HOME
DETAILS

ഇറാന്‍ 2015ലെ ആണവക്കരാര്‍ ലംഘിച്ചിട്ടില്ലെന്ന് യു.എന്‍

  
backup
June 01, 2019 | 11:26 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2015%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a3%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%82

വിയന്ന: വന്‍ ശക്തികളുമായി 2015ല്‍ ഉണ്ടാക്കിയ ആണവക്കരാര്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിട്ടുള്ളൂവെന്ന് യു.എന്‍ ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ). വന്‍ശക്തികളും ഇറാനും ചേര്‍ന്നു രൂപപ്പെടുത്തിയ സംയുക്ത പ്രവര്‍ത്തനപദ്ധതിയുടെ പരിധിക്കുള്ളില്‍നിന്നു മാത്രമാണ് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെന്നും വിയന്ന ആസ്ഥാനമായുള്ള ഐ.എ.ഇ.എ അംഗരാഷ്ട്രങ്ങള്‍ക്കു നല്‍കിയ പാദവാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായത്ര നിലവാരത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. ഇറാന്‍ ആണവപദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിനു പകരം അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2015ലെ ആണവക്കരാര്‍.
കഴിഞ്ഞ വര്‍ഷം യു.എസ് ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുകയും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. കരാറില്‍ ഒപ്പുവച്ച വന്‍ശക്തി രാജ്യങ്ങളായ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് യു.എസിന്റെ ആവശ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. അതിനു തയാറാവാത്ത രാജ്യങ്ങള്‍ക്കെതിരെയും ഉപരോധ ഭീഷണിയുണ്ട്.
ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതിനായി എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കാനാണ് യു.എസ് ശ്രമം. ഇതിന്റെ പേരില്‍ ഇറാനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന യു.എസിന് ഈ റിപ്പോര്‍ട്ട് തിരിച്ചടിയാവും. യു.എസ് ഉപരോധം പിന്‍വലിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. യു.എന്‍ റിപ്പോര്‍ട്ട് രക്ഷാസമിതിയില്‍ ഇറാന് അനുകൂലമായ നടപടിക്ക് സമ്മര്‍ദമേറ്റുമെന്നു കരുതുന്നു. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഇറാനുമായി ഒപ്പുവച്ച കരാര്‍ ആണവ പദ്ധതികളില്‍നിന്നും മിസൈല്‍ വിപുലീകരണത്തില്‍നിന്നും ഇറാനെ തടയാന്‍ പര്യാപ്തമല്ലെന്നു പറഞ്ഞ് ട്രംപ് തള്ളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരുവ് നായ്ക്കളെ കുറിച്ച് ഇത്ര ആശങ്കയെങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിക്കൂടേ, ജനങ്ങളെ കടിക്കാനായി അലയാന്‍ വിടണോ'  നായ്‌സ്‌നേഹികളോട് സുപ്രിം കോടതി

National
  •  4 days ago
No Image

പാർട്ടി ദുഃഖം നൽകി! സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു; മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചു

Kerala
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെ പൊലിസ് കസ്റ്റഡിയിൽ വിട്ട് കോടതി; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും

Kerala
  •  4 days ago
No Image

2026 ഗൾഫ് രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ മാറ്റങ്ങൾ വന്ന വർഷം; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയുൾപ്പെടെ പ്രധാന മാറ്റങ്ങൾ

qatar
  •  4 days ago
No Image

'നിരാശാജനകം' ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി  മുന്‍ ജഡ്ജിമാര്‍

National
  •  4 days ago
No Image

കണ്ണൂരിൽ റിട്ടയേർഡ് ബാങ്ക് മാനേജരെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ നീക്കം; പണം തട്ടാനുള്ള നീക്കം പൊളിഞ്ഞു, പിടിമുറുക്കി തട്ടിപ്പ്

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ്: ഓണക്കൂർ വാർഡ് നിലനിർത്തി എൽഡിഎഫ്, പായിമ്പാടം വാർഡിൽ യുഡിഎഫ്

Kerala
  •  4 days ago
No Image

എൽഡിഎഫിൽ നിന്ന് വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ് വിജയം; ബിജെപിയ്ക്ക് നിരാശ

Kerala
  •  4 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി; പുറത്ത് വന്‍പ്രതിഷേധം

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  4 days ago