HOME
DETAILS

പരിഹാരമില്ലാതെ കാട്ടാക്കടയിലെ മാലിന്യപ്രശ്‌നം

  
backup
September 10 2018 | 06:09 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d

കാട്ടാക്കട: മാലിന്യ നിക്ഷേപത്തിന്റെ പിടിയില്‍ കാട്ടാക്കട. ജനവാസ കേന്ദ്രത്തിലും പൊതു നിരത്തിന് സമീപത്തും അനധികൃത മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നു. കാട്ടാക്കട താലൂക്ക് ആസ്ഥാനത്തിനു മൂക്കിനു താഴെയാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. ശുചിത്വത്തിന് നിര്‍മ്മല്‍ പുരസ്‌ക്കാരം നേടിയ പഞ്ചായത്താണ് ഇപ്പോള്‍ മാലിന്യ കൂമ്പാരത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്നത്.
കാട്ടാക്കട, മൊളിയൂര്‍ റോഡ്, എട്ടിരുത്തി റോഡ് ശ്രീ കൃഷ്ണപുരം റോഡ്, കാട്ടാക്കട ചന്ത റോഡ്, നെയ്യാറ്റിന്‍കര റോഡില്‍ കല്യാണ മണ്ഡപത്തിനു മുന്‍വശം റോഡിന്റെ ഇരുവശത്തും കുളത്തുമ്മല്‍ തോട്, പൊന്നറ തോട് എന്നിവിടങ്ങളിലും മാലിന്യ നിക്ഷേപം തകൃതിയാണ്.
ലോഡ് കണക്കിനാണ് പലയിടങ്ങളിലും മാലിന്യം കെട്ടി കിടക്കുന്നത്. അഴുകിയ പച്ചക്കറിയും പഴ വര്‍ഗങ്ങളും മാംസാവഷിഷ്ടം വരെ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും കുത്തി നിറച്ച് രാത്രിയും പകലെന്നും ഇല്ലാതെ ഇവിടങ്ങളില്‍ നിക്ഷേപിക്കുകയാണ്. മാലിന്യകെട്ടുകള്‍ തെരുവുനായ്ക്കള്‍ കടിച്ചു കീറി പരിസരത്താകെ ചിതറി കിടക്കുന്നു. ഇതിനു മുകളിലൂടെ ചവിട്ടി വേണം കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കാന്‍. റോഡുകള്‍ വൃത്തിയാക്കാന്‍ ആളുണ്ടെങ്കിലും കുന്നു കൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ വേണ്ട സംവിധാനം ഇവര്‍ക്കില്ല.
ദിവസങ്ങളായി മാലിന്യം കെട്ടി കിടന്നു ഇടയ്ക്കു പെയ്യുന്ന മഴയും കൂടിയാകുമ്പോള്‍ ഇവിടെ നിന്നും മലിന ജലം ഒഴുകുന്നതും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. സമീപ തോടുകളില്‍ തള്ളിയിരിക്കുന്ന മാലിന്യം ഒഴുകി ജല സ്രോതസുകള്‍ മലിനമാക്കിയിരിക്കുന്നു.
നിര്‍മല്‍ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ ശുചിത്വമിഷന്റെ ഗ്രാന്റും ചേര്‍ത്ത് പഞ്ചായത്തില്‍ പലയിടങ്ങളിലും മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും എന്ന വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പായില്ല. മുന്‍ ഭരണ സമിതി കാലഘട്ടങ്ങളില്‍ മാലിന്യ നീക്കം നടത്തുന്നതിനായി ഉണ്ടായിരുന്ന വാഹനത്തെയും ഇപ്പോള്‍ കണ്ടവരില്ല.
മാലിന്യ നീക്കത്തിന് അടിയന്തിര നടപടി സ്വീകരിച്ചില്ല എങ്കില്‍ പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടികാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ അപമാനകര പരാമർശം; ചാണക്യ ന്യൂസ് ടിവി ഓൺലൈൻ ചാനൽ ഉടമ അറസ്റ്റിൽ

Kerala
  •  6 days ago
No Image

ട്രെയിൻ എത്തുമ്പോൾ മാത്രം പ്ലാറ്റ്‌ഫോമിൽ പ്രവേശനം; 60 സ്റ്റേഷനുകളിൽ പുതിയ നിയന്ത്രണ പദ്ധതി

National
  •  6 days ago
No Image

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കുന്നു; ഹൈക്കോടതി കർശന നടപടി നിർദേശിച്ചു

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-03-2025

PSC/UPSC
  •  6 days ago
No Image

പ്രണയത്തിന്റെ മറവിൽ ക്രൂരവധം: കാമുകനും സഹചാരികളും ചേർന്ന ഗൂഢാലോചനയിൽ ലോഗനായകിയുടെ ദാരുണാന്ത്യം

National
  •  6 days ago
No Image

വഖ്ഫ് ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കും, ഇന്‍ഡ്യാ സഖ്യം നേതാക്കളുമായി കൂടിയാലോചന നടത്തുന്നു; കോണ്‍ഗ്രസ് | Congress Against Waqf Bill

National
  •  6 days ago
No Image

സർവകലാശാല നിയമഭേദഗതി; രണ്ടാം ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി

Kerala
  •  6 days ago
No Image

ഡല്‍ഹി കലാപത്തിനിടെ പൊലിസിന് നേരെ തോക്ക് ചൂണ്ടിയെന്ന് ആരോപിച്ച് അറസ്റ്റ്: 58 മാസത്തിനൊടുവില്‍ ജാമ്യത്തിലിറങ്ങി ഷാറൂഖ് പത്താന്‍

National
  •  6 days ago
No Image

മുംബൈയെ തകർത്ത് കൊച്ചിയിൽ കൊമ്പന്മാരുടെ തേരോട്ടം; അവസാന ഹോം മത്സരം ഇങ്ങെടുത്തു

Cricket
  •  6 days ago
No Image

ഉമ്മുൽഖുവൈനിൽ വൻ തീപിടിത്തം; ഫാക്ടറി കത്തി നശിച്ചു

uae
  •  6 days ago