക ദ്രോഹികള്‍ തരിശായി കിടക്കുന്ന ഈ പാടശേഖരങ്ങളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു പതിവാക്കിയിരിക്കുകയാണ്.
ഈ മേഖലയില്‍ വര്‍ഷങ്ങളായി തരിശായി കിടക്കുന്ന രണ്ടു പ്രധാന പാടശേഖരങ്ങളില്‍ ഒന്നാണ് നമ്പരപടവ്. മറ്റൊന്ന് വാവേക്കര്‍ പാടശേഖരമാണ്.
വര്‍ഷങ്ങളായി പണിയാതെ കിടക്കുന്ന നമ്പര പടവില്‍ കൃഷി ഇറക്കുന്നതിനു ആവശ്യമായ ഇടപെടലും സഹായവും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ വ്യക്തമാക്കി. പടവ് സെക്രട്ടറി സി.സി രവി അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ വിജയഗോപി , കൃഷി അസിസ്റ്റന്റ് പി.വി ജിനി, ബാബുരാജ്, ഷെല്ലി ഡിക്രൂസ്, എം.വി പ്രേമന്‍ , പി.ഐ ഡേവീസ് , പി.യു ജോയ്, എം.കെ വിജയന്‍, സി.പി കുമാരന്‍, പരമേശ്വരന്‍ നമ്പൂതിരി , സി.വി പ്രസാദ്, കുഞ്ഞുമോള്‍ ജെയിംസ്, ഷാജന്‍, അഭയന്‍ യോഗത്തില്‍ സംസാരിച്ചു.
പടവ് സമിതികളുടെ ഭാരവാഹികളായി പി.ഐ ഡേവീഡ് (പ്രസിഡന്റ്), സി.സി രവി (സെക്രട്ടറി) ഉള്‍പ്പെടെയുള്ള പതിമൂന്നംഗ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  6 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  6 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  6 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  6 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  6 days ago