HOME
DETAILS

പരിഹാരമില്ലാതെ കാട്ടാക്കടയിലെ മാലിന്യപ്രശ്‌നം

  
backup
September 10 2018 | 06:09 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d

കാട്ടാക്കട: മാലിന്യ നിക്ഷേപത്തിന്റെ പിടിയില്‍ കാട്ടാക്കട. ജനവാസ കേന്ദ്രത്തിലും പൊതു നിരത്തിന് സമീപത്തും അനധികൃത മാലിന്യ നിക്ഷേപം തകൃതിയായി നടക്കുന്നു. കാട്ടാക്കട താലൂക്ക് ആസ്ഥാനത്തിനു മൂക്കിനു താഴെയാണ് മാലിന്യ നിക്ഷേപം നടക്കുന്നത്. ശുചിത്വത്തിന് നിര്‍മ്മല്‍ പുരസ്‌ക്കാരം നേടിയ പഞ്ചായത്താണ് ഇപ്പോള്‍ മാലിന്യ കൂമ്പാരത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്നത്.
കാട്ടാക്കട, മൊളിയൂര്‍ റോഡ്, എട്ടിരുത്തി റോഡ് ശ്രീ കൃഷ്ണപുരം റോഡ്, കാട്ടാക്കട ചന്ത റോഡ്, നെയ്യാറ്റിന്‍കര റോഡില്‍ കല്യാണ മണ്ഡപത്തിനു മുന്‍വശം റോഡിന്റെ ഇരുവശത്തും കുളത്തുമ്മല്‍ തോട്, പൊന്നറ തോട് എന്നിവിടങ്ങളിലും മാലിന്യ നിക്ഷേപം തകൃതിയാണ്.
ലോഡ് കണക്കിനാണ് പലയിടങ്ങളിലും മാലിന്യം കെട്ടി കിടക്കുന്നത്. അഴുകിയ പച്ചക്കറിയും പഴ വര്‍ഗങ്ങളും മാംസാവഷിഷ്ടം വരെ പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കുകളിലും കുത്തി നിറച്ച് രാത്രിയും പകലെന്നും ഇല്ലാതെ ഇവിടങ്ങളില്‍ നിക്ഷേപിക്കുകയാണ്. മാലിന്യകെട്ടുകള്‍ തെരുവുനായ്ക്കള്‍ കടിച്ചു കീറി പരിസരത്താകെ ചിതറി കിടക്കുന്നു. ഇതിനു മുകളിലൂടെ ചവിട്ടി വേണം കാല്‍നട യാത്രക്കാര്‍ സഞ്ചരിക്കാന്‍. റോഡുകള്‍ വൃത്തിയാക്കാന്‍ ആളുണ്ടെങ്കിലും കുന്നു കൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ വേണ്ട സംവിധാനം ഇവര്‍ക്കില്ല.
ദിവസങ്ങളായി മാലിന്യം കെട്ടി കിടന്നു ഇടയ്ക്കു പെയ്യുന്ന മഴയും കൂടിയാകുമ്പോള്‍ ഇവിടെ നിന്നും മലിന ജലം ഒഴുകുന്നതും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. സമീപ തോടുകളില്‍ തള്ളിയിരിക്കുന്ന മാലിന്യം ഒഴുകി ജല സ്രോതസുകള്‍ മലിനമാക്കിയിരിക്കുന്നു.
നിര്‍മല്‍ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ ശുചിത്വമിഷന്റെ ഗ്രാന്റും ചേര്‍ത്ത് പഞ്ചായത്തില്‍ പലയിടങ്ങളിലും മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും എന്ന വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പായില്ല. മുന്‍ ഭരണ സമിതി കാലഘട്ടങ്ങളില്‍ മാലിന്യ നീക്കം നടത്തുന്നതിനായി ഉണ്ടായിരുന്ന വാഹനത്തെയും ഇപ്പോള്‍ കണ്ടവരില്ല.
മാലിന്യ നീക്കത്തിന് അടിയന്തിര നടപടി സ്വീകരിച്ചില്ല എങ്കില്‍ പ്രദേശത്ത് സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടികാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago