HOME
DETAILS

നിരീക്ഷണ സമിതിയെ നിയോഗിച്ച് അമിത്ഷാ

  
backup
April 12, 2019 | 6:54 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf

 


കൊച്ചി: വിഭാഗീയത മുറുകിയ പത്തനംതിട്ട ജില്ലയിലെ നേതൃത്വത്തെ ഒതുക്കാന്‍ ഏഴംഗ നിരീക്ഷണ സമിതിയെ നിയമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. അമിത്ഷായുടെ ഓഫിസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സമിതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമിച്ചത്. സംസ്ഥാനത്തെ അഭിമാന മണ്ഡലമായി ബി.ജെ.പി കരുതുന്ന പത്തനംതിട്ടയില്‍ എന്തു വിലകൊടുത്തും ജയിക്കാനുള്ള നീക്കങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന തരത്തില്‍ വിഭാഗീയത മറനീക്കിയ സാഹചര്യത്തിലാണ് അമിത്ഷായുടെ ഇടപെടല്‍.

 


കെ. സുരേന്ദ്രനു ജയിക്കാനുള്ള എല്ലാ സാധ്യതകളും മണ്ഡലത്തില്‍ ഉണ്ടെന്ന വിലയിരുത്തലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. എന്നാല്‍ ഇത് അട്ടിമറിക്കുന്ന തരത്തിലാണ് കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും തമ്മിലുള്ള പോര് തുടരുന്നത്. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃഷ്ണദാസ് പക്ഷം നിസഹകരണം കാണിച്ചെന്നും പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ഈ സാഹചര്യത്തിലാണ് നിരീക്ഷണ സമിതിയെ നിയമിക്കാന്‍ അമിത്ഷാ നിര്‍ദേശം നല്‍കിയത്.


മാധ്യമപ്രവര്‍ത്തകര്‍ കൂടി അടങ്ങിയ ഏഴംഗ സമിതിയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അണുവിട വിടാതെ നിരീക്ഷിക്കുന്നത്. ഇവര്‍ ദൈനംദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അമിത്ഷായുടെ ഓഫിസിനു റിപ്പോര്‍ട്ട് നല്‍കും. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് അമിത്ഷായുടെ നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ള പ്രധാന നേതാക്കളെല്ലാം സമിതിയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നത്. അതിനാല്‍ത്തന്നെ വിഭാഗീയതയുടെ രൂക്ഷത നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് അണികള്‍ ആശ്വസിക്കുന്നു.


പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് ഭൂരിപക്ഷം. മുരളീധര പക്ഷക്കാരനായ കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി വരുന്നെന്ന് അറിഞ്ഞതു മുതല്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണത്രെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നത്. അതിന്റെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായേക്കാമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആര്‍.എസ്.എസ് ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പ് ചുമതലയുള്ള എം.എസ് കുമാറിനെ മാറ്റി നിര്‍ത്തി ബി.ജെ.പി സഹ സംഘടനാ സെക്രട്ടറി സുഭാഷിന് ചുമതല കൊടുക്കുകയും ചെയ്തു. ഇതും പ്രതീക്ഷിച്ചപോലെ ഫലപ്രദമാകാതെ വന്നതിനെ തുടര്‍ന്നാണ് അമിത്ഷാ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.


കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിനു വിരുദ്ധമായ ഫലമാണ് ഉണ്ടാകുന്നതെങ്കില്‍ അതിന് ഏക കാരണം വിഭാഗീയതയാകുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നുറപ്പാണ്. അതേസമയം, നിരീക്ഷണ സമിതിക്കു പിന്നില്‍ വി. മുരളീധരന്‍ എം.പിയാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  3 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  3 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  3 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  3 days ago

No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  3 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  3 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  3 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  3 days ago