HOME
DETAILS

ഇറാന്‍ 2015ലെ ആണവക്കരാര്‍ ലംഘിച്ചിട്ടില്ലെന്ന് യു.എന്‍

  
backup
June 01, 2019 | 11:26 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2015%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a3%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%82

വിയന്ന: വന്‍ ശക്തികളുമായി 2015ല്‍ ഉണ്ടാക്കിയ ആണവക്കരാര്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിട്ടുള്ളൂവെന്ന് യു.എന്‍ ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ). വന്‍ശക്തികളും ഇറാനും ചേര്‍ന്നു രൂപപ്പെടുത്തിയ സംയുക്ത പ്രവര്‍ത്തനപദ്ധതിയുടെ പരിധിക്കുള്ളില്‍നിന്നു മാത്രമാണ് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെന്നും വിയന്ന ആസ്ഥാനമായുള്ള ഐ.എ.ഇ.എ അംഗരാഷ്ട്രങ്ങള്‍ക്കു നല്‍കിയ പാദവാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായത്ര നിലവാരത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. ഇറാന്‍ ആണവപദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിനു പകരം അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2015ലെ ആണവക്കരാര്‍.
കഴിഞ്ഞ വര്‍ഷം യു.എസ് ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുകയും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. കരാറില്‍ ഒപ്പുവച്ച വന്‍ശക്തി രാജ്യങ്ങളായ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് യു.എസിന്റെ ആവശ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. അതിനു തയാറാവാത്ത രാജ്യങ്ങള്‍ക്കെതിരെയും ഉപരോധ ഭീഷണിയുണ്ട്.
ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതിനായി എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കാനാണ് യു.എസ് ശ്രമം. ഇതിന്റെ പേരില്‍ ഇറാനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന യു.എസിന് ഈ റിപ്പോര്‍ട്ട് തിരിച്ചടിയാവും. യു.എസ് ഉപരോധം പിന്‍വലിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. യു.എന്‍ റിപ്പോര്‍ട്ട് രക്ഷാസമിതിയില്‍ ഇറാന് അനുകൂലമായ നടപടിക്ക് സമ്മര്‍ദമേറ്റുമെന്നു കരുതുന്നു. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഇറാനുമായി ഒപ്പുവച്ച കരാര്‍ ആണവ പദ്ധതികളില്‍നിന്നും മിസൈല്‍ വിപുലീകരണത്തില്‍നിന്നും ഇറാനെ തടയാന്‍ പര്യാപ്തമല്ലെന്നു പറഞ്ഞ് ട്രംപ് തള്ളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  9 minutes ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  14 minutes ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  17 minutes ago
No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  an hour ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  an hour ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  2 hours ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  2 hours ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  2 hours ago
No Image

ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ

Kerala
  •  2 hours ago
No Image

അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

Cricket
  •  2 hours ago