HOME
DETAILS

ഏഴിമല നാവിക അക്കാദമി കെട്ടിടത്തില്‍ നിന്നും വീണ ഓഫിസര്‍ ട്രയിനി മരിച്ചു

  
backup
May 18 2017 | 08:05 AM

ezhimala-navy-academy-officer-trainee-death

പരിയാരം: ഏഴിമല നാവിക അക്കാദമിയില്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് പരുക്കേറ്റ ഓഫിസര്‍ ട്രെയിനി മരിച്ചു. നാവിക അക്കാദമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് വീട്ടുകാര്‍ പരാതി നല്‍കി. മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ സൂരജ് ആണ് മരിച്ചത്. റിട്ട. നാവികസേന ഉദ്യോഗസ്ഥനായ കര്‍ണാടക സ്വദേശി ഗൂഡപ്പയുടെയും പുഷ്പലതയുടെയും മകനാണ് സൂരജ്.

ബുധനാഴ്ച വൈകീട്ടാണ് സൂരജിന് കെട്ടിടത്തില്‍ നിന്നും വീണ് പരുക്കേറ്റെന്ന് പറഞ്ഞ് നാവിക അക്കാദമി അധികൃതര്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്നു പുലര്‍ച്ചെ 3.30നാണ് മരണം സംഭവിച്ചത്. സൂരജിന്റെ മരണത്തില്‍ നാവിക അക്കാദമി അധികൃതര്‍ക്ക് പങ്കുണ്ടെന്ന് സഹോദരന്‍ സനോജ് ആരോപിച്ചു.

സംഭവത്തെ കുറിച്ച് സഹോദരന്‍ സനോജ് പറയുന്നതിങ്ങനെ: നേവിയില്‍ സെയിലര്‍ പോസ്റ്റില്‍ 2010ലാണ് സൂരജ് ജോലിയില്‍ ചേര്‍ന്നത്. ഇതിനിടയില്‍ പരീക്ഷയെഴുതി ഓഫിസര്‍ പോസ്റ്റില്‍ പ്രവേശിച്ചു. ഏഴിമലയില്‍ 2013 മുതല്‍ പരിശീലനത്തിനെത്തി. എന്നാല്‍, ചതിയിലൂടെയാണ് ഓഫിസര്‍ സെലക്ഷന്‍ നേടിയതെന്ന് ആരോപിച്ച് സൂരജിനെ അക്കാദമി അധികൃതര്‍ നിരന്തരം പീഡിപ്പിച്ചു. 2015ല്‍ രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനെ ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിടുകയും ചെയ്തു.

എന്നാല്‍, ഇതിനെതിരേ കേരളഹൈക്കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കുകയായിരുന്നു സൂരജ്. ഇതോടെ തിരിച്ചെടുക്കുകയല്ലാതെ നാവികസേനക്ക് മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. കോടതി വിധി വന്നപ്പോള്‍ തിരിച്ചു വീണ്ടും പരിശീലനത്തിന് ഏഴിമലയിലേക്ക് തന്നെയല്ലെ വരുകയെന്നും കാണിച്ചുതരാമെന്നും അധികൃതര്‍ സൂരജിനെ ഭീഷണിപ്പെടുത്തിയിരുന്നതാണ് സനോജ് പറയുന്നു.


ഞാന്‍ അക്കാദമിയെ ചതിച്ചാണ് ഓഫിസര്‍ പോസ്റ്റില്‍ പ്രവേശനം നേടിയതെന്ന് സ്വയം ഏറ്റുപറഞ്ഞ് സൂരജ് രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ തന്റെ സഹോദരന്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും കൊന്നതാണെന്നും സനോജ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന

uae
  •  11 days ago
No Image

പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍

Kerala
  •  11 days ago
No Image

UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം? 

uae
  •  11 days ago
No Image

നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്  

Kerala
  •  11 days ago
No Image

സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു

Kerala
  •  11 days ago
No Image

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Kerala
  •  11 days ago
No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  11 days ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  11 days ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  11 days ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  11 days ago