HOME
DETAILS

വിശുദ്ധ ഉംറ കർമ്മങ്ങൾക്ക് വീണ്ടും ഭക്തി നിർഭരമായ തുടക്കം; ഹറമിന്‍റെ മുറ്റത്ത് ആശ്വാസത്തിന്‍റെ കണ്ണീരിറ്റു വീണു

  
backup
October 04, 2020 | 8:49 AM

547845487455649784-2

ജിദ്ദ: ഏഴ് മാസങ്ങളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം വിശുദ്ധ ഉംറ കർമ്മങ്ങൾക്ക് ഭക്തി നിർഭരമായ തുടക്കം.
കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ കര്‍ശനമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഉംറ കര്‍മങ്ങള്‍. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം തീർഥാടകരാണ് മതാഫില്‍ പ്രവേശിക്കുന്നത്. വിശ്വാസികളുടെ നെഞ്ചുലച്ച് വിജനമായി കിടന്ന ഹറമിന്‍റെ മുറ്റത്ത് ഇന്ന് വീണ്ടും അവരുടെ ആശ്വാസത്തിന്‍റെ കണ്ണീരിറ്റു വീണു.
കണ്ണുനിറയെ വീണ്ടും ഹറമും കഅ്ബയും കാണുന്ന തീർഥാടകർക്ക് പക്ഷേ കിസ്‌വയില്‍ തൊടാനോ ഹജറുല്‍ അസ്‌വദിനെ മുത്താനോ സാധിക്കില്ല. കൊവി‍ഡ് സാഹചര്യത്തില്‍ സ്പര്‍ശന സാധ്യത ഒഴിവാക്കിയാണ് കര്‍മങ്ങള്‍.
അര്‍ധരാത്രി മുതല്‍ നൂറ് പേര്‍ വീതമുള്ള സംഘങ്ങളായി തീര്‍ഥാടകര്‍ കഅ്ബക്കരികിലെത്തി. ആറ് ഘട്ടങ്ങളിലായി ആറായിരം പേരാണ് ഇന്ന് ഉംറ കർമ്മം പൂര്‍ത്തിയാക്കുന്നത്. തീര്‍ഥാടകരെത്തുന്ന സാഹചര്യത്തില്‍ പത്ത് തവണയാണ് ഇനിയുള്ള ഓരോ ദിവസവും ഹറം അണുമുക്തമാക്കുക.
കൊവിഡ് വ്യാപനം ശക്തമായതോടെ മാര്‍ച്ചില്‍ നിര്‍ത്തി വെച്ച ഉംറ തീര്‍ഥാടനമാണ് സഊദി അറേബ്യ പുനരാരംഭിച്ചത്. ശനിയാഴ്ച അര്‍‌ധരാത്രിയോടെ സഊദിയിലെ സ്വദേശികളും വിദേശികളുമടങ്ങുന്ന ആദ്യ സംഘം കഅ്ബയുടെ മുറ്റമായ മതാഫില്‍ പ്രവേശിച്ചു. നൂറ് പേര്‍ വീതമുള്ള സംഘങ്ങളായി കഅ്ബയെ തീര്‍ഥാടകര്‍ വലയം വെച്ചു.
15 മിനിറ്റു കൊണ്ട് ഒരു സംഘത്തിന് കഅ്ബക്കരികെ ത്വവാഫ് പൂര്‍ത്തിയാക്കി. ശേഷം സഫാ മര്‍വാ കുന്നുകള്‍ക്കിടയിലെ പ്രയാണം അഥവാ സഅ്‍യും പൂര്‍ത്തിയാക്കി. ഹറമിനകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും പ്രത്യേകം വാതിലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും ബസ്സുകളിലാണ് തീര്‍ഥാടകരെത്തുന്നത്. സ്വകാര്യ വാഹനങ്ങളിലെത്തുന്നവര്‍‌ക്കും സംഗമിക്കാന്‍ സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം 17 വരെ പ്രതിദിനം ആറായിരം പേരാണ് ഉംറ നിര്‍വഹിക്കുക. 18ആം തിയതി മുതല്‍ പതിനയ്യായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം.
അടുത്ത മാസം മുതലാണ് വിദേശത്തു നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഉംറക്ക് അവസരം അന്നു മുതല്‍ പ്രതിദിനം ഇരുപതിനായിരം പേര്‍ക്ക് ഉംറയും 60,000 പേര്‍ക്ക് നമസ്കാരത്തിലും പങ്കെടുക്കാം.
അതേ സമയം ഉംറ നിർവ്വഹിക്കുന്നതിനുള്ള ഇഅതമർനാ ആപിൽ ദിവസവും പതിനായിരക്കണക്കിനു വിശ്വാസികളാണു രജിസ്റ്റർ ചെയ്ത് കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ്-മംദാനി കൂടിക്കാഴ്ചയിലെ തരൂരിന്റെ പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി; രാഹുലിന് ഇത് മനസ്സിലാവുമോ എന്നും അടുത്ത ഫത്‌വ ഇറക്കുന്ന തിരക്കിലാകില്ലേ എന്നും പരിഹാസം 

National
  •  6 days ago
No Image

റിയാദില്‍ മംഗലാപുരം സ്വദേശി നെഞ്ചുവേദനമൂലം മരിച്ചു

Saudi-arabia
  •  6 days ago
No Image

ലോകോത്തര താരം, മെസിക്കും റൊണാൾഡോക്കുമൊപ്പം അവന്റെ പേരുമുണ്ടാകും: മുൻ ഇംഗ്ലണ്ട് താരം

Football
  •  6 days ago
No Image

ഫ്രഷ് കട്ട്: ദുരിതത്തിന് അറുതിയില്ലാതെ നാട്; ജീവിക്കാനായി സമര പന്തലില്‍

Kerala
  •  6 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

Kerala
  •  6 days ago
No Image

ഗിൽ പുറത്ത്, ഏകദിനത്തിൽ ഇന്ത്യക്ക് പുതിയ ക്യാപ്റ്റൻ; വമ്പൻ അപ്‌ഡേറ്റ് എത്തി

Cricket
  •  6 days ago
No Image

നൈജീരിയയില്‍ തോക്കുധാരികള്‍ സ്‌കൂള്‍ അക്രമിച്ച് 303 വിദ്യാര്‍ഥികള്‍ ഉള്‍പെടെ 315 പേരെ തട്ടിക്കൊണ്ട് പോയി 

International
  •  6 days ago
No Image

'പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‌ലിം ലീഗും എസ്.ഡി.പി.ഐയും ഇടപെട്ടത്' പാലത്തായി കേസില്‍ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം

Kerala
  •  6 days ago
No Image

പത്മകുമാറിനെതിരേ നടപടിയില്ല, ന്യായീകരണം മാത്രം: സി.പി.എമ്മില്‍ അതൃപ്തി

Kerala
  •  6 days ago
No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കൈപ്പത്തിയുടെ നാട്ടിൽ കോൺഗ്രസ് സംപൂജ്യർ

Kerala
  •  6 days ago