HOME
DETAILS

പ്രണയഭ്രാന്തിന്റെ പാരിതോഷികങ്ങള്‍

  
backup
April 21, 2019 | 12:27 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%af%e0%b4%ad%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a4

സൂഫിലോകബോധത്തില്‍ ഏറെ പ്രധാനമാണ് ഉപാധികളില്ലാത്ത പ്രണയവും സമര്‍പ്പണവും. റൂമി ഉള്‍പ്പെടെയുള്ള സൂഫികവികള്‍ പ്രതീകാത്മകമായി പുകഴ്ത്തിയിട്ടുള്ള സമര്‍പ്പിതപ്രണയത്തിന്റെ മകുടോദാഹരണമായിരുന്നു ഖൈസ്. ലൈലയോടുള്ള പ്രണയത്താല്‍ നാട്ടുകാര്‍ അദ്ദേഹത്തെ മജ്‌നൂന്‍ (ഭ്രാന്തന്‍) എന്നു വിളിക്കുകയും ക്രമേണ ആ പേര് സ്വന്തം പേരുതന്നെ ആയിത്തീരുകയും ചെയ്യാന്‍ മാത്രം സുബോധമില്ലായ്മയിലും നിസ്വാര്‍ത്ഥസമര്‍പ്പണത്തിലും മുഴുകിയിരുന്നു ഖൈസ്. സ്‌നേഹത്തിനുവേണ്ടിയുള്ള രക്തസാക്ഷ്യങ്ങള്‍ക്ക് സൂഫിപാരമ്പര്യത്തിലൊരു പഞ്ഞവുമില്ല. മനുഷ്യനെ സ്‌നേഹിക്കാത്തവര്‍ക്ക് ഗുരുവിനെയോ, ഗുരുവിനെ സ്‌നേഹിക്കാത്തവര്‍ക്ക് പ്രവാചകനെയോ, പ്രവാചകനെ സ്‌നേഹിക്കാത്തവര്‍ക്ക് പടച്ചവനെയോ സ്‌നേഹിക്കാനാവില്ലെന്ന് സൂഫികള്‍ അറിയുകയും അനുഭവിക്കുകയും ചെയ്തു. ഇവിടെ മൊഴിമാറ്റിയിരിക്കുന്ന കലാം അത്തരമൊരു പ്രണയത്തെക്കുറിച്ച് രൂപകങ്ങളിലൂടെ പാടുന്നു. ഭ്രാന്തരെ കല്ലെറിയുക എന്നത് പണ്ടുകാലത്തുള്ള ഏറ്റവും മനുഷ്യത്വരഹിതമായ പുറന്തള്ളല്‍ രീതികളിലൊന്നായിരുന്നു. അങ്ങനെ കല്ലെറിയപ്പെടാന്‍ മാത്രം ഉന്മാദത്തില്‍ നില്‍ക്കുന്ന ഒരാളുടെ രോദനമാണ് ഈ കവിത.

അജ്മീറില്‍ ജനിച്ച് വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ ഹകീം നാസിറിന്റെ ഏറ്റവും പ്രസിദ്ധമായ രചന കൂടിയാണ് 'ജബ് സെ തൂനെ മുജെ ദീവാന ബനാ രേഖാ ഹേ'. പ്രണയത്തിന്റെ ഉന്മാദലഹരിയിലകപ്പെട്ടവരെ വിളിക്കുന്ന വാക്കാണ് ദീവാന എന്ന ഹിന്ദുസ്താനിപദം. സാമാന്യം ദീര്‍ഘിച്ച ഈ കവിത ആബിദ പര്‍വീന്‍ പലഭാഷ്യങ്ങളില്‍ ആലപിച്ചിട്ടുണ്ട്. പേരുകേട്ട വൈദ്യന്‍ കൂടിയായിരുന്ന ഹകീം നാസിര്‍ മുഹമ്മദ് 2007 ല്‍ കറാച്ചിയില്‍ നിര്യാതനായി. വിഗ്രഹാരാധനയെ പരാമര്‍ശിക്കുന്ന വരികള്‍ കബീറിന്റെതാണ്. പ്രതീകാത്മകമായ മുന്‍ജന്മങ്ങളിലെന്നോ കല്ലിനെ എന്റെ പൂര്‍വികരും ആരാധിച്ചിരുന്നല്ലോ എന്നോര്‍ത്തെങ്കിലും എന്റെ മേല്‍ വീഴാതിരിക്കൂ എന്ന് കല്ലിനോടുള്ള നിസ്സഹായമായ അപേക്ഷയാണ് കല്ലെറിയപ്പെടുമ്പോള്‍ പ്രണേതാവ് പ്രതീകാത്മകമായി നടത്തുന്നത്.

ജബ് സെ തൂനെ മുജെ ദീവാന
ബനാ രേഖാ ഹേ ഹകീം നാസിര്‍

പുഴവക്കത്തുനിന്ന് പുകപൊന്തുന്നു,
അവിടെന്തോ നടന്നിട്ടുണ്ടെന്നുറപ്പാണ്..
പ്രണയം കൊണ്ടെന്നെ
പിരാന്തനാക്കിയവാനൊന്നുമല്ലാതിരിക്കട്ടെ
അവിടെ കത്തിച്ചാമ്പലാവുന്നത്..

പനപോലുയരമുള്ളൊരു മരത്തിനു
തുളസിയെ പ്രേമിക്കാനാവില്ലല്ലോ
വെയിലുകത്തിയാല്‍ പിന്നെ തണലില്ല,
വിശപ്പേറിയാല്‍ അന്നവും.

ആളുകള്‍ കയ്യില്‍കല്ലുമേന്തി നില്‍ക്കുകയാണ്,
നീയെന്നെ പ്രണയം
കൊണ്ടുന്മത്തനാക്കിയ നാള്‍ മുതല്‍..

നീയന്യരുടെ കാര്യമാണല്ലോ പറയുന്നത്
ഞാനെന്നെത്തന്നെ പരീക്ഷിച്ചറിഞ്ഞിട്ടില്ല.
ലോകത്തിനു മുള്ളുകൊള്ളാതെ നടക്കാനറിയാം
ഞാനാവട്ടെ പൂവുകൊണ്ടുതന്നെ
മുറിവേറ്റിരിക്കയാണ്.

നെറ്റിത്തടം കൊണ്ടുപാദം ചുംബിച്ചാലെന്താണ്
നമുക്ക് സ്വന്തമായുള്ളതിനെ ഇഷ്ടമുള്ളിടത്ത്
വെച്ചു എന്നല്ലേയുള്ളൂ.
ഹൃദയത്തിന്റെ അലച്ചിലോര്‍ത്തപ്പോള്‍
നീ പറഞ്ഞു നില്‍ക്ക് എല്ലാം ഓര്‍ത്തെടുക്കട്ടെ;
എന്റെയൊരു കുഞ്ഞുനോവിനെ പടച്ചവനേ,
ഞാനെവിടെയാണ് കൊണ്ടുവെച്ചതാവോ...

പ്രണയിനീ, എന്റെ കണ്ണുകളിലേക്കു വരൂ
ഞാന്‍ നിന്നെയെന്റെ കണ്‍പോളകളില്‍
ഒളിപ്പിക്കട്ടെ.
എനിക്ക് പിന്നെ വേറെയാരെയും കാണണ്ട
വേറാര്‍ക്കും നിന്നെ കാണാനും കൊടുക്കില്ല.

അവരുമൊരിക്കല്‍ കഠിനസ്‌നേഹത്താല്‍
യാതനപ്പെട്ടുകാണുമെന്നുറപ്പാണ്
പ്രണയമൊരു വലിയ ശിക്ഷയായി
പറയുന്നവര്‍ പോലും.

ലോകരങ്ങുമിങ്ങും ഓടിനടന്ന് കല്ലിനെ പൂജിച്ചു
വീട്ടിലെ അരകല്ലിനെയാരും പൂജിച്ചില്ല,
എന്നുമത് അരച്ചുതന്നിട്ടും.

കല്ലുകളിന്നെന്റെ തലയില്‍ മഴയായ്
പെയ്യുന്നതെന്താണ്
ഞാനുമൊരിക്കല്‍ നിന്നെയെന്റെ
ഈശനായി ഗണിച്ചിട്ടില്ലയോ?

ഇന്നെന്നെ കാണുന്നത് തന്നെ
ലോകര്‍ക്കൊരു തമാശയാണ്
നീയെന്നെ പ്രണയം കൊണ്ടെന്താണ്
ചെയ്തുവെച്ചിരിക്കുന്നത് !

ജീവിതം പകര്‍ന്നുതരുന്ന കയ്പ്പിനെ
പുഞ്ചിരിയോടെ പാനംചെയ്യൂ നാസിര്‍
ദുഃഖമുള്ളിലൊതുക്കുന്നതില്‍ പോലും
വിധി ഒരാനന്ദം വെച്ചിട്ടുണ്ട്..
ആളുകള്‍ കയ്യില്‍കല്ലുമേന്തി നില്‍ക്കുകയാണ്,
നീയെന്നെ പ്രണയം കൊണ്ടുന്മത്തനാക്കിയ
നാള്‍ മുതല്‍..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  21 days ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  21 days ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രി നിര്‍മാണത്തില്‍ വീഴ്ചയെന്ന് കിറ്റ്‌കോ എന്‍ജിനീയര്‍; ഉദ്ഘാടനത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Kerala
  •  21 days ago
No Image

സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി സി.ജെ.പി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അഭിജീത് ദിപ്‌കെ

latest
  •  21 days ago
No Image

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  21 days ago
No Image

ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായി; റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

Kerala
  •  22 days ago
No Image

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം സര്‍ക്കാര്‍ അവധി 

Kerala
  •  22 days ago
No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  22 days ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  22 days ago
No Image

ബിജെപിയില്‍ നിന്ന് പണം വാങ്ങി ശിവന്‍കുട്ടിയെ തോല്‍പ്പിച്ചു; സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ ഗുരുതര ആരോപണം 

Kerala
  •  22 days ago