HOME
DETAILS

നിരീക്ഷണ സമിതിയെ നിയോഗിച്ച് അമിത്ഷാ

  
backup
April 12, 2019 | 6:54 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf

 


കൊച്ചി: വിഭാഗീയത മുറുകിയ പത്തനംതിട്ട ജില്ലയിലെ നേതൃത്വത്തെ ഒതുക്കാന്‍ ഏഴംഗ നിരീക്ഷണ സമിതിയെ നിയമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. അമിത്ഷായുടെ ഓഫിസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സമിതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമിച്ചത്. സംസ്ഥാനത്തെ അഭിമാന മണ്ഡലമായി ബി.ജെ.പി കരുതുന്ന പത്തനംതിട്ടയില്‍ എന്തു വിലകൊടുത്തും ജയിക്കാനുള്ള നീക്കങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന തരത്തില്‍ വിഭാഗീയത മറനീക്കിയ സാഹചര്യത്തിലാണ് അമിത്ഷായുടെ ഇടപെടല്‍.

 


കെ. സുരേന്ദ്രനു ജയിക്കാനുള്ള എല്ലാ സാധ്യതകളും മണ്ഡലത്തില്‍ ഉണ്ടെന്ന വിലയിരുത്തലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. എന്നാല്‍ ഇത് അട്ടിമറിക്കുന്ന തരത്തിലാണ് കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും തമ്മിലുള്ള പോര് തുടരുന്നത്. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃഷ്ണദാസ് പക്ഷം നിസഹകരണം കാണിച്ചെന്നും പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ഈ സാഹചര്യത്തിലാണ് നിരീക്ഷണ സമിതിയെ നിയമിക്കാന്‍ അമിത്ഷാ നിര്‍ദേശം നല്‍കിയത്.


മാധ്യമപ്രവര്‍ത്തകര്‍ കൂടി അടങ്ങിയ ഏഴംഗ സമിതിയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അണുവിട വിടാതെ നിരീക്ഷിക്കുന്നത്. ഇവര്‍ ദൈനംദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അമിത്ഷായുടെ ഓഫിസിനു റിപ്പോര്‍ട്ട് നല്‍കും. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് അമിത്ഷായുടെ നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ള പ്രധാന നേതാക്കളെല്ലാം സമിതിയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നത്. അതിനാല്‍ത്തന്നെ വിഭാഗീയതയുടെ രൂക്ഷത നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് അണികള്‍ ആശ്വസിക്കുന്നു.


പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് ഭൂരിപക്ഷം. മുരളീധര പക്ഷക്കാരനായ കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി വരുന്നെന്ന് അറിഞ്ഞതു മുതല്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണത്രെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നത്. അതിന്റെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായേക്കാമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആര്‍.എസ്.എസ് ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പ് ചുമതലയുള്ള എം.എസ് കുമാറിനെ മാറ്റി നിര്‍ത്തി ബി.ജെ.പി സഹ സംഘടനാ സെക്രട്ടറി സുഭാഷിന് ചുമതല കൊടുക്കുകയും ചെയ്തു. ഇതും പ്രതീക്ഷിച്ചപോലെ ഫലപ്രദമാകാതെ വന്നതിനെ തുടര്‍ന്നാണ് അമിത്ഷാ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.


കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിനു വിരുദ്ധമായ ഫലമാണ് ഉണ്ടാകുന്നതെങ്കില്‍ അതിന് ഏക കാരണം വിഭാഗീയതയാകുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നുറപ്പാണ്. അതേസമയം, നിരീക്ഷണ സമിതിക്കു പിന്നില്‍ വി. മുരളീധരന്‍ എം.പിയാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  4 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  4 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  4 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  4 days ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  4 days ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  4 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  4 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  4 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  4 days ago