HOME
DETAILS

ഇറാന്‍ 2015ലെ ആണവക്കരാര്‍ ലംഘിച്ചിട്ടില്ലെന്ന് യു.എന്‍

  
backup
June 01, 2019 | 11:26 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2015%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a3%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%82

വിയന്ന: വന്‍ ശക്തികളുമായി 2015ല്‍ ഉണ്ടാക്കിയ ആണവക്കരാര്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിട്ടുള്ളൂവെന്ന് യു.എന്‍ ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ). വന്‍ശക്തികളും ഇറാനും ചേര്‍ന്നു രൂപപ്പെടുത്തിയ സംയുക്ത പ്രവര്‍ത്തനപദ്ധതിയുടെ പരിധിക്കുള്ളില്‍നിന്നു മാത്രമാണ് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെന്നും വിയന്ന ആസ്ഥാനമായുള്ള ഐ.എ.ഇ.എ അംഗരാഷ്ട്രങ്ങള്‍ക്കു നല്‍കിയ പാദവാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായത്ര നിലവാരത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. ഇറാന്‍ ആണവപദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിനു പകരം അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2015ലെ ആണവക്കരാര്‍.
കഴിഞ്ഞ വര്‍ഷം യു.എസ് ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുകയും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. കരാറില്‍ ഒപ്പുവച്ച വന്‍ശക്തി രാജ്യങ്ങളായ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് യു.എസിന്റെ ആവശ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. അതിനു തയാറാവാത്ത രാജ്യങ്ങള്‍ക്കെതിരെയും ഉപരോധ ഭീഷണിയുണ്ട്.
ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതിനായി എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കാനാണ് യു.എസ് ശ്രമം. ഇതിന്റെ പേരില്‍ ഇറാനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന യു.എസിന് ഈ റിപ്പോര്‍ട്ട് തിരിച്ചടിയാവും. യു.എസ് ഉപരോധം പിന്‍വലിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. യു.എന്‍ റിപ്പോര്‍ട്ട് രക്ഷാസമിതിയില്‍ ഇറാന് അനുകൂലമായ നടപടിക്ക് സമ്മര്‍ദമേറ്റുമെന്നു കരുതുന്നു. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഇറാനുമായി ഒപ്പുവച്ച കരാര്‍ ആണവ പദ്ധതികളില്‍നിന്നും മിസൈല്‍ വിപുലീകരണത്തില്‍നിന്നും ഇറാനെ തടയാന്‍ പര്യാപ്തമല്ലെന്നു പറഞ്ഞ് ട്രംപ് തള്ളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തമായി രാജ്യം പോലുമില്ല, പക്ഷെ ജർമ്മനിയുടെ നെഞ്ച് തകർത്തു! ലോകകപ്പ് വേദിയിൽ കുറസാവോ കുറിച്ച ആ അവിശ്വസനീയ ഗോളും അതിന് പിന്നിലെ ഡച്ച് രഹസ്യവും

Football
  •  7 days ago
No Image

ആ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യ സ്പിന്നർ ! ലോകകപ്പിൽ പാകിസ്താനെ തകർത്തുതരിപ്പണമാക്കി ഇന്ത്യ

Cricket
  •  7 days ago
No Image

‘അത് നടക്കാൻ പാടില്ലായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ദിവസം’; ലെബനനിലെ ഇസ്റാഈൽ ആക്രമണത്തിൽ കടുത്ത അതൃപ്തിയുമായി ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

പാകിസ്താനെതിരെ ചരിത്രമെഴുതി ഇന്ത്യയുടെ റൺമിഷ്യൻ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ രാജകുമാരി

Cricket
  •  7 days ago
No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  7 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  7 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  7 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  7 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  7 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  7 days ago