HOME
DETAILS

ഇന്ന് മുഅല്ലിം ഡേ; 'വൈത്തിരി ഉസ്താദ്' കമ്പളക്കാടില്‍ ലയിച്ചിട്ട് അരനൂറ്റാണ്ട്

  
Web Desk
September 01 2018 | 21:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a1%e0%b5%87-%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

കമ്പളക്കാട്: 'വൈത്തിരി' എന്ന സ്ഥല നാമത്തില്‍ പ്രസിദ്ധനായ സി. അബൂബക്കര്‍ മുസ്‌ലിയാര്‍ കമ്പളക്കാടെത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാവാന്‍ ഇനി കേവലം രണ്ടു വര്‍ഷം. എഴുപതുകളുടെ തുടക്കത്തില്‍ മതവിദ്യ തേടിയാണ് വൈത്തിരി കോളിച്ചാല്‍ സ്വദേശി ചന്നിയന്‍ കുഞ്ഞമ്മദിന്റെയും പാത്തുവിന്റെയും മകന്‍ അബൂബക്കര്‍ കമ്പളക്കാട് വലിയപള്ളിയിലെത്തുന്നത്. 

പഠനത്തോടൊപ്പം 73ല്‍ മുല്ല ഹാജി മദ്‌റസയില്‍ അധ്യാപകനായി. 35 രൂപയായിരുന്നു അന്നത്തെ മാസാന്ത ശമ്പളം. അതുതന്നെ രണ്ട് ഗഡുക്കളായാണ് കിട്ടിയതെന്ന് അബൂബക്കര്‍ മുസ്‌ലിയാര്‍ ഓര്‍ക്കുന്നു. ഒരു വര്‍ഷത്തിനു ശേഷം മതാധ്യാപനത്തോടൊപ്പം വലിയ പള്ളിയില്‍ മുഅദിന്‍ ജോലിയും ഏറ്റെടുത്തു. ശമ്പളം രണ്ടും കൂടി 80 രൂപയായി ഉയര്‍ന്നു. പിന്നീട് കമ്പളക്കാട് ടൗണ്‍ പള്ളിയിലേക്കും അന്‍സാരിയാ മദ്‌റസയിലേക്കും സേവനം മാറ്റിയ അബൂബക്കര്‍ മുസ്‌ലിയാര്‍ 40 വര്‍ഷത്തിലധികമായി സേവനം തുടര്‍ന്നു വരികയാണ്. ഒരു പ്രദേശത്തിന്റെ മൂന്ന് തലമുറയുടെ ഈ ഗുരുനാഥനാവാന്‍ ഭാഗ്യം ലഭിച്ചുവെന്നതില്‍ സന്തുഷ്ടനാണിദ്ദേഹം. ജാതി മത ഭേദമന്യേ പ്രദേശത്തുകാരുമായി ഇഴകി ചേര്‍ന്നുവെന്നതാണ് അബൂബക്കര്‍ മുസ്‌ലിയാരുടെ മികവ്. നാട്ടുകാരില്‍, സഹപ്രവര്‍ത്തകരില്‍, ശിഷ്യരില്‍ 99 ശതമാനം പേര്‍ക്കും അറിയില്ല ഉസ്താദിന്റെ പേര് അബൂബക്കറാണെന്ന്. അതുകൊണ്ട് തന്നെ ജാതി മത പ്രായ ഭേദമന്യേ അബൂബക്കര്‍ മുസ്‌ലിയാര്‍ എല്ലാവര്‍ക്കും 'വൈത്തിരി ഉസ്താദാണ്'. ഇന്ന് ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ കമ്പളക്കാട് താന്‍ എത്തുമ്പോള്‍ ടെറസിട്ട മൂന്നു റുമുകളുള്ള ഒരേയൊരു ബില്‍ഡിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും നിറയെ പുല്ലുമേഞ്ഞ വീടുകളായിരുന്നു വെന്നും അദ്ദേഹം ഓര്‍ക്കുന്നു. പ്രശസ്ത പണ്ഡിതരുടെ നേതൃത്വത്തില്‍ ദറസുകള്‍ നടന്ന പ്രദേശമായിരുന്നു കമ്പളക്കാട്. അതിലൊന്നായിരുന്ന ശ്രീകണ്ഠപുരം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ദറസില്‍ ചേരുന്നതിനായാണ് 14ാമത്തെ വയസില്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ കമ്പളക്കാട്ടെത്തിയത്. തന്റെ 66ാമത്തെ വയസിലും അന്‍സാരിയ മദ്‌റസയിലും കെല്‍ട്രോണ്‍ വളവ് ജുമാ മസ്ജിദിലുമായി സേവനം തുടരുന്ന അബൂബക്കര്‍ മുസ്‌ലിയാരെ മദ്‌റസാ മാനേജ്‌മെന്റിന്റേയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍ മുഅല്ലിം ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടിന് അന്‍സാരിയ്യാ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുകയാണ്. കോളിച്ചാല്‍ സ്വദേശിയും തന്റെ ബന്ധുകൂടിയായ ഫാത്തിമയാണ് പത്‌നി. മക്കള്‍ രണ്ടാണും രണ്ട് പെണ്ണുമടക്കം നാലുപേര്‍. വ്യത്യസ്ത മേഖലകളില്‍ നിസ്വാര്‍ഥ സേവനം നടത്തിയ പ്രദേശത്തുകാരായ കോയത്തൊടുക അന്ത്രു ഹാജി, കൊളങ്ങോട്ടില്‍ അബൂബക്കര്‍ ഹാജി, എളഞ്ചേരി ബീരാന്‍ ഹാജി, നെല്ലൂക്കണ്ടി അബ്ദുള്ള ഹാജി എന്നിവരേയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  3 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  3 days ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  3 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  3 days ago