HOME
DETAILS

ഇറാന്‍ 2015ലെ ആണവക്കരാര്‍ ലംഘിച്ചിട്ടില്ലെന്ന് യു.എന്‍

  
backup
June 01, 2019 | 11:26 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2015%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a3%e0%b4%b5%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%82

വിയന്ന: വന്‍ ശക്തികളുമായി 2015ല്‍ ഉണ്ടാക്കിയ ആണവക്കരാര്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിട്ടുള്ളൂവെന്ന് യു.എന്‍ ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ). വന്‍ശക്തികളും ഇറാനും ചേര്‍ന്നു രൂപപ്പെടുത്തിയ സംയുക്ത പ്രവര്‍ത്തനപദ്ധതിയുടെ പരിധിക്കുള്ളില്‍നിന്നു മാത്രമാണ് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെന്നും വിയന്ന ആസ്ഥാനമായുള്ള ഐ.എ.ഇ.എ അംഗരാഷ്ട്രങ്ങള്‍ക്കു നല്‍കിയ പാദവാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായത്ര നിലവാരത്തിലേക്ക് മാറ്റിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. ഇറാന്‍ ആണവപദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നതിനു പകരം അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2015ലെ ആണവക്കരാര്‍.
കഴിഞ്ഞ വര്‍ഷം യു.എസ് ഏകപക്ഷീയമായി കരാറില്‍നിന്നു പിന്മാറുകയും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു. കരാറില്‍ ഒപ്പുവച്ച വന്‍ശക്തി രാജ്യങ്ങളായ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് യു.എസിന്റെ ആവശ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. അതിനു തയാറാവാത്ത രാജ്യങ്ങള്‍ക്കെതിരെയും ഉപരോധ ഭീഷണിയുണ്ട്.
ഇറാനെ സാമ്പത്തികമായി തകര്‍ക്കുന്നതിനായി എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കാനാണ് യു.എസ് ശ്രമം. ഇതിന്റെ പേരില്‍ ഇറാനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന യു.എസിന് ഈ റിപ്പോര്‍ട്ട് തിരിച്ചടിയാവും. യു.എസ് ഉപരോധം പിന്‍വലിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. യു.എന്‍ റിപ്പോര്‍ട്ട് രക്ഷാസമിതിയില്‍ ഇറാന് അനുകൂലമായ നടപടിക്ക് സമ്മര്‍ദമേറ്റുമെന്നു കരുതുന്നു. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഇറാനുമായി ഒപ്പുവച്ച കരാര്‍ ആണവ പദ്ധതികളില്‍നിന്നും മിസൈല്‍ വിപുലീകരണത്തില്‍നിന്നും ഇറാനെ തടയാന്‍ പര്യാപ്തമല്ലെന്നു പറഞ്ഞ് ട്രംപ് തള്ളുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ

Cricket
  •  14 days ago
No Image

46 കുഞ്ഞുങ്ങള്‍, 20 സ്ത്രീകള്‍...വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 100 കവിഞ്ഞു, 250ലേറെ ആളുകള്‍ക്ക് പരുക്ക്

International
  •  14 days ago
No Image

ബാറ്റെടുക്കും മുമ്പേ അർദ്ധ സെഞ്ച്വറി; പുത്തൻ നാഴികക്കല്ലിൽ തിളങ്ങി സഞ്ജു

Cricket
  •  14 days ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ 2026 മാര്‍ച്ച് അഞ്ച് മുതല്‍; ഫലപ്രഖ്യാപനം മെയ് 8 ന്

Kerala
  •  14 days ago
No Image

ശ്രേയസിന് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്; ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  14 days ago
No Image

38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  14 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  15 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  15 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  15 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  15 days ago