HOME
DETAILS

ബി.എഡ് പരീക്ഷാ മൂല്യനിര്‍ണയം വൈകുന്നു; പ്രതിസന്ധിക്ക് ഇടയാക്കിയത് സര്‍വകലാശാലയും  പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള പിടിവാശി

  
backup
August 13, 2020 | 5:15 AM

b-ed-exam-revaluation-lateast-news-latest
മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ് പരീക്ഷാ മൂല്യനിര്‍ണയം വൈകുന്നു. സര്‍വകലാശാല അധികൃതരും കോളജ് പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ദുരിതത്തിലാകുന്നത് രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ്. പരീക്ഷ കഴിഞ്ഞ് മാസങ്ങളായെങ്കിലും മൂല്യനിര്‍ണയ ക്യാംപുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളായിട്ടില്ലെന്ന് കോളജ് അധ്യാപകര്‍ പറഞ്ഞു.
 
സര്‍വകലാശാലയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ തയാറാകാത്തതും വീട്ടുവീഴ്ചക്ക് സര്‍വകലാശാല ഒരുക്കമല്ലാത്തതുമാണ് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്നത്. ജൂണില്‍ പരീക്ഷ കഴിഞ്ഞെങ്കിലും ഉത്തരക്കടലാസുകള്‍ ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയായിട്ടില്ല. ചില കോളജുകളില്‍ തന്നെ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
ഉത്തരക്കടലാസുകള്‍ ഏറ്റെടുക്കുന്നതില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതി സ്വീകരിച്ചതോടെയാണ് സര്‍വകലാശാലയും പ്രിന്‍സിപ്പല്‍മാരും തമ്മില്‍ ഇടഞ്ഞത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സര്‍വകലാശാല അധികൃതര്‍ നേരിട്ടെത്തി അവരുടെ വാഹനങ്ങളില്‍ ഉത്തരക്കടലാസുകള്‍ സ്വീകരിക്കുന്ന രീതിയായിരുന്നു. കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ വിവിധ കോളജുകളിലെത്തി ഈ ജോലി ചെയ്യുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജീവനക്കാര്‍ സര്‍വകലാശാലയെ അറിയിച്ചു. 
 
ഇതേതുടര്‍ന്ന് കോളജുകളുടെ നേതൃത്വത്തില്‍ തപാല്‍മാര്‍ഗം ഉത്തരക്കടലാസുകള്‍ എത്തിക്കണമെന്ന് സര്‍വകലാശാല നിര്‍ദേശം നല്‍കി. ഇതിനെ തുടക്കം മുതല്‍ തന്നെ പ്രിന്‍സിപ്പല്‍മാരുടെ അസോസിയേഷന്‍ എതിര്‍ത്തെന്ന് ഒരു സിന്‍ഡിക്കേറ്റ് അംഗം പറഞ്ഞു. ഇതോടെ വിദ്യാര്‍ഥികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ കോളജുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയായി. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ അയച്ചുകൊടുത്ത സ്ഥാപനങ്ങളുമുണ്ട്. നേരിട്ട് എത്തിച്ച ഉത്തരക്കടലാസുകള്‍ സ്വീകരിക്കാതെ തപാല്‍ മാര്‍ഗം അയക്കണമെന്ന് സര്‍വകലാശാല വാശിപിടിക്കുകയും ചെയ്തു.
       
തപാല്‍മാര്‍ഗം അയക്കുന്നതിലൂടെ സര്‍വകലാശാല ജീവനക്കാര്‍ ചെയ്യേണ്ട ജോലികളെല്ലാം സ്വന്തമായി ചെയ്യേണ്ടി വരികയാണെന്നാണ് കോളജ് അധ്യാപകരുടെ വാദം. പരീക്ഷാ ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ ഇല്ലാതാക്കും. കെ.ടെറ്റ്, സെറ്റ്  യോഗ്യത പരീക്ഷ എഴുതിയവര്‍ക്ക് ബി.എഡ് ഫലം ലഭ്യമാകാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവാന്‍ കഴിയാത്ത സ്ഥിതിയാണ്. കെ.ടെറ്റ് യോഗ്യതാ പരീക്ഷ വീണ്ടും എഴുതേണ്ടി വരുമെന്ന ആശങ്കയിലാണ് പലരും. ഇനിയും ഫലം വൈകിയാല്‍ എച്ച്.എസ്.എ പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാകും. സര്‍വകാലാശാലയും പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള പിടിവാശി അവസാനിപ്പിച്ച് മൂല്യനിര്‍ണയം വേഗത്തിലാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് നടപ്പാക്കാന്‍ സി.ബി.എസ്.ഇ

National
  •  27 minutes ago
No Image

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; 38 പേര്‍ക്ക് പരുക്ക്; ഗതാഗത തടസ്സം

Kerala
  •  an hour ago
No Image

അഞ്ച് താരങ്ങൾ പുറത്ത്, സഞ്ജു കാറ്റഗറി സിയിൽ; വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  an hour ago
No Image

മുകുന്ദ് നരവനെയുടെ ആത്മകഥ ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് കമ്പനി; നിലവില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പകര്‍പ്പവകാശ ലംഘനം, നിയമ നടപടി സ്വീകരിക്കും 

National
  •  an hour ago
No Image

ലൈംഗികാതിക്രമക്കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം, നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

Kerala
  •  2 hours ago
No Image

മസ്‌കത്ത് - ചെന്നൈ റൂട്ടിൽ സീസണൽ സർവീസുമായി ഇൻഡിഗോ; മേയ് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും, മലയാളികൾക്കും അനുഗ്രഹം

oman
  •  2 hours ago
No Image

'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം

Cricket
  •  2 hours ago
No Image

സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും; സാഫി ഇലക്ട്രോണിക് ഗെയിംസ് ഗ്രൂപ്പുമായി കരാറുകളിൽ ഒപ്പ് വെച്ചു

Saudi-arabia
  •  2 hours ago
No Image

'ഡിഗ്രി മുതല്‍ റാങ്ക് ഹോള്‍ഡര്‍, പി.എസ്.സിക്കും ഒന്നാം റാങ്ക്, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല;  എന്തിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിച്ചതെന്ന് തോന്നിപ്പോവുന്നു' മലപ്പുറത്തുകാരി റഷീദ പറയുന്നു

Kerala
  •  2 hours ago
No Image

ഉദയഭാനുവിനെതിരേ നിയമനടപടിക്ക് ആന്റോ ആന്റണി, വക്കീല്‍നോട്ടിസയച്ചു

Kerala
  •  3 hours ago