HOME
DETAILS

നിരീക്ഷണ സമിതിയെ നിയോഗിച്ച് അമിത്ഷാ

  
backup
April 12, 2019 | 6:54 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf

 


കൊച്ചി: വിഭാഗീയത മുറുകിയ പത്തനംതിട്ട ജില്ലയിലെ നേതൃത്വത്തെ ഒതുക്കാന്‍ ഏഴംഗ നിരീക്ഷണ സമിതിയെ നിയമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. അമിത്ഷായുടെ ഓഫിസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സമിതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമിച്ചത്. സംസ്ഥാനത്തെ അഭിമാന മണ്ഡലമായി ബി.ജെ.പി കരുതുന്ന പത്തനംതിട്ടയില്‍ എന്തു വിലകൊടുത്തും ജയിക്കാനുള്ള നീക്കങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന തരത്തില്‍ വിഭാഗീയത മറനീക്കിയ സാഹചര്യത്തിലാണ് അമിത്ഷായുടെ ഇടപെടല്‍.

 


കെ. സുരേന്ദ്രനു ജയിക്കാനുള്ള എല്ലാ സാധ്യതകളും മണ്ഡലത്തില്‍ ഉണ്ടെന്ന വിലയിരുത്തലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. എന്നാല്‍ ഇത് അട്ടിമറിക്കുന്ന തരത്തിലാണ് കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും തമ്മിലുള്ള പോര് തുടരുന്നത്. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൃഷ്ണദാസ് പക്ഷം നിസഹകരണം കാണിച്ചെന്നും പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്. ഈ സാഹചര്യത്തിലാണ് നിരീക്ഷണ സമിതിയെ നിയമിക്കാന്‍ അമിത്ഷാ നിര്‍ദേശം നല്‍കിയത്.


മാധ്യമപ്രവര്‍ത്തകര്‍ കൂടി അടങ്ങിയ ഏഴംഗ സമിതിയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ അണുവിട വിടാതെ നിരീക്ഷിക്കുന്നത്. ഇവര്‍ ദൈനംദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അമിത്ഷായുടെ ഓഫിസിനു റിപ്പോര്‍ട്ട് നല്‍കും. പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് അമിത്ഷായുടെ നിര്‍ദേശം. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള അടക്കമുള്ള പ്രധാന നേതാക്കളെല്ലാം സമിതിയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നത്. അതിനാല്‍ത്തന്നെ വിഭാഗീയതയുടെ രൂക്ഷത നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് അണികള്‍ ആശ്വസിക്കുന്നു.


പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷത്തിനാണ് ഭൂരിപക്ഷം. മുരളീധര പക്ഷക്കാരനായ കെ. സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി വരുന്നെന്ന് അറിഞ്ഞതു മുതല്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണത്രെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നത്. അതിന്റെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടായേക്കാമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആര്‍.എസ്.എസ് ഏറ്റെടുക്കുകയും തെരഞ്ഞെടുപ്പ് ചുമതലയുള്ള എം.എസ് കുമാറിനെ മാറ്റി നിര്‍ത്തി ബി.ജെ.പി സഹ സംഘടനാ സെക്രട്ടറി സുഭാഷിന് ചുമതല കൊടുക്കുകയും ചെയ്തു. ഇതും പ്രതീക്ഷിച്ചപോലെ ഫലപ്രദമാകാതെ വന്നതിനെ തുടര്‍ന്നാണ് അമിത്ഷാ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.


കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിനു വിരുദ്ധമായ ഫലമാണ് ഉണ്ടാകുന്നതെങ്കില്‍ അതിന് ഏക കാരണം വിഭാഗീയതയാകുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നുറപ്പാണ്. അതേസമയം, നിരീക്ഷണ സമിതിക്കു പിന്നില്‍ വി. മുരളീധരന്‍ എം.പിയാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  7 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  7 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  7 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  7 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  7 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  7 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  7 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  7 days ago