HOME
DETAILS

ബി.എഡ് പരീക്ഷാ മൂല്യനിര്‍ണയം വൈകുന്നു; പ്രതിസന്ധിക്ക് ഇടയാക്കിയത് സര്‍വകലാശാലയും  പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള പിടിവാശി

  
backup
August 13, 2020 | 5:15 AM

b-ed-exam-revaluation-lateast-news-latest
മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ് പരീക്ഷാ മൂല്യനിര്‍ണയം വൈകുന്നു. സര്‍വകലാശാല അധികൃതരും കോളജ് പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ ദുരിതത്തിലാകുന്നത് രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ്. പരീക്ഷ കഴിഞ്ഞ് മാസങ്ങളായെങ്കിലും മൂല്യനിര്‍ണയ ക്യാംപുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളായിട്ടില്ലെന്ന് കോളജ് അധ്യാപകര്‍ പറഞ്ഞു.
 
സര്‍വകലാശാലയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ തയാറാകാത്തതും വീട്ടുവീഴ്ചക്ക് സര്‍വകലാശാല ഒരുക്കമല്ലാത്തതുമാണ് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്നത്. ജൂണില്‍ പരീക്ഷ കഴിഞ്ഞെങ്കിലും ഉത്തരക്കടലാസുകള്‍ ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയായിട്ടില്ല. ചില കോളജുകളില്‍ തന്നെ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരിക്കുകയാണ്.
 
ഉത്തരക്കടലാസുകള്‍ ഏറ്റെടുക്കുന്നതില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതി സ്വീകരിച്ചതോടെയാണ് സര്‍വകലാശാലയും പ്രിന്‍സിപ്പല്‍മാരും തമ്മില്‍ ഇടഞ്ഞത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ സര്‍വകലാശാല അധികൃതര്‍ നേരിട്ടെത്തി അവരുടെ വാഹനങ്ങളില്‍ ഉത്തരക്കടലാസുകള്‍ സ്വീകരിക്കുന്ന രീതിയായിരുന്നു. കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ വിവിധ കോളജുകളിലെത്തി ഈ ജോലി ചെയ്യുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജീവനക്കാര്‍ സര്‍വകലാശാലയെ അറിയിച്ചു. 
 
ഇതേതുടര്‍ന്ന് കോളജുകളുടെ നേതൃത്വത്തില്‍ തപാല്‍മാര്‍ഗം ഉത്തരക്കടലാസുകള്‍ എത്തിക്കണമെന്ന് സര്‍വകലാശാല നിര്‍ദേശം നല്‍കി. ഇതിനെ തുടക്കം മുതല്‍ തന്നെ പ്രിന്‍സിപ്പല്‍മാരുടെ അസോസിയേഷന്‍ എതിര്‍ത്തെന്ന് ഒരു സിന്‍ഡിക്കേറ്റ് അംഗം പറഞ്ഞു. ഇതോടെ വിദ്യാര്‍ഥികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ കോളജുകളില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയായി. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തരക്കടലാസുകള്‍ അയച്ചുകൊടുത്ത സ്ഥാപനങ്ങളുമുണ്ട്. നേരിട്ട് എത്തിച്ച ഉത്തരക്കടലാസുകള്‍ സ്വീകരിക്കാതെ തപാല്‍ മാര്‍ഗം അയക്കണമെന്ന് സര്‍വകലാശാല വാശിപിടിക്കുകയും ചെയ്തു.
       
തപാല്‍മാര്‍ഗം അയക്കുന്നതിലൂടെ സര്‍വകലാശാല ജീവനക്കാര്‍ ചെയ്യേണ്ട ജോലികളെല്ലാം സ്വന്തമായി ചെയ്യേണ്ടി വരികയാണെന്നാണ് കോളജ് അധ്യാപകരുടെ വാദം. പരീക്ഷാ ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ ഇല്ലാതാക്കും. കെ.ടെറ്റ്, സെറ്റ്  യോഗ്യത പരീക്ഷ എഴുതിയവര്‍ക്ക് ബി.എഡ് ഫലം ലഭ്യമാകാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവാന്‍ കഴിയാത്ത സ്ഥിതിയാണ്. കെ.ടെറ്റ് യോഗ്യതാ പരീക്ഷ വീണ്ടും എഴുതേണ്ടി വരുമെന്ന ആശങ്കയിലാണ് പലരും. ഇനിയും ഫലം വൈകിയാല്‍ എച്ച്.എസ്.എ പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാകും. സര്‍വകാലാശാലയും പ്രിന്‍സിപ്പല്‍മാരും തമ്മിലുള്ള പിടിവാശി അവസാനിപ്പിച്ച് മൂല്യനിര്‍ണയം വേഗത്തിലാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  3 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  3 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  4 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  4 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  4 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  4 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  4 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  4 days ago