
പ്രണയഭ്രാന്തിന്റെ പാരിതോഷികങ്ങള്‍
സൂഫിലോകബോധത്തില്‍ ഏറെ പ്രധാനമാണ് ഉപാധികളില്ലാത്ത പ്രണയവും സമര്‍പ്പണവും. റൂമി ഉള്‍പ്പെടെയുള്ള സൂഫികവികള്‍ പ്രതീകാത്മകമായി പുകഴ്ത്തിയിട്ടുള്ള സമര്‍പ്പിതപ്രണയത്തിന്റെ മകുടോദാഹരണമായിരുന്നു ഖൈസ്. ലൈലയോടുള്ള പ്രണയത്താല്‍ നാട്ടുകാര്‍ അദ്ദേഹത്തെ മജ്നൂന്‍ (ഭ്രാന്തന്) എന്നു വിളിക്കുകയും ക്രമേണ ആ പേര് സ്വന്തം പേരുതന്നെ ആയിത്തീരുകയും ചെയ്യാന്‍ മാത്രം സുബോധമില്ലായ്മയിലും നിസ്വാര്‍ത്ഥസമര്‍പ്പണത്തിലും മുഴുകിയിരുന്നു ഖൈസ്. സ്നേഹത്തിനുവേണ്ടിയുള്ള രക്തസാക്ഷ്യങ്ങള്‍ക്ക് സൂഫിപാരമ്പര്യത്തിലൊരു പഞ്ഞവുമില്ല. മനുഷ്യനെ സ്നേഹിക്കാത്തവര്‍ക്ക് ഗുരുവിനെയോ, ഗുരുവിനെ സ്നേഹിക്കാത്തവര്‍ക്ക് പ്രവാചകനെയോ, പ്രവാചകനെ സ്നേഹിക്കാത്തവര്‍ക്ക് പടച്ചവനെയോ സ്നേഹിക്കാനാവില്ലെന്ന് സൂഫികള്‍ അറിയുകയും അനുഭവിക്കുകയും ചെയ്തു. ഇവിടെ മൊഴിമാറ്റിയിരിക്കുന്ന കലാം അത്തരമൊരു പ്രണയത്തെക്കുറിച്ച് രൂപകങ്ങളിലൂടെ പാടുന്നു. ഭ്രാന്തരെ കല്ലെറിയുക എന്നത് പണ്ടുകാലത്തുള്ള ഏറ്റവും മനുഷ്യത്വരഹിതമായ പുറന്തള്ളല്‍ രീതികളിലൊന്നായിരുന്നു. അങ്ങനെ കല്ലെറിയപ്പെടാന്‍ മാത്രം ഉന്മാദത്തില് നില്ക്കുന്ന ഒരാളുടെ രോദനമാണ് ഈ കവിത.
അജ്മീറില്‍ ജനിച്ച് വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ ഹകീം നാസിറിന്റെ ഏറ്റവും പ്രസിദ്ധമായ രചന കൂടിയാണ് 'ജബ് സെ തൂനെ മുജെ ദീവാന ബനാ രേഖാ ഹേ'. പ്രണയത്തിന്റെ ഉന്മാദലഹരിയിലകപ്പെട്ടവരെ വിളിക്കുന്ന വാക്കാണ് ദീവാന എന്ന ഹിന്ദുസ്താനിപദം. സാമാന്യം ദീര്‍ഘിച്ച ഈ കവിത ആബിദ പര്വീന് പലഭാഷ്യങ്ങളില്‍ ആലപിച്ചിട്ടുണ്ട്. പേരുകേട്ട വൈദ്യന് കൂടിയായിരുന്ന ഹകീം നാസിര്‍ മുഹമ്മദ് 2007 ല്‍ കറാച്ചിയില്‍ നിര്യാതനായി. വിഗ്രഹാരാധനയെ പരാമര്‍ശിക്കുന്ന വരികള്‍ കബീറിന്റെതാണ്. പ്രതീകാത്മകമായ മുന്‍ജന്മങ്ങളിലെന്നോ കല്ലിനെ എന്റെ പൂര്‍വികരും ആരാധിച്ചിരുന്നല്ലോ എന്നോര്‍ത്തെങ്കിലും എന്റെ മേല്‍ വീഴാതിരിക്കൂ എന്ന് കല്ലിനോടുള്ള നിസ്സഹായമായ അപേക്ഷയാണ് കല്ലെറിയപ്പെടുമ്പോള്‍ പ്രണേതാവ് പ്രതീകാത്മകമായി നടത്തുന്നത്.
ജബ് സെ തൂനെ മുജെ ദീവാന
ബനാ രേഖാ ഹേ ഹകീം നാസിര്‍
പുഴവക്കത്തുനിന്ന് പുകപൊന്തുന്നു,
അവിടെന്തോ നടന്നിട്ടുണ്ടെന്നുറപ്പാണ്..
പ്രണയം കൊണ്ടെന്നെ
പിരാന്തനാക്കിയവാനൊന്നുമല്ലാതിരിക്കട്ടെ
അവിടെ കത്തിച്ചാമ്പലാവുന്നത്..
പനപോലുയരമുള്ളൊരു മരത്തിനു
തുളസിയെ പ്രേമിക്കാനാവില്ലല്ലോ
വെയിലുകത്തിയാല്‍ പിന്നെ തണലില്ല,
വിശപ്പേറിയാല്‍ അന്നവും.
ആളുകള്‍ കയ്യില്‍കല്ലുമേന്തി നില്‍ക്കുകയാണ്,
നീയെന്നെ പ്രണയം
കൊണ്ടുന്മത്തനാക്കിയ നാള് മുതല്‍..
നീയന്യരുടെ കാര്യമാണല്ലോ പറയുന്നത്
ഞാനെന്നെത്തന്നെ പരീക്ഷിച്ചറിഞ്ഞിട്ടില്ല.
ലോകത്തിനു മുള്ളുകൊള്ളാതെ നടക്കാനറിയാം
ഞാനാവട്ടെ പൂവുകൊണ്ടുതന്നെ
മുറിവേറ്റിരിക്കയാണ്.
നെറ്റിത്തടം കൊണ്ടുപാദം ചുംബിച്ചാലെന്താണ്
നമുക്ക് സ്വന്തമായുള്ളതിനെ ഇഷ്ടമുള്ളിടത്ത്
വെച്ചു എന്നല്ലേയുള്ളൂ.
ഹൃദയത്തിന്റെ അലച്ചിലോര്‍ത്തപ്പോള്‍
നീ പറഞ്ഞു നില്ക്ക് എല്ലാം ഓര്‍ത്തെടുക്കട്ടെ;
എന്റെയൊരു കുഞ്ഞുനോവിനെ പടച്ചവനേ,
ഞാനെവിടെയാണ് കൊണ്ടുവെച്ചതാവോ...
പ്രണയിനീ, എന്റെ കണ്ണുകളിലേക്കു വരൂ
ഞാന്‍ നിന്നെയെന്റെ കണ്പോളകളില്
ഒളിപ്പിക്കട്ടെ.
എനിക്ക് പിന്നെ വേറെയാരെയും കാണണ്ട
വേറാര്‍ക്കും നിന്നെ കാണാനും കൊടുക്കില്ല.
അവരുമൊരിക്കല്‍ കഠിനസ്നേഹത്താല്‍
യാതനപ്പെട്ടുകാണുമെന്നുറപ്പാണ്
പ്രണയമൊരു വലിയ ശിക്ഷയായി
പറയുന്നവര്‍ പോലും.
ലോകരങ്ങുമിങ്ങും ഓടിനടന്ന് കല്ലിനെ പൂജിച്ചു
വീട്ടിലെ അരകല്ലിനെയാരും പൂജിച്ചില്ല,
എന്നുമത് അരച്ചുതന്നിട്ടും.
കല്ലുകളിന്നെന്റെ തലയില്‍ മഴയായ്
പെയ്യുന്നതെന്താണ്
ഞാനുമൊരിക്കല്‍ നിന്നെയെന്റെ
ഈശനായി ഗണിച്ചിട്ടില്ലയോ?
ഇന്നെന്നെ കാണുന്നത് തന്നെ
ലോകര്‍ക്കൊരു തമാശയാണ്
നീയെന്നെ പ്രണയം കൊണ്ടെന്താണ്
ചെയ്തുവെച്ചിരിക്കുന്നത് !
ജീവിതം പകര്‍ന്നുതരുന്ന കയ്പ്പിനെ
പുഞ്ചിരിയോടെ പാനംചെയ്യൂ നാസിര്‍
ദുഃഖമുള്ളിലൊതുക്കുന്നതില്‍ പോലും
വിധി ഒരാനന്ദം വെച്ചിട്ടുണ്ട്..
ആളുകള്‍ കയ്യില്‍കല്ലുമേന്തി നില്‍ക്കുകയാണ്,
നീയെന്നെ പ്രണയം കൊണ്ടുന്മത്തനാക്കിയ
നാള് മുതല്‍..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അൽ ഐനിലെ അൽ സദ്ദ് പ്രദേശത്തുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 2 months ago
മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
National
• 2 months ago
ഇന്ത്യയെ വീഴ്ത്താൻ ചെന്നൈ താരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റ് തീപാറും!
Cricket
• 2 months ago
ജാഗ്രത: ഉയർന്ന നിരക്കിൽ വേഗത്തിലുള്ള യുഎഇ വിസ സേവനങ്ങൾ; ഇത്തരം പരസ്യങ്ങൾ വ്യാജമാണെന്ന് അതോറിറ്റി
uae
• 2 months ago
അവന്റെ പ്രകടനങ്ങളെക്കുറിച്ച് എല്ലാ തലമുറയിലെ ആളുകളും സംസാരിക്കും: ഗംഭീർ
Cricket
• 2 months ago
ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 സ്ഥലങ്ങൾ തിരിച്ചറിഞ്ഞു, സ്ഥലങ്ങളിൽ ആന്റി-നക്സൽ ഫോഴ്സിനെ (എഎൻഎഫ്) വിന്യസിച്ചു
National
• 2 months ago
വിവാഹതട്ടിപ്പ്: നാലാം ദിവസം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ നവവധു പിടിയിൽ
Kerala
• 2 months ago
വയനാട്ടിൽ തോണി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
Kerala
• 2 months ago
തൃശ്ശൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം
Kerala
• 2 months ago
കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിയുടെ 'ക്രിസ്മസ്-ഈസ്റ്റർ' സ്നേഹം വ്യാജം; രൂക്ഷവിമർശനവുമായി കോൺഗ്രസ്
National
• 2 months ago
ട്രാക്ടർ വിവാദം: എഡിജിപി എം.ആർ. അജിത്കുമാറിന് പൊലിസിൽ നിന്ന് എക്സൈസ് കമ്മിഷണറായി നിയമനം
Kerala
• 2 months ago
സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്പിവി വാക്സിനേഷൻ; ഗർഭാശയഗള കാൻസർ പ്രതിരോധത്തിന് നിർണായക ചുവടുവയ്പ്പ്
Kerala
• 2 months ago
ഉപയോഗിച്ച പാചക എണ്ണ ഇനി ബയോഡീസലാക്കി മാറ്റും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബൈ
uae
• 2 months ago
ഷാർജയിൽ മലയാളി യുവതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം
Kerala
• 2 months ago
ഫുട്ബോളിൽ ഈ നേട്ടം റൊണാൾഡോക്ക് മാത്രം; ചരിത്രത്തിൽ ഒന്നാമനായി പോർച്ചുഗീസ് ഇതിഹാസം
Football
• 2 months ago
ഓപ്പറേഷൻ മഹാദേവ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനെ വധിച്ച് സൈന്യം
National
• 2 months ago
കുവൈത്തിലെ വിവിധ ഹൈവേകളിൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ പരിശോധന; 118 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി, മൂന്ന് പേരെ അറസ്റ്റ് ചെയ്തു
Kuwait
• 2 months ago
സമനിലയിലും തകർത്തത് 124 വർഷത്തെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ഇന്ത്യ
Cricket
• 2 months ago
വാർഷിക വരുമാനം 'പൂജ്യവും മൂന്ന് രൂപയും': പ്രതിഷേധത്തിനൊടുവിൽ 40,000 രൂപയുമായി പുതിയ സർട്ടിഫിക്കറ്റ്
National
• 2 months ago
ലേബർ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് നീട്ടി ഒമാൻ; പുതുക്കിയ തീയതി അറിയാം
oman
• 2 months ago
ഫുട്ബോളിൽ ആ താരത്തെ പോലെ മറ്റാർക്കും കളിക്കാൻ സാധിക്കില്ല: ഫ്ലോറിയൻ വിർട്സ്
Football
• 2 months ago