HOME
DETAILS

കാരുണ്യ ചികിത്സാപദ്ധതിയുടെ കുടിശ്ശിക ദുരിതത്തിലാഴ്ത്തുന്നു

  
backup
May 13, 2017 | 4:01 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af



ഒലവക്കോട്: കാരുണ്യ ചികിത്സാപദ്ധതിയില്‍ ജില്ലയ്ക്ക് ലഭിക്കാനുള്ള കുടിശ്ശിക നാലുകോടി കവിഞ്ഞു. ഇത്രയും തുക കുടിശ്ശികയുണ്ടെങ്കിലും ജില്ലാ ആശുപത്രിയില്‍ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള ചികിത്സയും ശസ്ത്രക്രിയയും തടസമില്ലാതെ നടക്കുന്നുണ്ട്.
കഴിഞ്ഞ ഒക്‌ടോബറില്‍ ഒന്‍പതുകോടിയായിരുന്നു ജില്ലയിലെ കുടിശ്ശിക. തുടര്‍ന്ന് കാരുണ്യ ചികിത്സാപദ്ധതി നടത്തിപ്പിനെ ബാധിക്കുമെന്ന സ്ഥിതിയായതോടെ അധികൃതര്‍ ഇടപെട്ട് ആറ് കോടിയോളം രൂപ അനുവദിച്ചു.
എങ്കിലും നിലവില്‍ നാല് കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് ജില്ലാ ആസ്പത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ കുടിശ്ശികയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസിയിലെയും മെഡികെയറിലെയും മരുന്നുവിതരണം നിര്‍ത്തിവെച്ചിരുന്നു.
ജില്ലാ ആശുപത്രി അധികൃതരും  ജില്ലാ പഞ്ചായത്ത് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് അധികം വൈകാതെതന്നെ കുടിശ്ശിക തീര്‍ക്കാമെന്ന ഉറപ്പിന്മേല്‍ മരുന്നുവിതരണം പുനരാരംഭിക്കുകയായിരുന്നു.
ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ  സഹായിക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമാണ് കാരുണ്യ ചികിത്സാപദ്ധതി വഴി നല്‍കുന്നത്. ലോട്ടറി വില്‍ക്കുന്നുണ്ടെങ്കിലം കാത്ത് ലാബിലേക്കുള്ള കുടിശ്ശിക ദിനംപ്രതി കൂടുകയാണ്.
കുടിശ്ശിക തുക ഇനിയും കൂടുകയാണെങ്കില്‍ കാത്ത്  ലാബ് പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. 99 ശതമാനവും കാരുണ്യ ആര്‍.എസ്.ബി.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് കാത്ത് ലാബില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭൂരിഭാഗം രോഗികള്‍ക്കും ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുന്നത്. 2014 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം 4300 -ഓളം ശസ്ത്രക്രിയകള്‍ കാത്ത് ലാബുവഴി ലഭ്യമാക്കി കഴിഞ്ഞു.
കാരുണ്യ ആര്‍.എസ്.ബി.വൈ. ചികിത്സാപദ്ധതി വഴിയുള്ള കുടിശ്ശിക ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍  ഭൂരിഭാഗം കമ്പനികളും ഉപകരണവിതരണം നിര്‍ത്തിവെച്ച അവസ്ഥയിലാണ്. എങ്കിലും ടെന്‍ഡര്‍ പട്ടികയിലുള്‍പ്പെട്ട ചില കമ്പനികള്‍ ഉപകരണവിതരണം നടത്തുന്നുമുണ്ട്.
ഇവരുടെ സഹായത്തോടെയാണ് കാത്ത് ലാബ് പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കുന്നത്. പേസ് മേക്കര്‍ ബലൂണ്‍, സ്‌പെഷ്യല്‍ വയറുകള്‍ ഉള്‍പ്പെടെ ഹൃദയസംബന്ധ ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങള്‍ ടെന്‍ഡര്‍ വഴിയാണ് കാത്ത് ലാബിലേക്ക് ലഭ്യമാക്കുന്നത്. ഉപകരണങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപവരെ വിലയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

പത്തനംതിട്ടയില്‍ ദമ്പതിമാര്‍ക്ക് ഡിജിറ്റല്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1.40 കോടി രൂപ 

Kerala
  •  5 days ago
No Image

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ മാറ്റം വരുന്നു; കാര്‍ഡില്‍  ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം

Kerala
  •  5 days ago
No Image

ശ്രീജ തൂണേരിക്കും ശ്രീലതക്കും  തെരഞ്ഞെടുപ്പ് വീട്ടുകാര്യം; ജനവിധി തേടി സഹോദരിമാര്‍ 

Kerala
  •  5 days ago
No Image

സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്.ഐയ്‌ക്കെതിരെ കേസ്

Kerala
  •  5 days ago
No Image

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്ന് ജോര്‍ജിന്റെ മൊഴി

Kerala
  •  5 days ago
No Image

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

Kerala
  •  5 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  5 days ago
No Image

കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലിസ്; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ തളര്‍ന്നു വീണു

Kerala
  •  5 days ago
No Image

വീടിനു തീ പിടിച്ചു അച്ഛനും അമ്മയും മക്കളും മരിച്ചു; മകന്റെ വിവാഹനിശ്ചയത്തിനു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്

National
  •  5 days ago